താൾ:GaXXXIV5a.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

114 Psalms, LXXXVIII. സങ്കീൎത്തനങ്ങൾ ൮൮.

കണ്ടാലും ഫലിഷ്ടയും തൂരും കൂശുമായി
ഇവൻ അവിടേ ജനിച്ചു എന്നതു (കേൾ്ക്കും).

5 ചിയോനെ കുറിച്ചോ അവനവൻ അവളിൽ ജനിച്ചു എന്നും
അത്യുന്നതൻ താൻ അവളെ സ്ഥിരമാക്കുന്നു എന്നും പറയപ്പെടും.

6 വംശങ്ങളെ എഴുതുകയിൽ
യഹോവ ഇവനും അവിടേ ജനിച്ചു എന്നു (ചൊല്ലി) എണ്ണും. (സേല)

7 (അന്നു) പാട്ടുകാരും ആട്ടക്കാരും ഒരു പോലേ
എന്റേ ഉറവുകൾ ഒക്കയും നിന്നിൽ അത്രേ എന്നു കീൎത്തിക്കും.


൮൮. സങ്കീൎത്തനം.

കൊടിയ കഷ്ടത്തെ (൪) ദൈവത്തോടു വൎണ്ണിച്ചു (൧൧) രക്ഷയാചിച്ചു (൧൪)
സങ്കടങ്ങളെ ബോധിപ്പിച്ചു കരയുന്നതു.

കോരഹ്യപുത്രരുടേ പാട്ടുകീൎത്തന; സംഗീതപ്രമാണിക്കു; മഹലത്ത്
രാഗത്തിൽ എതിർ പാടുവാൻ.; ജരഹ്യനായ ഹേമാന്റേ
(൧ രാ. ൪, ൩൧) ഉപദേശപ്പാട്ടു.

2 എൻ രക്ഷാദൈവമായ യഹോവേ,
ഞാൻ പകലും ഇരവും തിരുമുമ്പിൽ നിലവിളിക്കുന്നു.

3 എൻ പ്രാൎത്ഥന നിന്റേ മുമ്പാകേ വരികയാവു
ഞാൻ കെഞ്ചുന്നതിലേക്കു നിന്റേ ചെവി ചായ്ക്ക!

4 കാരണം എൻ ദേഹിക്കു തിന്മകളാൽ തൃപ്തി വന്നു
എൻ ജീവൻ പാതാളത്തോട് അണയുന്നു.

5 ഞാൻ ഗുഹയിൽ ഇറങ്ങുന്നവരോട് എണ്ണപ്പെട്ടു (൨൬, ൧)
ശേഷിയില്ലാതേ പോയ വീരന്ന് ഒത്തു ചമഞ്ഞു.

6 മരിച്ചവരിൽ വിടുതല വന്നവനായി (ഇയ്യോബ് ൩, ൧൯)
കുഴിയിൽ പാൎക്കുന്ന ചാവാളരെ കണക്കേ തന്നേ;
ആയവരെ നീ ഇനി ഓൎക്കുന്നില്ല
തൃക്കൈയിൽനിന്ന് അവർ അറ്റു പോയി.

7 അധോലോകക്കുഴിയിൽ
കൂരിരിട്ടുള്ള ആഴങ്ങളിൽ നീ എന്നെ ആക്കി.

8 നിന്റേ ഊഷ്മാവ് എൻ മേൽ ഊന്നി കിടക്കുന്നു
നിന്റേ എല്ലാ തിരകളാലും നീ പീഡിപ്പിക്കുന്നു. (സേല)

9 എന്റേ അറിമുഖക്കാരെ നീ എന്നോട് അകറ്റി
എന്നെ അവൎക്ക് അറെപ്പാക്കി,
ഞാൻ പുറപ്പെടാതവണ്ണം അടെക്കപ്പെട്ടവൻ.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/116&oldid=188999" എന്ന താളിൽനിന്ന് ശേഖരിച്ചത്