44 Psalms, XXXV. സങ്കീൎത്തനങ്ങൾ ൩൫.
3 നീ കുന്തം ഏന്തി എന്നെ പിന്തുടരുന്നവരോട് എതിൎത്തു വഴിയെ അടെക്ക!
എന്റേ ദേഹിയോടു: ഞാൻ നിന്റേ രക്ഷ എന്നു പറക!
4 എന്റേ പ്രാണനെ അന്വേഷിക്കുന്നവർ നാണിച്ചു ലജ്ജപ്പെടുക,
എനിക്കു ദോഷം നിരൂപിക്കുന്നവർ പിൻവാങ്ങി അമ്പരന്നു പോക!
5 അവർ കാറ്റിന്മുമ്പിലേ പതിരോട് ഒക്കുക,
യഹോവാദൂതൻ (൩൪, ൮) അവരെ തള്ളുക!
6 അവരുടേ ൨ഴി ഇരുളും വഴുവഴുപ്പും ആക,
യഹോവാദൂതൻ അവരെ പിന്തുടരുകയും ചെയ്ക!
7 വെറുതേയല്ലോ അവർ ൨ല മൂടിയ തങ്ങളുടേ കുഴിയെ എനിക്കു മറെച്ചു,
വെറുതേ എന്റേ പ്രാണന്നായി തോണ്ടിയതു.
8 ആപത്തു ഗ്രഹിയാതേ കണ്ട് അവനു വരിക,
അവൻ മറെച്ച വല അവനെ തന്നേ പിടിക്കുക!
വിപത്തിനായി അതിൽ വീഴുമാറാക!
9 എന്നാൽ എന്റേ ദേഹി യഹോവയിൽ ആനന്ദിച്ചു
അവന്റേ രക്ഷിൽ മകിഴും.
10 യഹോവേ, എളിയവനെ അതിബലവാനിൽ നിന്നും
ദരിദ്ര ദീനനെ അവന്റേ കവൎച്ചക്കാരനിൽനിന്നും ഉദ്ധരിക്കുന്ന
നിന്നെ പോലേ ആരുള്ളു എന്ന് എന്റേ അസ്ഥികൾ ഒക്കയും പറയും.
11 സാഹസസാക്ഷികൾ എഴുനീറ്റു
ഞാൻ അറിയാത്തത് എന്നോടു ചോദിക്കുന്നു.
12 നന്മെക്കു പകരം തിന്മയെ പിണെച്ചു
എൻ ദേഹിക്ക് ആരുമില്ലായ്കയെ (വരുത്തുന്നു).
13 ഞാനോ അവരുടേ വ്യാധിയിൽ രട്ടടുത്തു
നോമ്പുകൊണ്ടു പ്രാണനെ താഴ്ത്തി,
എന്റേ പ്രാൎത്ഥന എന്മടിയിലേക്കു ചെല്ലും.
14 എനിക്കു തോഴനും സഹോദരനും എന്നു വെച്ചു ഞാൻ (വലഞ്ഞു) നടന്നു,
അമ്മയെ ചൊല്ലി ഖേദിക്കുമ്പോലേ
ഞാൻ കറുത്തു കുനിഞ്ഞു പാൎത്തു.
15 ഇപ്പോഴോ എന്റേ നൊണ്ടലിൽ അവർ സന്തോഷിച്ചു കൂടി,
എനിക്കു വിരോധമായി കൂടി,
ഞാനറിയാതേ അടിച്ചു അടങ്ങാതേ ചീന്തി.
16 ദോശെക്കായി ചിരിപ്പിക്കുന്ന ബാഹ്യന്മാരോടേ
എന്നെകൊണ്ടു പല്ലു കടിച്ചു.
17കൎത്താവേ, നീ എത്രോടം കണ്ടു നില്ക്കും?