32 Psalms, XXVI. സങ്കീൎത്തനങ്ങൾ ൨൬.
11 പെരുത്തതാക കൊണ്ട്
എൻ അക്രമത്തെ, യഹോവേ, നിൻ നാമം നിമിത്തം ഇളെച്ചു തരേണമേ!
12 ഭയം യഹോവയിങ്കിലുള്ള ആൾ ആർ?
തെരിഞ്ഞെടുപ്പാനുള്ള വഴിയെ താൻ അവന് ഉപദേശിക്കും.
13 മംഗലത്തിൽ അവന്റേ ആത്മാവു മേവും,
അവന്റേ സന്തതി ദേശത്തെ അവകാശമാക്കുകയും ചെയ്യും.
14 യഹോവെക്കു രഹസ്യം അവനെ ഭയപ്പെടുന്നവരോട് ഉണ്ടു,
തന്റേ നിയമം അവരെ അറിയിപ്പാറാകുന്നു.
15 രാപ്പകൽ എൻ കണ്ണുകൾ യഹോവയിലേക്ക് ആകുന്നു,
അവൻ എൻ കാലുകളെ വലയിൽനിന്നു പുറത്താക്കും.
16 ലാളിച്ചുംകൊണ്ട് എങ്കലേക്കു തിരിക!
ഞാനല്ലോ ഏകാകിയും എളിയവനും ആകുന്നു.
17 വലെച്ചൽ എന്റേ ഹൃദയത്തിന്നു വൎദ്ധിച്ചു കൂടി,
എന്റേ ഇടുക്കുകളിൽനിന്ന് എന്നെ പുറപ്പെടുവിക്ക!
18 വിപത്തും എന്റേ താഴ്ചയും നോക്കി
എൻ പാപങ്ങളെ ഒക്കയും ക്ഷമിക്കുക!
19 ശത്രുക്കൾ എനിക്കു പെരുകി വന്നു;
സാഹസദ്വേഷത്താൽ എന്നെ പകെക്കകൊണ്ട് അവരെ നോക്കുക!
20 സൂക്ഷിച്ച് എൻ ആത്മാവെ കാത്ത് എന്നെ ഉദ്ധരിക്ക,
നിന്നിൽ ആശ്രയിക്കകൊണ്ടു ഞാൻ നാണിപ്പാറാകരുതു!
21 (ഹൃദയ) തികവും നേരും എന്നെ പാലിക്കും,
ഞാനല്ലോ നിന്നെ കാത്തിരിക്കുന്നു.
[ക്കേണമേ!
22 ദൈവമേ, ഇസ്രയേലെ അവന്റേ സകല സങ്കടങ്ങളിൽനിന്നും വീണ്ടെടു
൨൬. സങ്കീൎത്തനം.
ദൈവം തന്നെ ശോധന ചെയ്യു (൩) ഉള്ളം ശുദ്ധമായി കണ്ടാൽ (൯)ദുഷ്ട
ൎക്കുള്ള ആപത്തിൽനിന്നു തന്നെ രക്ഷിപ്പാൻ പ്രാൎത്ഥന.
ദാവിദിന്റേതു.
1 യഹോവേ, ഞാൻ തികവിൽ നടന്നതുകൊണ്ട് എനിക്കു വിസ്തരിക്ക!
യഹോവയിൽ ഞാൻ തേറുകയാൽ ഇളകി പോകയില്ല.
2 യഹോവേ, എന്നെ ശോധന ചെയ്തു പരീക്ഷിക്ക,
എന്റെ ഉൾ്പൂവുകളും ഹൃദയവും ഊതിക്കഴിച്ചുകൊൾ്ക!