താൾ:GaXXXIV5a.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൭. Psalms, XVII. 19

5 എന്റേ ജന്മത്തിന്റേ പങ്കും
എൻ പാനപാത്രവും യഹോവ തന്നേ,
എന്റേ ചീട്ടിനെ നീ താങ്ങുന്നു.

6 അളത്തച്ചരടുകൾ എനിക്കു മനോഹരദിക്കിൽ വീണു,
(അത്) എനിക്കു തെളിയുന്ന അവകാശവും ആകുന്നു.

7 എനിക്കു മന്ത്രിച്ച യഹോവയെ ഞാൻ വാഴ്ത്തും,
രാത്രിയിലും എന്റേ ഉൾ്പൂവുകൾ എന്നെ പ്രബോധിപ്പിക്കുന്നു.

8 ഞാൻ യഹോവയെ എപ്പോഴും എന്റേ മുമ്പിൽ വെച്ചിരിക്കുന്നു,
അവൻ എന്റേ വലത്തിരിക്കയാൽ ഞാൻ കുലുങ്ങുകയില്ല.

9 അതുകൊണ്ട് എന്റേ ഹൃദയം സന്തോഷിക്കുന്നു,
എൻ തേജസ്സും ആനന്ദിക്കുന്നു,
എന്റേ ജഡവും നിൎഭയമായി വസിക്കും.

10 കാരണം നീ എന്റേ ദേഹിയെ പാതാളത്തിന്നു വിടുകയില്ല,
നിന്റേ ഭക്തരെ കുഴിയെ കാണ്മാൻ ഏല്പിക്കയും ഇല്ല.

11 നീ ജീവമാൎഗ്ഗത്തെ എന്നെ അറിയിക്കും:
നിൻ മുഖത്തോടു സന്തോഷങ്ങളുടേ തൃപ്തിയും
നിന്റേ വലങ്കൈയാൽ എന്നും ഓമനകളും അത്രേ.

൧൭. സങ്കീൎത്തനം.

നിൎദോഷൻ തന്റേ നീതിയെയും (൬) ശത്രുക്കളുടേ അനീതിയെയും ഓൎപ്പി
ച്ചു (൧൩) രക്ഷയെ യാചിച്ചാശിച്ചതു (൧ ശമു. ൨൩, ൧൯).

ദാവിദിന്റേ പ്രാൎത്ഥന.

1 യഹോവേ, നീതിയെ കേൾ്ക്ക!
വ്യാജമില്ലാത്ത അധരങ്ങളാൽ ഞാൻ കെഞ്ചുന്നതു കുറിക്കൊൾ്ക!
പ്രാൎത്ഥിക്കുന്നതിന്നു ചെവി തരിക!

2 എന്റേ ന്യായം നിന്മുഖത്തിൽനിന്നു പുറപ്പെടുക!
നേരിനെ നിന്റേ കണ്ണുകൾ നോക്കുന്നുണ്ടു.

3 എന്റേ ഹൃദയത്തെ നീ ശോധന ചെയ്തു,
രാത്രിയിലും സന്ദൎശിച്ചു ഊതിക്കഴിച്ചു കൊണ്ടിട്ടും ഒന്നും കാണുന്നില്ല;
എന്റേ വായി എൻ നിനവിനെ ലംഘിക്കയില്ല.

4 മാനുഷകൎമ്മങ്ങളെ സംബന്ധിച്ചു
ഞാൻ നിൻ അധരങ്ങളുടേ വചനം കൊണ്ടത്രേ
പാതകക്കാരന്റേ മാൎഗ്ഗങ്ങളെ സൂക്ഷിച്ച് (ഒഴിഞ്ഞു).

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/21&oldid=188847" എന്ന താളിൽനിന്ന് ശേഖരിച്ചത്