സങ്കീൎത്തനങ്ങൾ ൧൧൯. Psalms, CXIX. 159
18 എൻ അധരങ്ങൾ കൊണ്ടു
തിരുവായുടേ ന്യായങ്ങളെ എല്ലാം ഞാൻ വൎണ്ണിച്ചു.
14 നിന്റേ സാക്ഷ്യങ്ങളുടേ വഴിയിൽ ഞാൻ മകിഴുന്നതു
സമസ്ത ധനത്തിൽ എന്ന പോലേ തന്നേ.
15 നിന്റേ നിയോഗങ്ങളെ ഞാൻ ധ്യാനിച്ചും
നിൻ പാതകളെ പാൎത്തും കൊൾ്ക!
16 തിരുവെപ്പുകളിൽ ഞാൻ പുളെക്കുന്നു
നിന്റേ വചനത്തെ മറക്കയും ഇല്ല.
ഗീമൽ.
17 നിന്റേ ദാസന്നു ഞാൻ ജീവിപ്പാൻ ഗുണം വരുത്തുക
എന്നാൽ തിരുവചനത്തെ ഞാൻ കാക്കും.
18 നിൻ ധൎമ്മത്തിലേ അതിശയങ്ങളെ നോക്കുവാൻ
എന്റേ കണ്ണുകളെ തുറക്കുക!
19 ഞാൻ ഭൂമിയിലേ പരദേശി തന്നേ
നിന്റേ കല്പനകളെ എന്നിൽനിന്നു മറെക്കൊല്ലാ!
20 എല്ലാ സമയത്തും നിന്റേ ന്യായങ്ങളെ കൊതിക്കയാൽ
എൻ ദേഹി ചതഞ്ഞിരിക്കുന്നു.
21 നിന്റേ കല്പനകളെ വിട്ടു തെറ്റുന്ന അഹങ്കാരികളെ
ശപിക്കപ്പെട്ടവർ എന്നു നീ ശാസിച്ചു.
22 നിന്റേ സാക്ഷ്യങ്ങളെ ഞാൻ സൂക്ഷിച്ചതിനാൽ
നിന്ദയും ധിക്കാരവും എന്നിൽനിന്ന് ഉരുട്ടിക്കുളക.
23 പ്രഭുക്കളും ഇരുന്നു എന്നെ കൊണ്ടു സംസാരിച്ചു,
അടിയൻ നിന്റേ വെപ്പുകളെ ധ്യാനിക്കുന്നു.
24 നിന്റേ സാക്ഷ്യങ്ങൾ കൂടേ എൻ വിലാസവും
എൻ മന്ത്രിശ്രേഷ്ഠരും തന്നേ.
ദാലെഥ്.
25 എൻ ദേഹി പൂഴിയിലേക്കു ചാഞ്ഞു (൪൪, ൨൬)
തിരുവചനപ്രകാരം എന്റെ ഉയിൎപ്പിച്ചാലും!
26 എന്റേ വഴികളെ ഞാൻ വിവരിച്ചു ചൊല്ലിയപ്പോൾ നീ ഉത്തരം അരുളി
നിന്റേ വെപ്പുകളെ എന്നെ പഠിപ്പിച്ചാലും!
27 നിന്റേ നിയോഗങ്ങളുടേ വഴിയെ എന്നെ ഗ്രഹിപ്പിച്ചാലും
എന്നാൽ നിന്റേ അതിശയങ്ങളിൽ ഞാൻ ധ്യാനിക്കും.