88 Psalms, LXX. സങ്കീൎത്തനങ്ങൾ ൭൦. ൭൧.
31 ഞാൻ ദൈവനാമത്തെ പാട്ടിൽ സ്തുതിക്കും,
വാഴ്ത്തികൊണ്ട് അവനെ മഹത്വീകരിക്കും.
32 കൊമ്പും കുളമ്പുമുള്ള കാളക്കിടാവിനെക്കാൾ
അതു തന്നേ യഹോവെക്കു നല്ലു.
33 സാധുക്കൾ കണ്ടു സന്തോഷിക്കും,
ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടേ ഹൃദയം ഉയിൎക്ക (൨൨, ൨൭)!
34 കാരണം യഹോവ ദരിദ്രരെ ചെവികൊണ്ടു
തന്റേ ചങ്ങലക്കാരെ തിരസ്കരിക്കാതേ ഇരിക്കുന്നു.
35 സ്വൎഗ്ഗങ്ങളും ഭൂമിയും
സമുദ്രങ്ങളും അതിൽ ഇഴയുന്നതും എല്ലാം അവനെ സ്തുതിക്ക!
36 ദൈവമാകട്ടേ ചിയോനെ രക്ഷിക്കയും
യഹൂദാനഗരങ്ങളെ പണിയിക്കയും അവർ അവിടം വസിച്ചടക്കുകയും,
37 അവന്റേ ദാസന്മാരുടേ സന്തതി അതിനെ അവകാശമാക്കുകയും
തന്നാമത്തെ സ്നേഹിക്കുന്നവർ അതിൽ കുടിയിരിക്കയും ചെയ്യും.
൭൦. സങ്കീൎത്തനം.
ഇതു ൪൦, ൧൪ - ൧൮ എന്നതിനോട് ഒക്കും.
സംഗീതപ്രമാണിക്കു, ദാവിദിന്റേതു; ഓൎപ്പിപ്പാൻ വേണ്ടി (൩൮, ൧)
2 ദൈവമേ എന്നെ ഉദ്ധരിപ്പാനായി,
യഹോവേ, എന്റേ തുണെക്കായി ഉഴരേണമേ!
3 എന്റേ പ്രാണനെ അന്വേഷിക്കുന്നവർ നാണിച്ച് അമ്പരന്നും
എൻ തിന്മയെ ഇഛ്ശിക്കുന്നവർ പിന്തിരിഞ്ഞു ലജ്ജിച്ചും പോവാറാക!
4 ഹാ ഹാ എന്നു പറയുന്നവർ
തങ്ങളുടേ നാണത്തിന്റേ അനുഭവമായി മടങ്ങി പോക!
5 നിന്നെ അന്വേഷിക്കുന്നവർ ഒക്കയും നിങ്കൽ ആനന്ദിച്ചു സന്തോഷിക്ക,
നിന്റേ രക്ഷയെ സ്നേഹിക്കുന്നവർ
ദൈവം വലിയവൻ എന്നു നിത്യം പറഞ്ഞേയാവൂ!
6 ഞാനോ ദീനനും ദരിദ്രനും ആകുന്നു,
ദൈവമേ, എങ്കലേക്ക് ഉഴറേണമേ!
എന്റേ തുണയും എന്നെ വിടുവിക്കുന്നവനും നീയത്രേ;
യഹോവേ, താമസിക്കരുതേ!