12 Psalms, IX. സങ്കീൎത്തനങ്ങൾ ൯.
സംഗീതപ്രമാണിക്കു, ഗത്ഥ്യ (രാഗത്തിൽ); ദാവിദിൻ കീൎത്തന.
2 ഞങ്ങളുടേ കൎത്താവായ യഹോവേ,
നിന്റേ നാമം സൎവ്വഭൂമിയിലും എത്ര നിറന്നിരിക്കുന്നു,
സ്വപ്രതാപത്തെ വാനങ്ങളിന്മേൽ ഇട്ടവനേ!
3 ശിശുക്കളുടേയും മുല കുടിക്കുന്നവരുടേയും വായിൽനിന്നു
നീ നിന്റേ മാറ്റാന്മാർ നിമിത്തം ബലം നിൎമ്മിച്ചതു
ശത്രുവെയും പക വീട്ടുന്നവനെയും ശമിപ്പിക്കേണ്ടതിന്നത്രേ.
4 നിന്റേ വിരലുകളുടേ ക്രിയയാകുന്ന നിന്റേ വാനങ്ങളെയും
നീ ഒരുക്കിയ ചന്ദ്രനക്ഷത്രങ്ങളെയും കാണുമ്പോൾ,
5 മൎത്യനെ നീ ഓൎപ്പാൻ അവൻ എന്താകുന്നു,
അവനെ സന്ദൎശിപ്പാൻ മനുഷ്യപുത്രനും എമ്മാത്രം?
6 ദേവത്വത്തിലും അല്പം മാത്രം നീ അവനെ കുറെച്ചു
തേജസ്സും പ്രഭയും അവനെ ചൂടുമാറാക്കി,
7 നിന്റേ കൈക്രിയകളിൽ അവനെ വാഴിക്കുന്നു;
സകലവും അവന്റേ കാലുകൾ്ക്കു കീഴാക്കി ഇരിക്കുന്നു,
8 ആടും കാളകളും എല്ലാം
വയലിലേ മൃഗങ്ങളുമായി
9 വാനത്തിലേ കുരികിലും കടലിലേ മീനുകളും
സമുദ്രമാൎഗ്ഗങ്ങളൂടേ കടക്കുന്നത് ഒക്കയും തന്നേ.
10 ഞങ്ങളുടേ കൎത്താവായ യഹോവേ,
നിന്റേ നാമം സൎവ്വഭൂമിയിലും എത്ര നിറന്നിരിക്കുന്നു!
൯. സങ്കീൎത്തനം.
ദൈവം തുണെച്ചതിനെ ഇസ്രയേൽ ഓൎത്തു (൮) അവന്റേ ഗുണങ്ങളെ
സ്തുതിച്ചു (൧൪) പുറമേ ശത്രുക്കളിൽനിന്നു രക്ഷയെ പ്രാൎത്ഥിച്ചാശിച്ചതു (കാലം
൨ ശമു. ൨൧,, ൧൭). അകാരാദി.
സംഗീതപ്രമാണിക്കു, പുത്രമരണത്തിന്മേൽ (എന്ന രാഗത്തിൽ);
ദാവിദിൻ കീൎത്തന.
2 അശേഷഹൃദയംകൊണ്ടു ഞാൻ യഹോവയെ വാഴ്ത്തും,
നിന്റേ സകല അത്ഭുതങ്ങളെയും ഞാൻ വൎണ്ണിക്ക;
3 നിങ്കൽ സന്തോഷിച്ചുല്ലസിക്ക,
അത്യുന്നതനേ നിൻ നാമത്തെ കീൎത്തിക്ക,
4 എന്റേ ശത്രുക്കൾ ഇടറി
നിന്മുഖത്തുനിന്നു നശിച്ചിട്ട് പിൻവാങ്ങുകയാൽ തന്നേ!