താൾ:GaXXXIV5a.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൧൦. Psalms, CX. 149

27 ഇതു തൃക്കൈ എന്നും
യഹോവേ, നീ ചെയ്തു എന്നും അവർ അറിവാറാക!

28 അവർ ശപിക്കേ നീ അനുഗ്രഹിക്കയും
അവർ എഴുനീല്ക്കേ നാണിക്കയും അടിയൻ സന്തോഷിക്കയും ചെയ്ക!

29 എന്നെ ദ്വേഷിക്കുന്നവർ ലജ്ജ ഉടുത്തു
പുതെപ്പൂ പോലേ തങ്ങളുടേ നാണം ധരിക്കേ വേണ്ടു!

30 എന്റേ വായികൊണ്ടു ഞാൻ യഹോവയെ അത്യന്തം വാഴ്ത്തി
അനേകരുടേ നടുവിൽ അവനെ സ്തുതിക്കും.

31 കാരണം ദരിദ്രന്റേ ആത്മാവിന്നു ന്യായം വിധിക്കുന്നവരിൽനിന്നു രക്ഷി
അവന്റേ വലഭാഗത്തു താൻ (പ്രതിവാദിയായി) നില്ക്കും. [പ്പാൻ

൧൧൦. സങ്കീൎത്തനം.

മഹാദാവിദ്യനായ മശീഹരാജാവും (൩) പുരോഹിതനും ആയി വാണു (൫)
ജയിക്കുന്ന പ്രകാരം വൎണ്ണിച്ചതു.

ദാവിദിന്റേ കീൎത്തന.

1 യഹോവ എൻ കൎത്താവോട് അരുളിച്ചെയ്യുന്നിതു:
ഞാൻ നിന്റേ ശത്രുക്കളെ
നിൻ പാദപീഠമാക്കുവോളത്തിന്ന്
എന്റേ വലഭാഗത്തിരിക്ക!

2 നിന്റേ ശക്തിയുടേ ദണ്ഡിനെ
യഹോവ ചിയോനിൽനിന്നു നീട്ടും:
നിന്റേ ശത്രുക്കളുടേ നടുവിൽ അധികരിച്ചുകൊൾ്ക എന്നത്ര.

3 നിന്റേ ജനം നിന്റേ ബലദിവത്തിൽ വിശുദ്ധ പ്രഭ പൂണ്ട
മനഃപൂൎവ്വ ദാനങ്ങൾ അത്രേ;
അരുണോദയത്തിന്റേ ഉദരത്തിൽനിന്നു
നിണക്കു (ജനിക്കുന്നതു) നിന്റേ യുവാക്കൾ ആകുന്ന മഞ്ഞു തന്നേ.

4 നീ മല്ക്കിചേദക്കിൻ ക്രമപ്രകാരം
എന്നേക്കും പുരോഹിതൻ തന്നേ
എന്നു യഹോവ ആണയിട്ടു അനുതപിക്കയും ഇല്ല.

5 തന്റേ കോപദിവസത്തിൽ കൎത്താവ് നിന്റേ വലത്തു നിന്നുകൊണ്ടു
രാജാക്കന്മാരെ ചതെച്ചു കളയുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/151&oldid=189067" എന്ന താളിൽനിന്ന് ശേഖരിച്ചത്