66 Psalms, LI. സങ്കീൎത്തനങ്ങൾ ൫൧.
3 ദൈവമേ, നിന്റേ ദയെക്കു തക്കവണ്ണം എന്നോടു കൃപ ചെയ്തു
നിൻ കനിവുകളിൻ പെരുമപ്രകാരം എന്റേ ദ്രോഹങ്ങളെ മാച്ചുകളക!
4 എന്റേ അകൃത്യം പോവാൻ എന്നെ തീരേ അലക്കി,
പാപത്തിൽനിന്ന് എന്നെ ശുദ്ധീകരിച്ചാലും!
5 ഞാനല്ലോ എൻ ദ്രോഹങ്ങളെ അറിയുന്നു,
എൻ പാപം നിത്യം എന്റേ മുമ്പിൽ ആകുന്നു.
6 നിന്നോടു മാത്രമേ ഞാൻ പിഴെച്ചു
തൃക്കണ്ണുകളിൽ തിന്മയായതു ചെയ്തു;
അതോ നീ ചൊല്ലുന്നതിൽ നീതിമാനും
നീ ന്യായം വിധിക്കുന്നതിൽ നിൎമ്മലനും ആകേണ്ടതിന്നു തന്നേ.
7 ഇതാ ഞാൻ അകൃത്യത്തിൽ പിറന്നു,
അമ്മ പാപത്തിൽ എന്നെ ഗൎഭം ധരിച്ചു.
8 കണ്ടാലും നീ ആന്തരങ്ങളിൽ സത്യം ആഗ്രഹിക്കുന്നു;
ഗൂഢത്തിൽ എന്നെ ജ്ഞാനവും ഗ്രഹിപ്പിക്ക!
9 ഞാൻ ശുദ്ധനാവാൻ തൃത്താവുകൊണ്ട് എന്നെ പാപമില്ലാതാക്കുക,
ഹിമത്തെക്കാളും വെളുപ്പാൻ എന്നെ അലക്കുക!
10 ആനന്ദസന്തോഷങ്ങളെ എന്റെ കേൾ്പിക്ക,
നീ ചതെച്ച അസ്ഥികൾ മകിഴുക!
11 എൻ പാപങ്ങളിൽനിന്നു തിരുമുഖത്തെ മറെച്ചു
എന്റെ അകൃത്യങ്ങളെ ഒക്കയും മാച്ചുകളയേണമേ!
12 ദൈവമേ, എനിക്കു ശുദ്ധഹൃദയം സൃഷ്ടിക്ക,
ഉറപ്പുള്ള ആത്മാവിനെ എന്റേ ഉള്ളിൽ പുതുക്കുക!
13 തിരുമുഖത്തുനിന്ന് എന്നെ കളയാതേയും
നിന്റേ വിശുദ്ധാത്മാവെ എന്നിൽനിന്ന് എടുക്കാതേയും,
13 നിന്റേ രക്ഷയുടേ ആനന്ദത്തെ എനിക്കു മടക്കി
മനഃപൂൎവ്വമുള്ള ആത്മാവുകൊണ്ട് എന്നെ താങ്ങേണമേ!
14 ഞാൻ ദ്രോഹികളെ നിന്റേ വഴികളെ പഠിപ്പിക്കും,
പാപികൾ നിങ്കലേക്കു തിരിഞ്ഞു ചെല്ലും.
15 ദൈവമേ, എന്റേ രക്ഷയുടേ ദൈവമേ, രക്തങ്ങളിൽനിന്ന് എന്നെ ഉദ്ധ
എന്നാൽ എന്റേ നാവു നിന്റേ നീതിയെ ഘോഷിക്കും. (രിക്ക!
16 കൎത്താവേ, എന്റേ അധരങ്ങളെ തുറക്കുക,
എന്നാൽ ഈ വായി നിന്റേ സ്തുതിയെ കഥിക്കും.
17 ബലിയല്ലോ നീ ഇഛ്ശിക്കുന്നില്ല, അല്ലായ്കിൽ ഞാൻ തരാം,
ഹോമമല്ല നിണക്ക് രുചിക്കുന്നു;