152 Psalms, CXIV. സങ്കീൎത്തനങ്ങൾ ൧൧൪.
2 യഹോവാനാമം ഇന്നു മുതൽ എന്നേക്കും
അനുഗ്രഹിക്കപ്പെടാക.
3 സൂൎയ്യോദയം മുതൽ അസ്തമയം വരേയും
യഹോവാനാമം സ്തുത്യം തന്നേ.
4 സകല ജാതികൾ്ക്കും മീതേ യഹോവ ഉയൎന്നവൻ
സ്വൎഗ്ഗത്തിന്മേൽ അവന്റേ തേജസ്സ് (ഉള്ളതു).
5 നമ്മുടേ ദൈവമായ യഹോവയോടു സമൻ ആർ?
ഉയരത്തിൽ പാൎത്തുകൊണ്ടും,
6 സ്വൎഭൂമികളിലും താഴേ
നോക്കിക്കൊണ്ടും ഉള്ളവൻ;
7 നീചനെ പൊടിയിൽനിന്ന് എഴുനീല്പിച്ചു
ദരിദ്രനെ കുപ്പയിൽനിന്ന് ഉയൎത്തി,
8 മഹാത്മാക്കളോടു
സ്വജനത്തിലേ മഹത്തുക്കളോടു കൂടേ ഇരുത്തുന്നവൻ ( ൧ ശമു. ൨, ൮);
9 ഭവനത്തിലേ മച്ചിയെ മക്കളുടേ അമ്മയായി
സന്തോഷത്തോടേ പാൎപ്പിക്കുന്നവൻ തന്നേ (യശ. ൫൪, ൧).
ഹല്ലെലൂയാഃ.
൧൧൪. സങ്കീൎത്തനം.
സഭെക്കു ധൈൎയ്യം വരുത്തുവാൻ മിസ്രയിൽനിന്നു പുറപ്പാടിനെ സ്തുതിക്കുന്നതു.
1 ഇസ്രയേൽ മിസ്രയിൽനിന്നു
യാക്കോബ് ഗൃഹം മ്ലേഛ്ശവംശത്തിൽനിന്നു പുറപ്പെടുകയിൽ,
2 യഹൂദ അവന്നു വിശുദ്ധസ്ഥാനവും
ഇസ്രയേൽ വാഴ്ചയും ആയ്തീൎന്നു.
3 സമുദ്രം കണ്ടു മണ്ടി
യൎദ്ദൻ (കണ്ടു) പിന്തിരിഞ്ഞു;
4 മുട്ടാടുകളെ പോലേ മലകളും
ആട്ടിങ്കുട്ടികളെ പോലേ കുന്നുകളും തുള്ളി.
5 മണ്ടുകയാൽ സമുദ്രമേ, നിണക്ക് എന്തു,
പിന്തിരികയാൽ യൎദ്ദനേ, (നിണക്കെന്തു)?
6 മലകളേ, നിങ്ങൾ മുട്ടാടുകളെ പോലേയും
കുന്നുകളേ, ആട്ടിങ്കുട്ടികളെ പോലേ തുള്ളുകയാൽ (എന്തു)?-