താൾ:GaXXXIV5a.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

184 Psalms, CXXXIX. സങ്കീൎത്തനങ്ങൾ ൧൩൯.

3 എൻ നടപ്പും കിടപ്പും നീ ചേറിക്കണ്ടു
എന്റേ എല്ലാ വഴികളിലും പരിചയിച്ചിരിക്കുന്നു.

4 യഹോവേ, കണ്ടാലും നീ മുറ്റും അറിയാത്ത
ഒരു മൊഴിയും എൻ നാവിലില്ലല്ലോ.

5 നീ മുമ്പും പിമ്പും എന്നെ തിക്കി
നിൻ കരം എന്മേൽ വെച്ചിരിക്കുന്നു.

6 ഈ അറിവ് എനിക്ക് അത്യത്ഭുതവും
എനിക്ക് എത്തിക്കൂടാത്ത ഉയരവും ആകുന്നു.

7 നിന്റേ ആത്മാവിൽനിന്നു ഞാൻ എവിടേ പോവു
തിരുമുഖത്തെ വിട്ട്എവിടേക്കു മണ്ടും?

8 സ്വൎഗ്ഗം ഞാൻ ആരോഹിച്ചാലും നീ അവിടേ (ഉണ്ടു)
പാതാളത്തെ കിടക്കയാക്കിയാലും നീ അതാ!

9 ഞാൻ അരുണോദയച്ചിറകുകളെ എടുത്തു
കടലറുതിയിൽ കുടിയിരുന്നാലും,

10 അവിടേയും തൃക്കൈ എന്നെ നടത്തും
നിൻ വലങ്കൈ എന്നെ പിടിക്കും.

11 ഇരിട്ടു മാത്രം എന്നെ പൊതിയുക
എന്നെ ചുറ്റുന്ന വെളിച്ചം രാത്രി (ആക) എന്നു പറഞ്ഞാലും,

12 അന്ധകാരവും നിണക്ക് ഇരുട്ടാക്കുന്നില്ല,
രാത്രി പകൽ കണക്കേ പ്രകാശിപ്പിക്കും,
ഇരുളും വെളിച്ചവും ഒരു പോലേ അത്രേ.

13 കാരണം എന്റേ ഉൾ്പൂവുകളെ നീയേ നിൎമ്മിച്ചു
അമ്മയുടേ ഗൎഭത്തിൽ എന്നെ നേയ്തു.

14 ഞാൻ ഭയങ്കരവും അതിശയവും ആയി ഉത്ഭവിക്കയാൽ നിന്നെ വാഴ്ത്തുന്നു,
നിന്റേ ക്രിയകൾ അതിശയമുള്ളവ
എന്ന്എൻ ദേഹി പെരികേ അറിയുന്നു.

15 ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെട്ടു
ഭൂമിയുടേ ആഴത്തിൽ മെടഞ്ഞുരുവായപ്പോൾ
എന്റേ അസ്ഥിസാരം നിണക്കു മറഞ്ഞതല്ല.

16 എന്റേ നൂലുണ്ട തൃക്കണ്ണുകൾ കണ്ടു,
അവ എല്ലാം നിന്റേ പുസ്തകത്തിൽ എഴുതപ്പെട്ടു
നാളുകൾ ഒന്നും ഇല്ലാത്തപ്പോഴേക്ക് മനയപ്പെട്ടു.

17 എനിക്കോ ദേവനേ, നിന്റേ അഭിപ്രായങ്ങൾ എത്ര വിലയേറിയവ
അവറ്റിൻ തുകകൾ എത്ര വമ്പിച്ചവ!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/186&oldid=189134" എന്ന താളിൽനിന്ന് ശേഖരിച്ചത്