സങ്കീൎത്തനങ്ങൾ ൧൧൭. Psalms, CXVII. 155
7 എൻ ദേഹിയേ, നിന്റേ സ്വസ്ഥതയിലേക്കു തിരിഞ്ഞുകൊൾ്ക
യഹോവ നിണക്കു ഗുണം വരുത്തിയല്ലോ;
8 മരണത്തിൽനിന്ന് എൻ പ്രാണനെയും
കണ്ണുനീരിൽനിന്ന് എൻ കണ്ണിനെയും
അധഃപതനത്തിങ്കന്ന് എൻ കാലിനെയും നീ ഉദ്ധരിച്ചുവല്ലോ.
9 ഞാൻ ദൈവത്തിൻ മുമ്പോകേ
ജീവനുള്ളവരുടേ ദേശങ്ങളിൽ നടന്നുകൊൾ്കയുമാം (൫൬, ൧൪).
10 ഞാൻ വളരേ വലഞ്ഞു പോയി എന്ന്
ഉരെക്കുമ്പോൾ വിശ്വസിക്കുന്നു താനും.
11 എല്ലാ മനുഷ്യനും ചതിക്കുന്നു എന്ന്
എന്റേ തത്രപ്പാട്ടിൽ ഞാൻ പറഞ്ഞു.
12 യഹോവ എനിക്കു വരുത്തിയ എല്ലാ ഗുണത്തിന്നും
ഞാൻ എന്തു പകരം ചെയ്വു?
13 രക്ഷകളുള്ള പാനപാത്രത്തെ ഞാൻ എടുത്തു
യഹോവാനാമത്തെ വിളിക്കും;
14 യഹോവെക്ക് എന്റേ നേൎച്ചകളെ കഴിക്കും
അവന്റേ സകല ജനവും കാണ്കേ തന്നേ.
15 യഹോവയുടേ കണ്ണുകളിൽ
തൽഭക്തരുടേ മരണം വിലയേറിയതു (൭൨, ൧൪).
16 അല്ലയോ യഹോവേ, ഞാൻ നിൻ ദാസൻ
നിന്റേ ദാസീപുത്രൻ തന്നേ
എൻ കെട്ടുകളെ നീ തുറന്നഴിച്ചു.
17 കൃതജ്ഞതായാഗത്തെ നിണക്കു ഞാൻ കഴിച്ചു
യഹോവാനാമം വിളിച്ചു യാചിക്കും.
18 സകല ജനവും കാണ്കേ
യഹോവെക്ക് എന്റേ നേൎച്ചകളെ കഴിക്കും (൧൪).
19 യഹോവാലയത്തിൻ പ്രാകാരങ്ങളിൽ
യരുശലേമേ, നിന്റേ നടുവിൽ തന്നേ.
ഹല്ലേലൂയാഃ.
൧൧൭. സങ്കീൎത്തനം.
ദേവാലയത്തിലേ സ്തോത്രം.
1 സകല ജാതികളായുള്ളോവേ, യഹോവയെ സ്തുതിപ്പിൻ,
സൎവ്വ വംശങ്ങളും അവനെ കൊണ്ടാടുവിൻ!
11*