താൾ:GaXXXIV5a.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

48 Psalms, XXXVII. സങ്കീൎത്തനങ്ങൾ ൩൭.

19 അനൎത്ഥകാലത്തിൽ അവർ നാണിച്ചു പോകാതേ
ക്ഷാമദിവസങ്ങളിലും തൃപ്തരാകും.

20 ദുഷ്ടന്മാർ നശിക്കും സത്യം,
യഹോവാശത്രുക്കൾ പുല്പുറങ്ങളുടേ ശോഭ പോലേ ഒടുങ്ങും,
പുകയായി ഒടുങ്ങും.

21 ധൂൎത്തൻ കടം വാങ്ങുന്നു, വീട്ടുവാറാകയും ഇല്ല,
നീതിമാനോ കരുണ കാട്ടി സമ്മാനിക്കുന്നു;

22 കാരണം അവൻ അനുഗ്രഹിക്കുന്നവർ ദേശത്തെ അടക്കും,
അവൻ ശപിക്കുന്നവർ ഛേദിക്കപ്പെടും.

23 പുരുഷന്റേ നടകൾ്ക്കു യഹോവയാൽ ഉറപ്പു വരുന്നു,
അവന്റേ വഴിയിൽ പ്രസാദം തോന്നിയാൽ തന്നേ;

24 വീണാലും യഹോവ അവന്റേ കൈ താങ്ങുക കൊണ്ടു
കവിണ്ണു പോകയില്ല.

25 ബാലനായിരുന്നും മൂപ്പു വന്നിട്ടും
ഞാൻ നീതിമാൻ ഉപേക്ഷിതനായതും
അവന്റേ സന്തതി ആഹാരത്തിന്നു തിരയുന്നതും കണ്ടിട്ടുമില്ല;

26 ദിനമ്പ്രതി അവൻ കരുണ കാട്ടി വായിപ്പ കൊടുക്കുന്നു,
അവന്റേ സന്തതി അനുഗ്രഹം പൂണ്ടിരിക്കും.

27 മാറി ദോഷം വിട്ടു ഗുണം ചെയ്ക,
എന്നാൽ എന്നും മേവും

28 യഹോവയല്ലോ ന്യായപ്രിയനായി തന്റേ ഭക്തരെ കൈവിടുകയില്ല,
എന്നും അവർ കാക്കപ്പെട്ടും;
ദുഷ്ടരുടേ സന്തതി ഛേദിക്കപ്പെടുന്നു.

29 നീതിമാന്മാർ ദേശത്തെ അടക്കി
എപ്പോഴും അതിൽ മേവും.

30 യഥാജ്ഞാനമുള്ള ധ്യാനം നീതിമാന്റേ വായ്ക്കുണ്ടു,
അവന്റേ നാവു ന്യായവും ഉരെക്കുന്നു;

31 സ്വദൈവത്തിന്റെ ധൎമ്മോപദേശം അവന്റേ ഹൃദയത്തിൽ ആകുന്നു,
അവന്റേ കാലടികൾ ചാഞ്ചാടുകയില്ല.

32 ലാക്കായി നീതിമാനെ നോക്കി
ദുഷ്ടൻ കൊല്ലുവാൻ അന്വേഷിക്കുന്നു;

33 യഹോവ അവനെ ആ കയ്യിൽ വിട്ടുകയില്ല,
അവനോടു (വല്ലവർ) വ്യവഹരിക്കുമ്പോൾ ദോഷം ആരോപിക്കയും ഇല്ല.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/50&oldid=188899" എന്ന താളിൽനിന്ന് ശേഖരിച്ചത്