താൾ:GaXXXIV5a.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

6 Psalms, II. സങ്കീൎത്തനങ്ങൾ ൨ .

൨ . സങ്കീൎത്തനം.

ദ്രോഹിക്കുന്ന ജാതികളോടു (൪) യഹോവ വാഴിച്ച മെശീഹ (൭) ദേവവി
ധിയെ അറിയിച്ചതും, (൧൦) മകനു കീഴടങ്ങുവാൻ ദാവിദ് പ്രബോധിപ്പിച്ചതും
(ദാവിദിന്റെതു; ൨ ശമു. ൭).

1 ജാതികൾ മുഴങ്ങിയും
കുലങ്ങൾ വ്യൎത്ഥമായതു ചിന്തിച്ചും പോവാൻ എന്തു?

2 ഭൂമിയുടേ രാജാക്കൾ നിലനിന്നും
മന്നവർ ഒക്കത്തക്ക മന്ത്രിച്ചും കൊള്ളുന്നതു
യഹോവെക്കും അവന്റേ അഭിഷിക്തന്നും എതിരേ തന്നേ:

3 ഇവരുടേ കെട്ടുകളെ നാം പൊട്ടിച്ചു
കയറുകളെ നമ്മിൽനിന്ന് എറിഞ്ഞുകളക.! എന്നത്രേ.

4 സ്വൎഗ്ഗത്തിൽ ഇരിക്കുന്നവൻ ചിരിച്ചും
കൎത്താവ് അവരെ പരിഹസിച്ചുംകൊണ്ടു

5 അന്നു തൻ കോപത്തിൽ അവരോട് ഉര ചെയ്തു
തന്റേ ഊഷ്മാവിൽ അവരെ മെരിട്ടും:

6 ഞാനോ എന്റേ രാജാവെ
എൻ വിശുദ്ധ ചിയോൻ മലമേൽ ആക്കിവെച്ചു എന്നത്രേ.

7 ഞാൻ തീൎപ്പിനെ കഥിക്കട്ടേ!
യഹോവ എന്നോടു പറഞ്ഞിതു:
നീ എന്റേ പുത്രൻ,
ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു.

8 എന്നോടു ചോദിക്ക, എന്നാൽ ജാതികളെ നിൻ അവകാശമായും
ഭൂമിയുടേ അറ്റങ്ങളെ നിൻ അടക്കമായും തരും!

9 ഇരിമ്പുചെങ്കോൽ കൊണ്ട് നീ അവരെ തകൎക്കും,
കുശവകുടങ്ങളെ പോലേ അവരെ പൊടിക്കും എന്നത്രേ.

10 എങ്കിലോ രാജാക്കന്മാരേ, ഇനി ബുദ്ധി വെപ്പിൻ!
ഭൂമിയിലേ ന്യായാധിപതികളേ, ശാസനെക്ക് അടങ്ങുവിൻ!

11 യഹോവയെ ഭയത്തോടേ സേവിച്ചു
വിറയലോടേ ആൎപ്പിൻ!

12 പുത്രൻ കോപിച്ചിട്ടു
നിങ്ങൾ വഴിയിൽനിന്നു കെട്ടുപോകായ്വാൻ അവനെ ചുംബിപ്പിൻ!
അടുക്കേ തന്നേ അവന്റേ കോപം കത്തും സത്യം.
അവങ്കൽ ആശ്രയിക്കുന്നവർ ഒക്കയും ധന്യർ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/8&oldid=188817" എന്ന താളിൽനിന്ന് ശേഖരിച്ചത്