താൾ:GaXXXIV5a.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൫൫. Psalms, LV. 69

6 കണ്ടാലും ദൈവം ഇനിക്കു തുണ,
എൻ ദേഹിയെ താങ്ങുന്നവരിൽ കൎത്താവുണ്ടു.

7 തിന്മ എന്റേ എതിരികളിന്മേൽ തിരിഞ്ഞുവരും,
നിന്റേ സത്യത്താൽ അവരെ മുടിക്കുക!

8 മനഃപൂൎവ്വബലിയെ ഞാൻ നിണക്കു കഴിക്കും,
നിന്റേ നാമം നല്ലത് എന്നു വാഴ്ത്തുകയും ചെയ്യും,

9 ആയ്തു എല്ലാ ഞെരുക്കത്തിൽനിന്നും എന്നെ ഉദ്ധരിക്കയാൽ
എൻ കണ്ണു ശത്രുക്കളിന്മേൽ നോക്കി കൊണ്ടു.

൫൫. സങ്കീൎത്തനം.

(൨) പറക്കേണ്ടതിന്ന് ആഗ്രഹിക്കത്തക്ക സങ്കടത്തിൽനിന്നു രക്ഷയും (൧൦)
എങ്ങും ആക്രമിച്ചുള്ള വിശ്വാസഭംഗത്തിനു ശിക്ഷയും അപേക്ഷിച്ചു (൧൭) ദേ
വകരുണാനീതികളിൽ ആശ്രയിച്ചു കൊണ്ടതു.

സംഗീതപ്രമാണിക്കു, കമ്പിനാദത്തോടേ; ദാവിദിന്റേ ഉപദേശപ്പാട്ടു.

2 ദൈവമേ, എന്റേ പ്രാൎത്ഥനയെ ചെവിക്കൊണ്ടും
എന്റേ യാചനയിൽനിന്ന് ഒളിക്കാതേയും ഇരിക്ക!

3 എന്നെ കുറിക്കൊണ്ട് ഉത്തരം തരേണമേ!
എന്റേ ചിന്തനത്തിൽ ഞാൻ ഉഴലുന്നു മുറയിടുകയും ചെയ്യും,

4 ശത്രുശബ്ദന്നിമിത്തവും ദുഷ്ടന്റേ പീഡനിമിത്തവും തന്നേ;
അവരല്ലോ അതിക്രമം എന്റേ മേൽ ചാച്ചു
കോപത്തിൽ എന്നോടു ദ്വേഷിച്ചും പോരുന്നു.

5 എന്റേ ഉള്ളിൽ ഹൃദയം നോവുന്നു,
മരണഭീഷണികൾ എന്മേൽ വീണു;

6 ഭയവും നടുക്കവും എനിക്കു വരുന്നു,
ത്രാസവും എന്നെ മൂടുന്നു.

7 പ്രാവിനു പോലേ ഇനിക്ക് ഇറക് ഉണ്ടായാൽ കൊള്ളാം,
എന്നാൽ പറന്നു കുടി ഇരിക്കാം!

8 അതാ ദൂരത്തു മണ്ടി
മരുവിൽ രാപാൎക്കായിരുന്നു; (സേല)

9 കൊടുങ്കാററും വിശറും വിട്ടു
എനിക്കു സ്വൈരസ്ഥലത്തേക്കു വിരഞ്ഞു ചെല്ലാം.

10 കൎത്താവേ, അവൎക്ക് നാവു ഭിന്നമാക്കി അവരെ വിഴുങ്ങുക!
പട്ടണത്തിലല്ലോ ഞാൻ സാഹസവും വിവാദവും കണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/71&oldid=188930" എന്ന താളിൽനിന്ന് ശേഖരിച്ചത്