താൾ:GaXXXIV5 2.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൫൮. അ. Isaiah, LVIII. 93

<lg n="">വെക്കാതേയും പോയതു? യുഗംമുതൽ ഞാൻ അടങ്ങി നിൽക്കയാൽ അല്ല
</lg><lg n="൧൨">യോ എന്നെ നീ ഭയപ്പെടേണ്ട എന്നോ? ഞാനോ നിന്റേ നീതിയെ
യും നിണക്ക് ഉതകാത്തത് എന്നു നിന്റേ ക്രിയകളെയും അറിയിക്കും.
</lg><lg n="൧൩">നീ നിലവിളിക്കയിൽ നിൻ ബിംബക്കൂട്ടങ്ങൾ നിന്നെ ഉദ്ധരിപ്പൂതാക!
അവരെ ഒക്കയും കാറ്റ് എടുക്കും ഒരു വീർപ്പു കളയും താനും; എന്നിൽ
ആശ്രയിക്കുന്നവനോ ഭൂമിയെ അടക്കി എൻ വിശുദ്ധപർവതത്തെ
സമ്പാദിക്കും.

</lg>

<lg n="൧൪">അവൻ പറയുന്നിതു: തൂർത്തു നികത്തി നിരത്തിനെ ഒരുക്കുവിൻ എൻ
</lg><lg n="൧൫">ജനത്തിന്റേ വഴിയിൽനിന്നു ഇടറുന്നത് എല്ലാ പോക്കുവിൻ! കാര
ണം വിശുദ്ധൻ എന്ന നാമത്തോടെ ഉയർന്നു സദാ വസിക്കുന്ന ഉന്നതൻ
ഇപ്രകാരം പറയുന്നു: ഔന്നത്യവും വിശുദ്ധവും ഞാൻ വസിക്കുന്നതല്ലാ
തേ തകർന്നവനോടും മനത്താഴ്മയുള്ളവരോടും ഇരിക്കുന്നു, താണവരുടേ
ആത്മാവെ ഉയിർപ്പിപ്പാനും തകർന്നവരുടേ ഹൃദയത്തെ ഉയിർപ്പിപ്പാനും
</lg><lg n="൧൬">തന്നേ. എന്നേക്കും ഞാൻ വാദിക്കയും എപ്പോഴും ക്രുദ്ധിക്കയും ഇല്ലല്ലോ;
(ചെയ്കിൽ) ഞാൻ ഉണ്ടാക്കിയ ആത്മാവും പ്രാണങ്ങളും എന്റേ മുമ്പിൽ
</lg><lg n="൧൭">നിന്നു മാഴ്ക്കുമല്ലോ. അവന്റേ അത്യാഗ്രഹത്തിന്റേ കുറ്റംകൊണ്ടു ഞാൻ
ക്രുദ്ധിച്ചു അവനെ അടിച്ചു ഒളിച്ചും ക്രുദ്ധിച്ചുംപോന്നു, അവനും തെറ്റീട്ടു
</lg><lg n="൧൮">സ്വഹൃദയത്തിൻ വഴിയിൽ നടന്നു. അവന്റേ വഴികളെ ഞാൻ കണ്ടു
അവനു ചികിത്സിക്കും അവനെ നടത്തി അവനും അവന്റേ ദു:ഖിതന്മാ
ർക്കും ആശ്വാസങ്ങളെ ഒപ്പിച്ചുകൊടുത്തു, ചുണ്ടുകളുടേ അനുഭവത്തെ സൃ
</lg><lg n="൧൯">ഷ്ടിക്കും: "സമാധാനം! ദൂരസ്ഥനും സമീപസ്ഥനും സമാധാനം!" എ
ന്നു യഹോവ പറയുന്നു, "ഞാൻ അവനെ സൗഖ്യമാക്കുകയും ചെയ്യും".
</lg><lg n="൨൦">ദുഷ്ടന്മാരോ ഓളം പൊങ്ങുന്ന കടലിന്ന് ഒക്കുന്നു, ആയത് അമർന്നടങ്ങി
</lg><lg n="൨൧">ക്കൂടാ അതിൻ ഓളങ്ങൾ ചേറും ചളിയും പൊങ്ങിച്ചു തള്ളുന്നു. ദുഷ്ടന്മാ
ർക്കു സമാധാനം ഇല്ല എന്ന് എന്റേ ദൈവം പറയുന്നു.

</lg>

III. ഇന്നും എന്നേക്കും രക്ഷ സംഭവിപ്പതു ജഡസംബന്ധക്കാർക്കല്ല
നീതിവിശുദ്ധികളാൽ അത്രേ (അ.൫൮—൬൬.)

൫൮. അദ്ധ്യായം.

മായാഭക്തി പോരാ (൩)സത്യനോമ്പും (൮)ഫലിക്കുന്ന ആരാധനയും
(൧൩)ശബ്ബത്താചാരവും ഇന്നതെന്നുള്ളതു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/99&oldid=191818" എന്ന താളിൽനിന്ന് ശേഖരിച്ചത്