താൾ:GaXXXIV5a.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൩൧. Psalms, XXXI. 37

2 യഹോവേ, നീ എന്നെ തോണ്ടി എടുത്തിട്ടു
ശത്രുക്കളെ എങ്കൽ സന്തോഷിപ്പിക്കാത്തതുകൊണ്ടു നിന്നെ ഉയൎത്തുന്നു.

3 എൻ ദൈവമായ യഹോവേ, നിന്നോടു ഞാൻ കൂക്കി,
നീ എനിക്കു ചികിത്സിക്കയും ചെയ്തു.

4 യഹോവേ, നീ എന്റേ ദേഹിയെ പാതാളത്തിൽനിന്നു കരേറ്റി
ഗുഹയിൽ ഇറങ്ങുന്നവരിൽനിന്ന്എന്നെ ഉയിൎപ്പിച്ചു.

5 അവന്റേ ഭക്തന്മാരേ, യഹോവയെ കീൎത്തിപ്പിൻ,
അവന്റേ വിശുദ്ധ ശ്രുതിയെ വാഴ്ത്തുവിൻ!

6 കാരണം ഒരു ക്ഷണനേരമേ അവന്റേ കോപം ഉള്ളൂ,
ജീവനോ അവന്റേ പ്രസാദത്തിൽ തന്നേ.
അന്തിക്കു കരച്ചൽ (രാപാൎപ്പാൻ) വരുന്നു,
ഉഷസ്സിങ്കൽ ആൎപ്പുണ്ടു താനും.

7 ഞാനോ എന്റേ സ്വൈരത്തിങ്കൽ:
ഞാൻ എന്നും കുലുങ്ങുക ഇല്ല എന്നു പറഞ്ഞിരുന്നു. [യെ സമൎപ്പിച്ചിരുന്നു,

8 യഹോവേ, നിൻ പ്രസാദത്താൽ എൻ മലെക്കു (൨ ശമു. ൫, ൯) നീ ശക്തി
തിരുമുഖത്തെ മറെച്ച ഉടനേ ഞാൻ മെരിണ്ടു പോയി.

9 യഹോവേ, നിന്നോടു ഞാൻ വിളിച്ചു,
യഹോവയെ നോക്കി ഞാൻ കെഞ്ചി യാചിച്ചതു:

10 ഞാൻ കഴിയിൽ ഇറങ്ങുന്നതിനാൽ
എൻ രക്തത്താൽ എന്തു ലാഭം ഉള്ളു?
ധൂളി നിന്നെ വാഴ്ത്തുമോ, നിന്റേ സത്യം കഥിക്കുമോ?

11 യഹോവേ, കേട്ടും എന്നോടു കരുണ ചെയ്ക,
യഹോവേ, എനിക്കു തുണ ആകേണമേ!

12 എന്നാറേ നീ എൻ വിലാപത്തെ എനിക്കു നൃത്തമാക്കി മാറ്റി,
എന്റേ രട്ടിനെ അഴിച്ചിട്ടു സന്തോഷം കൊണ്ട് അര കെട്ടിച്ചതു,

13 (എന്റേ) തേജസ്സ് വായി മുട്ടാതേ കണ്ടു നിന്നെ കീൎത്തിച്ചു കൊൾ്വാൻ തന്നേ.
എന്റേ ദൈവമായ യഹോവേ, ഞാൻ എന്നും നിന്നെ വാഴ്ത്തും.

൩൧. സങ്കീൎത്തനം.

ക്ലേശത്തിൽ ദൈവത്തെ ശരണം പ്രാപിച്ചു (൧൦) ദുഃഖത്തെ വിവരിച്ചു
(൧൫) അവങ്കൽ സമൎപ്പിച്ചു. (൨൦) സഹായനിശ്ചയത്തിനായി സ്തുതിക്കുന്നതു.

സംഗീതപ്രമാണിക്കു; ദാവിദിന്റേതു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/39&oldid=188884" എന്ന താളിൽനിന്ന് ശേഖരിച്ചത്