സങ്കീൎത്തനങ്ങൾ ൯൪. Psalms, XCIV. 123
യഹോവ ശക്തി ധരിച്ച് അരെക്കു കെട്ടുന്നു;
ആകയാൽ ഊഴി ഇളകാതേ സ്ഥിരപ്പെട്ടു.
2 നിന്റേ സിംഹാസനം അന്നെമുതൽ ഉറെച്ചു
യുഗംമുതൽ നീ ഉണ്ടു.
3 നദികൾ, യഹോവേ,
നദികൾ ശബ്ദം ഉയൎത്തി
നദികൾ നിനാദം ഉയൎത്തി;
4 നിറന്ന പെരുവെള്ളങ്ങളാകുന്ന
കടലലകളുടേ ഒലികളെക്കാളും
ഉയരത്തിൽ യഹോവ നിറന്നവൻ തന്നേ (൯൨, ൯).
5 നിന്റേ സാക്ഷ്യങ്ങൾ അത്യന്തം വിശ്വാസ്യങ്ങൾ
യഹോവേ നിന്റേ ഭവനത്തിന്നു നെടുനാളുകളോളം
വിശുദ്ധി തന്നേ പൊരുന്നുന്നു.
൯൪. സങ്കീൎത്തനം.
നീതികെട്ടവർ ഞെരുക്കുകയാൽ പ്രതിക്രിയ യാചിച്ചു (൮) ദേവനീതിയിൽ
ആശ്രയിച്ചു (൧൨) സ്വജനത്തെയും (൧൬) ദുഃഖിതനെയും താങ്ങുന്ന യഹോവ
യിൽ ആശ്വസിച്ചു വാഴ്ത്തിയതു.
1 പ്രതിക്രിയകളുടേ ദേവനായ യഹോവേ,
പ്രതിക്രിയകളുടേ ദേവ, വിളങ്ങുക!
2 ഹോ ഭൂമിയുടേ ന്യായാധിപനേ, നിവിൎന്നു വരിക,
ഡംഭികൾ പിണെച്ചതിനെ അവൎക്കു മടക്കിക്കൊടുക്ക!
3 ദുഷ്ടന്മാർ എത്രോടം
യഹോവേ, ദുഷ്ടന്മാർ എത്രോടം ഉല്ലസിപ്പതു?
4 അവർ പൊഴിഞ്ഞു തിളപ്പൂ സംസാരിക്കുന്നു.
അതിക്രമം പ്രവൃത്തിക്കുന്നവർ എല്ലാം പൊങ്ങച്ചം ചൊല്ലുന്നു.
5 യഹോവേ, തിരുജനത്തെ അവർ തകൎക്കയും,
നിന്റേ അവകാശത്തെ താഴ്ത്തുകയും,
6 വിധവയെയും പരദേശിയെയും കൊല്ലുകയും
അനാഥരെ വധിക്കയും
7 യാഃ കാണാ,
യാക്കോബിൻ ദൈവം വിവേചിക്കാത് എന്നു ചൊല്കയും ചെയ്യും.
9*