താൾ:GaXXXIV5a.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൮൯. Psalms, LXXXIX. 115

10 പീഡയാൽ എൻ കണ്ണു തപിക്കുന്നു
യഹോവേ, ദിനമ്പ്രതി ഞാൻ നിന്നെ വിളിച്ചു,
നിങ്കലേക്കു കരങ്ങളെ പരത്തുന്നു.

11 മരിച്ചവരിൽ നീ അതിശയം ചെയ്യുമോ?
പ്രേതന്മാർ എഴുനീറ്റു നിന്നെ വാഴ്ത്തുമോ? (സേല)

12 കഴിയിൽ നിന്റേ ദയയും
കേടിൽ നിന്റേ വിശ്വസ്തതയും വൎണ്ണിക്കപ്പെടുമോ?

13 ഇരിട്ടിൽ നിന്റേ അത്ഭുതവും
മറതിനാട്ടിൽ നിന്റേ നീതിയും അറിയപ്പെടുമോ?

14 ഞാനോ യഹോവേ, നിങ്കലേക്കു കൂക്കുന്നു
ഉഷസ്സിൽ എൻ പ്രാൎത്ഥന നിന്നെ മുമ്പിടും.

15 യഹോവേ, എൻ ദേഹിയെ നീ തള്ളിവിട്ടു
തിരുമുഖത്തെ എന്നിൽനിന്നു മറെക്കുന്നത് എന്തു?

16 ബാല്യം മുതൽ ഞാൻ എളിയവനും വീൎപ്പു മുട്ടുന്നവനും ആയി,
നിന്റേ ഭീഷണികളെ ഞാൻ സഹിച്ചു അഴിനില പൂണ്ടു പോകുന്നു.

17 നിന്റേ ക്രോധാഗ്നി എന്റേ മേൽ കവിഞ്ഞു
നിന്റേ അരട്ടൽ എന്നെ ഒടുക്കി,

18 വെള്ളമ്പോലേ എല്ലാ നാളും എന്നെ ചുറ്റി
ഒന്നിച്ചു വളഞ്ഞു നില്ക്കുന്നു.

19 സ്നേഹിതനെയും കൂട്ടുകാരനെയും നീ എന്നോട് അകറ്റി,
എന്റേ അറിമുഖമോ ഇരുളിടമത്രേ.

൮൯. സങ്കീൎത്തനം.

ദാവിദിനു നിത്യവാഗ്ദത്തം നല്കിയ ദൈവത്തെ സ്തുതിച്ചു (൬) അവന്റേ
മഹത്വത്താൽ ഇസ്രയേലിനു വന്ന ഭാഗ്യം വൎണ്ണിച്ചു (൨൦) പുരാണവാഗ്ദത്തത്തി
ന്നു ഭംഗം വന്നത് ഓൎപ്പിച്ചു (൩൯) സങ്കടപ്പെട്ടു (൪൭) രക്ഷ അപേക്ഷിച്ചതു.
(കാലം: പ്രവാസത്തിന്നു കുറയ മുമ്പേ).

ജരഹ്യനായ ഏഥാന്റേ ഉപദേശപ്പാട്ടു (൧ നാൾ ൨, ൬).

2 യഹോവയുടേ ദയകളെ ഞാൻ എന്നും പാടുക
തലമുറതലമുറയോളം നിന്റേ വിശ്വസ്തത എൻ വായികൊണ്ട് അറിയി

3 ദയ എന്നും പണിയപ്പെടും, [ക്കും.
സ്വൎഗ്ഗങ്ങളിൽ തന്നേ നിന്റേ വിശ്വസ്തതയെ നീ ഉറപ്പിക്കുന്നു എന്നു ഞാൻ

4 ഞാൻ തെരിഞ്ഞെടുത്തവനോടു നിയമം ഖണ്ഡിച്ചു [ചൊല്ലുന്നു സത്യം.
എൻ ദാസനായ ദാവിദിന്നു സത്യം ചെയ്തു:

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/117&oldid=189001" എന്ന താളിൽനിന്ന് ശേഖരിച്ചത്