സങ്കീൎത്തനങ്ങൾ ൧൧൯. Psalms, CXIX. 167
138 നിന്റേ സാക്ഷ്യങ്ങളെ നീതി എന്നും
ഏറ്റം വിശ്വാസ്യം എന്നും നീ കല്പിച്ചു.
139 എന്റേ മാറ്റാന്മാർ തിരുവചനങ്ങളെ മറക്കയാൽ
എരിവ് എന്നെ ക്ഷയിപ്പിച്ചു.
140 നിന്റേ മൊഴി ഏറ്റം ശോധന ചെയ്തുള്ളതു,
അടിയൻ അതിനെ സ്നേഹിക്കുന്നു.
141 ഞാൻ ചെറിയവനും ധിക്കരിക്കപ്പെടുന്നവനും ആകുന്നു
നിൻ നിയോഗങ്ങളെ മറക്കുന്നില്ല.
142 നിന്റേ നീതി എന്നേക്കുമുള്ള നീതിയും
നിൻ ധൎമ്മം സത്യവും തന്നേ.
143 ഞെരുക്കവും പീഡയും എന്നെ പിടിച്ചതിൽ
തിരുകല്പനകൾ എൻ വിലാസം തന്നേ.
144 നിന്റേ സാക്ഷ്യങ്ങൾ എന്നും നീതി തന്നേ,
ഞാൻ ജീവിപ്പാനായി എന്നെ ഗ്രഹിപ്പിച്ചാലും!
ഖോഫ്.
145 സൎവ്വഹൃദയത്താലും ഞാൻ നിലവിളിച്ചു
യഹോവേ, ഉത്തരമരുളേണമേ തിരുവെപ്പുകളെ ഞാൻ സൂക്ഷിക്കും.
146 നിന്നെ ഞാൻ വിളിക്കുന്നു എന്നെ രക്ഷിക്കേണമേ
എന്നാൽ നിന്റേ സാക്ഷ്യങ്ങളെ ഞാൻ കാക്കും.
147 പുലൎച്ചയും ഞാൻ മുമ്പിട്ടു കൂക്കുന്നു
തിരുവചനങ്ങളെ ഞാൻ പാൎത്തു നില്ക്കുന്നു.
148 തിരുമൊഴിയെ ധ്യാനിപ്പാൻ
എൻ കണ്ണുകൾ യാമങ്ങളെ മുമ്പിടുന്നു.
149 നിൻ ദയപ്രകാരം എൻ ശബ്ദത്തെ കേട്ടു
യഹോവേ, നിൻ ന്യായങ്ങളിൻ പ്രകാരം എന്നെ ഉയിൎപ്പിച്ചാലും.
150 പാതകത്തെ പിന്തുടരുന്നവർ അടുത്തും
നിൻ ധൎമ്മത്തോട് അകന്നും പോകുന്നു.
151 യഹോവേ, നീ അടുക്കേ ഉള്ളവൻ
നിന്റേ സകല കല്പനകളും സത്യം തന്നേ.
152 നിന്റേ സാക്ഷ്യങ്ങളെ നീ എന്നേക്കും സ്ഥാപിച്ചു
എന്നതു ഞാൻ അവറ്റിൽനിന്നു പണ്ടേ അറിയുന്നു.
രേഷ്.
153 എന്റേ അരിഷ്ടത്തെ കണ്ട് എന്നെ വിടുവിക്ക
നിൻ ധൎമ്മത്തെ ഞാൻ മറന്നില്ലല്ലോ,