136 Psalms, CIV. സങ്കീൎത്തനങ്ങൾ ൧൦൪.
20 നീ ഇരിട്ടിനെ ഇട്ടിട്ടു രാത്രിയായാൽ
കാട്ടിലേ ജന്തുക്കൾ ഒക്കയും ഇളകി വരുന്നു.
21 ചെറുകോളരികൾ, കവൎച്ചെക്കായി അലറി
ദേവങ്കൽനിന്നു തങ്ങൾ ഇരയെ തേടി നടക്കുന്നു.
22 സൂൎയ്യൻ ഉദിച്ചിട്ട് അവ വാങ്ങി
താന്താന്റേ പടുപ്പുകളിൽ കിടന്നുകൊള്ളുന്നു.
23 മനുഷ്യൻ തന്റേ പ്രവൃത്തിക്കും
സന്ധ്യയോളം തൻ വേലെക്കും പുറപ്പെടുന്നു.
24 യഹോവേ, നിന്റേ ക്രിയകൾ എത്ര പെരുകുന്നു!
എല്ലാറ്റെയും നീ ജ്ഞാനത്തിൽ തീൎത്തു
ഭൂമി നിന്റേ സമ്പത്തിനാൽ സമ്പൂൎണ്ണം.
25 അവിടേ വങ്കടൽ ഇരുപുറവും നീളുന്നു
അതിൽ ചെറിയ ജീവികളും വലിയവയുമായി
എണ്ണമില്ലാതോളം ഇഴവുണ്ടു.
26 അങ്ങു കപ്പലുകൾ സഞ്ചരിക്കുന്നു
അതിൽ കളിപ്പാൻ നീ തീൎത്ത ലിവ്യാഥാനും അതാ.
27 ഇവ എല്ലാം തത്സമയത്തു താന്താന്റേ തീൻ നല്കുവാൻ
നിന്നെ പാൎത്തിരിക്കുന്നു.
28 നീ കൊടുക്കേ അവ പെറുക്കുന്നു
തൃക്കൈ തുറക്കേ നന്മയാൽ തൃപ്തിപ്പെടും.
29 തിരുമുഖത്തെ മറെക്കേ അവ മെരിണ്ടു പോം
അവറ്റിൻ ശ്വാസത്തെ ചേൎത്തുകൊൾ്കേ വീൎപ്പു മുട്ടി
തങ്ങളുടേ പൂഴിയിലേക്കു തിരിയുന്നു.
30 നിന്റേ ശ്വാസത്തെ അയക്കേ അവ സൃഷ്ടിക്കപ്പെടും
നിലത്തിൻ മുഖത്തെ നി പുതുക്കയും ചെയ്യുന്നു.
31 യഹോവയുടേ തേജസ്സ് യുഗപൎയ്യന്തം ആവു
യഹോവ സ്വക്രിയകളിൽ സന്തോഷിക്ക!
32 ഭൂമിയെ നോക്കീട്ടു വിറെപ്പിച്ചും
മലകളെ തൊട്ടിട്ടു പുകെപ്പിച്ചും ഉള്ളവനെ!
33 ജീവനുള്ളന്നും ഞാൻ യഹോവെക്കു പാടുക,
ഞാൻ ഉള്ളേടത്തോളം എൻ ദൈവത്തെ കീൎത്തിക്ക!
34 എന്റേ ചിന്തനം അവന്നു ഗ്രാഹ്യമാക
ഞാൻ യഹോവയിൽ സന്തോഷിക്കും.