സങ്കീൎത്തനങ്ങൾ ൩൭. Psalms, XXXVII. 47
3 ആശ്രയം യഹോവയിലിട്ടു നന്മ ചെയ്ക.
ദേശത്തിൽ മേവി വിശ്വാസ്യത കോലുക!
4 യഹോവയിൽ രസിച്ചും കൊൾ്ക,
അവനും നിണക്കു ഹൃദയചോദ്യങ്ങളെ തരും.
5 ഈ നിന്റേ വഴിയെ യഹോവാമേൽ ഉരുട്ടി അവനിൽ തേറുക,
എന്നാൽ താൻ (അതിനെ) ചെയ്യും;
6 വെളിച്ചം പോലേ നിന്റേ നീതിയെയും
ഉച്ചപോലേ നിൻ ന്യായത്തെയും പുറപ്പെടുവിക്കും.
7 ഉരിയാടാതെ യഹോവെക്കു നിന്നുകൊണ്ടു അവനെ ആശിച്ചു പാൎക്ക!
ഉപായങ്ങളെ നടത്തിച്ചു
തന്റേ വഴിയെ സാധിപ്പിക്കുന്ന ആളിൽ ഇളിഞ്ഞു പോകൊല്ലാ!
8 ഊഷ്മാവെ കൈവിട്ടു കോപത്തെ ഒഴിക്ക,
നീയും കൂടേ തിന്മ ചെയ്യുംവണ്ണം ചൊടിച്ചു പോകൊല്ലാ!
9 തിന്മ ചെയ്യുന്നവരല്ലോ ഛേദിക്കപ്പെടും,
യഹോവയെ കാത്തിരിക്കുന്നവർ ദേശത്തെ അടക്കും.
10 ഒട്ടു നേരമേ കഴിഞ്ഞാൽ ദുഷ്ടനില്ല,
അവന്റേ സ്ഥലത്തിന്മേൽ നീ സൂക്ഷിച്ചു നോക്കിയാൽ അവനെ കാണാ;
11 സാധുക്കളോ ദേശത്തെ അടക്കി
സമാധാനപെരിപ്പത്തിൽ രസിച്ചു കൊള്ളും.
12 കശ്മലൻ നീതിമാന്ന് എതിരേ ഉപായം വിചാരിച്ചു
അവനെ കൊണ്ടു പല്ലു കടിക്കുന്നു;
13 കൎത്താവ് അവന്റേ നാൾ വരുന്നതു കാണ്കയാൽ
അവങ്കൽ ചിരിക്കുന്നു.
14 ഖഡ്ഗത്തെ ദുഷ്ടർ ഊരി വില്ലിനെ കുലെച്ചതു
ദീനനെയും ദരിദ്രനെയും വീഴ്ത്തുവാനും
വഴി നേരുള്ളവരെ അറുപ്പാനും തന്നേ:
15 അവരുടേ വാൾ തങ്ങളുടേ ഹൃദയത്തിൽ ചെല്ലും,
വില്ലുകൾ ഒടിഞ്ഞും പോകും.
16 ചുരുക്കം നീതിമാന്നുള്ളതു,
അനേകം ദുഷ്ടരുടേ കോപ്പിനെക്കാളും നന്നു;
17 ദുഷ്ടരുടേ ഭുജങ്ങളല്ലോ ഒടിക്കപ്പെടും,
നീതിമാന്മാരെ യഹോവ താങ്ങുന്നു.
18 തികവുള്ളവരുടേ നാളുകളെ യഹോവ അറിയുന്നു,
അവരുടേ അവകാശം എന്നും നില്ക്കും;