താൾ:GaXXXIV5a.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൪൦. Psalms, CXL. 185

18 അവ ഞാൻ എണ്ണുമ്പോൾ മണലിലും പെരുകുന്നു.
ഞാൻ ഉണരുന്നു, ഇനിയും നിന്നോടു കൂടേ അത്രേ.

19 ദൈവമേ, നീ ദുഷ്ടനെ കൊന്നാലും!
രക്തപുരുഷന്മാരേ, എന്നെ വിട്ടു മാറുവിൻ!

20 പാതകത്തിന്നായി നിന്നെ ചൊല്ലുന്നവരും
നിന്റേ മാറ്റലരായി തിരുനാമം മായയിൽ എടുക്കുന്നവരും തന്നേ.

21 യഹോവേ, നിന്റേ പകയരെ ഞാൻ പകെക്കയില്ലയോ,
നിന്നോടു മത്സരിക്കുന്നവരെ അറെക്കയില്ലയോ?

22 തികഞ്ഞ പകയാൽ അവരെ പകെക്കുന്നു;
അവർ എനിക്കും ശത്രുക്കൾ ആയി.

23 ദേവനേ, എന്നെ ആരാഞ്ഞു എൻ ഹൃദയത്തെ അറിഞ്ഞുകൊൾ്ക,
എന്നെ ശോധന ചെയ്തു എൻ ചഞ്ചലഭാവങ്ങളെ അറിയേണമേ!

24 എന്നിൽ വ്യസനത്തിന്നുള്ള വഴിയോ എന്നു നോക്കി
നിത്യമാൎഗ്ഗത്തിൽ എന്നെ നടത്തേണമേ!

൧൪൦. സങ്കീൎത്തനം.

ദുഷ്ടശത്രുക്കളിൽനിന്ന് ഉദ്ധരിപ്പാൻ (൭) യാചനയും (൧൦) ന്യായമുള്ള പ്ര
തിക്രിയയുടേ നിശ്ചയവും. (ശൌലിൻ കാലത്തിലോ ൨).

1 സംഗീതപ്രമാണിക്കു, ദാവിദിന്റേ കീൎത്തന.

2 യഹോവേ, ആകാത്ത മനുഷ്യനിൽനിന്ന് എന്നെ വിടുവിച്ചു
സാഹസപുരുഷനിൽനിന്ന് (൧൮, ൪൯) എന്നെ സൂക്ഷിക്ക!

3 ഹൃദയത്തിൽ തിന്മകളെ നിരൂപിച്ചു
എല്ലാ നാളും പടകൾ്ക്കായി ഒരുമിച്ചു കൂടി,

4 തങ്ങളുടേ നാവിനെ നാഗം പോലേ കൂൎപ്പിച്ചു
അധരങ്ങൾ്ക്കു കീഴേ മണ്ഡലിവിഷം ഉള്ളവർ തന്നേ. (സേല).

5 യഹോവേ, എന്റേ അടികൾ്ക്ക് അധഃപതനം നിരൂപിക്കുന്നവരായ
ദുഷ്ടന്റേ കൈയിൽനിന്ന് എന്നെ കാത്തു
സാഹസപുരുഷനിൽനിന്നു സൂക്ഷിച്ചുകൊള്ളേണമേ.

6 ഡംഭികൾ എനിക്കു കണിയും കയറുകളും ഒളിപ്പിച്ചു
ഞെറിയരികെ വലവിരിച്ചു
കുടുക്കുകളെ എനിക്ക് വെച്ചു. (സേല).

7 ഞാനോ യഹോവയോടു പറഞ്ഞിതു: നീയേ എൻ ദേവൻ (൩൧, ൧൫),
യഹോവേ, ഞാൻ കെഞ്ചുന്ന ശബ്ദം ചെവിക്കൊണ്ടാലും!

13

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/187&oldid=189135" എന്ന താളിൽനിന്ന് ശേഖരിച്ചത്