താൾ:GaXXXIV5a.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

124 Psalms, XCIV.സങ്കീൎത്തനങ്ങൾ ൯൪.

8 ജനത്തിലേ പൊട്ടരായുള്ളോരേ, വിവേചിപ്പിൻ
ബുദ്ധിഹീനരേ, എപ്പോൾ ബോധം ഉണ്ടാകും?

9 ചെവിയെ നടുന്നവൻ കേൾ്ക്കായ്കയോ,
കണ്ണിനെ നിൎമ്മിക്കുന്നവൻ നോക്കായ്കയോ?

10 ജാതികളെ പ്രബോധിപ്പിക്കുന്നവൻ ശിക്ഷിക്കായ്കയോ,
മനുഷ്യരെ ജ്ഞാനം പഠിപ്പിക്കുന്നവൻ തന്നേയെല്ലോ?

11 യഹോവ മനുഷ്യരുടേ വിചാരങ്ങളെ അറിയുന്നു;
അവർ മായ അത്രേ (൬൨, ൧൦).

12 യാഃ, നീ പ്രബോധിപ്പിച്ചു
തിരുധൎമ്മത്തിൽനിന്നു പഠിപ്പിക്കുന്ന പുരുഷൻ ധന്യൻ;

13 നി ദുഷ്ടനു കഴി കുഴിച്ചു തീരുവോളം
തിന്മയുടേ നാളുകളിലും അവന്നു സ്വൈരം വരുത്തുന്നു.

14 യഹോവയാകട്ടേ സ്വജനത്തെ തള്ളിക്കളക ഇല്ല
തന്റേ അവകാശത്തെ കൈവിടുകയും ഇല്ല;

15 കാരണം ന്യായവിധി നീതിയിലേക്കു തിരിഞ്ഞു വരും
അതിൻ വഴിയെ ഹൃദയനേരുള്ളവർ എല്ലാം (ചെല്ലും).

16 ദുഷ്കൃതികളെ കൊള്ളേ എനിക്കായി ആർ എഴുനീല്ക്കും
അതിക്രമം പ്രവൃത്തിക്കുന്നവരുടേ നേരേ എനിക്കായി ആർ നിന്നുകൊ

17 യഹോവ എനിക്കു തുണ ഇല്ല എന്നു വരികിൽ [ള്ളും?
എൻ ദേഹി ക്ഷണത്തിൽ മൌനവാസം പുക്കിരുന്നു.

18 എൻ കാൽ ഇളകുന്നു എന്നു പറയുന്തോറും
യഹോവേ, നിന്റേ ദയ എന്നെ ഊന്നിച്ചു.

19 എന്റേ ഉള്ളിൽ ചിന്തകൾ പെരുകുമ്പോൾ
നിന്റേ ആശ്വാസങ്ങൾ എൻ ദേഹിയെ ലാളിക്കുന്നു.

20 ചട്ടത്തിൻ പ്രകാരം ഉപദ്രവം നിൎമ്മിക്കുന്ന
വികൃതികളുടേ സിംഹാസനം നിന്നോടു സഖ്യം ചെയ്തിരിക്കുമോ?

21 നീതിമാന്റേ ആത്മാവിനെക്കൊള്ളേ അവർ തള്ളിവന്നു
നിൎദ്ദോഷരക്തത്തിന്നു ശിക്ഷ വിധിക്കുന്നു.

22 എന്നിട്ടു യഹോവ എനിക്ക് ഉയൎന്നിലവും
എൻ ദൈവം ആശ്രയപ്പാറയും ആയി,

23 അാരുടേ അതിക്രമത്തെ അവരിലേക്കു തിരിപ്പിച്ചു
അവരുടേ ആകായ്മയാൽ അവരെ ഒടുക്കും,
നമ്മുടേ ദൈവമായ യഹോവ അവരെ ഒടുക്കും.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/126&oldid=189019" എന്ന താളിൽനിന്ന് ശേഖരിച്ചത്