താൾ:GaXXXIV5a.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൮൫. Psalms, LXXXV. 111

10 ഞങ്ങളുടേ പലിശയായ ദൈവമേ, കാണ്ക
നിന്റേ അഭിഷിക്തന്റേ മുഖത്തെ നോക്കുക! [ക്കാളും നല്ലതു,

11 കാരണം നിന്റേ പ്രാകാരങ്ങളിൽ ഒരു ദിവസം (മറ്റുള്ള) ആയിരത്തെ
എൻ ദൈവത്തിൻ ഭവനത്ത് ഉമ്മരപ്പടിമേൽ കിടക്കുന്നതു
ദുഷ്ടതാകൂടാരങ്ങളിൽ മേവുന്നതിനെക്കാർ എനിക്കു തെളിയുന്നു.

12 യഹോവയായ ദൈവം സൂൎയ്യനും പലിശയും ആകുന്നുവല്ലോ,
യഹോവ കരുണയും തേജസ്സും കൊടുക്കുന്നു.
തികവിൽ നടക്കുന്നവൎക്കു നന്മ നിഷേധിക്കയില്ല.

18 സൈന്യങ്ങളുടയ യഹോവേ,
നിന്നിൽ തേറിക്കൊള്ളുന്ന മനുഷ്യൻ ധന്യൻ!

൮൫. സങ്കീൎത്തനം.

പ്രവാസത്തിൽനിന്നു മടങ്ങി വന്ന ഇസ്രയേൽ മുമ്പേത്ത രക്ഷകളെ ഓൎത്തു
യാചിച്ചു (൯) പൂൎണ്ണരക്ഷയെ കാത്തിരിക്കുന്നതു.

സംഗീതപ്രമാണിക്കു; കോരഹ്യപുത്രരുടേ കീൎത്തന.

2 യഹോവേ, നിന്റേ ദേശത്തെ നീ കടാക്ഷിച്ചു
യാക്കോബിൻ അടിമയെ മാറ്റിതന്നു

3 തിരുജനത്തിന്റേ അകൃത്യം ക്ഷമിച്ചു
അവരുടേ സകല പാപവും മൂടിക്കുളഞ്ഞു; (സേല)

4 നിന്റേ എല്ലാ ചീറ്റവും നീ എടുത്തു
നിന്റേ കോപത്തിന്റേ ചൂടു മതിയാക്കിയല്ലോ.

5 (ഇനി) ഞങ്ങളുടേ രക്ഷയുടേ ദൈവമേ, ഞങ്ങളിലേക്കു തിരിഞ്ഞു
ഞങ്ങളോട് നിണക്കുള്ള മുഷിച്ചൽ പൊട്ടിക്കയും ചെയ്ക.

6 നീ യുഗത്തോളം ഞങ്ങളോടു കോപിക്കുമോ
നിന്റേ ക്രോധം തലമുറതലമുറയോളം നീട്ടുമോ?

7 നീ തിരിഞ്ഞു ഞങ്ങളെ ഉയിൎപ്പിക്കയില്ലയോ?
നിന്റേ ജനം നിന്നിൽ സന്തോഷിക്കേണ്ടയോ?

8 യഹോവേ, നിന്റേറ ദയ ഞങ്ങൾ്ക്കു കാട്ടി
നിന്റേ രക്ഷയെ തരേണമേ!

9 യഹോവ എന്ന ദേവൻ ഉരെക്കുന്നത് എന്ത് എന്നു ഞാൻ കേൾ്ക്കട്ടേ,
സ്വജനത്തോടും തന്റേ ഭക്തരോടും അവൻ സമാധാനം ഉരെക്കുന്നു,
അവരോ ബുദ്ധിഹീനതയിലേക്കു തിരിഞ്ഞു പോകായ്ക!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/113&oldid=188994" എന്ന താളിൽനിന്ന് ശേഖരിച്ചത്