താൾ:GaXXXIV5 2.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

86 Isaiah, LII. യശയ്യാ ൫൨. അ.

<lg n="൧">ചീയ്യോനേ ഉണരുക, ഉണൎന്നു നിൻ ശക്തി പൂണുക! യരുശലേം എ
ന്ന വിശുദ്ധനഗരമേ മോടിവസ്ത്രങ്ങൾ അണിക! പരിച്ഛേദന ഇല്ലാ
</lg><lg n="൨">ത്തവനും അശുദ്ധനും ഇനി നിന്നിൽ കടക്കയില്ല സത്യം. പൊടിയിൽ
നിന്നും കടഞ്ഞ് എഴുനീല്ക, യരുശലേമേ ഇരുന്നുകൊൾക, പ്രവസിച്ച
</lg><lg n="൩">ചിയ്യോൻപുത്രിയേ കഴുത്തിലേ തളെപ്പ് അഴിച്ചുകൊൾക! യഹോവ
യാകട്ടേ പറയുന്നിതു: നിങ്ങൾ വെറുതേ വില്കപ്പെട്ടുപോയി, വെള്ളി
</lg><lg n="൪">കൊണ്ടല്ല വീണ്ടെടുക്കപ്പെടും.- എങ്ങനേ എന്നാൽ കൎത്താവായ യ
ഹോവ പറയുന്നിതു: ആദ്യം എൻ ജനം മിസ്രയിലേക്ക് ഇറങ്ങിയതു പ
രദേശിയായി പാൎപ്പാൻ തന്നേ, പിന്നേ അശ്ശൂർ ഹേതു കൂടാതേ അതി
</lg><lg n="൫">നെ പീഡിപ്പിച്ചു. ഇപ്പോൾ എൻ ജനം വെറുതേ എടുത്തുപോയിട്ട്
എനിക്ക് ഇവിടേ എന്തു (വേണ്ടു)? എന്നു യഹോവയുടേ അരുളപ്പാടു.
അതിനെ അടക്കുന്നവർ അട്ടഹസിക്കുന്നു, പകൽ മുഴുവൻ ഇടവിടാതേ
എൻ നാമം ദുഷിക്കപ്പെടുകയും ചെയ്യുന്നു എന്നു യഹോവയുടേ അരുള
</lg><lg n="൬">പ്പാടു. അതുകൊണ്ടു എൻ ജനം എൻ നാമത്തെ അറിയും, ഞാൻ ഇതാ
എന്നു ചൊല്ലിയവൻ ഞാൻ തന്നേ ആകുന്നപ്രകാരം ആ നാളിൽ (അവർ
</lg><lg n="൭">അറിയും).— ഹാ ചിയ്യോനോടു "നിന്റേ ദൈവം വാഴുന്നു" എന്നു
സമാധാനം കേൾപ്പിച്ചു നല്ലതു സുവിശേഷിച്ചു രക്ഷയെ കേൾപ്പിക്കുന്ന
സുവാൎത്തക്കാരുടേ കാലുകൾ (നഹൂ.൨,൧) മലകളിന്മേൽ എത്ര മനോ
</lg><lg n="൮">ഹരം! അതാ നിന്റേ കാവല്കാരുടേ ഒച്ച! അവർ ഒക്കത്തക്ക ശബ്ദം
ഉയൎത്തി ആൎക്കുന്നതു, യഹോവ ചിയ്യോനെ മടക്കുന്നപ്രകാരം കണ്ണോടു
</lg><lg n="൯">കണ്ണായി കാണ്ങ്കയാൽ തന്നേ. ഹേ യരുശലേമിൽ ഇടിവുകളേ ഒന്നിച്ചു
പൊട്ടി ആൎപ്പിൻ, യഹോവ സ്വജനത്തെ ആശ്വസിപ്പിച്ചു യരുശലേ
</lg><lg n="൧൦">മെ വീണ്ടെടുത്തുവല്ലോ. യഹോവ വിശുദ്ധഭുജത്തെ സകലജാതികളു
</lg><lg n="൧൧">ടേ അറ്റങ്ങൾ എല്ലാം കാണ്ങ്കയും ചെയ്യും.- നീങ്ങി നീങ്ങി അവിടു
ന്നു പുറപ്പെടുവിൻ! അശുദ്ധം തൊടായ്വിൻ അതിൻ നടുവിൽനിന്നു പുറ
ത്തു ചെല്ലുവിൻ, യഹോവാപാത്രങ്ങളെ ചുമക്കുന്നവരേ നിങ്ങൾക്കു ശു
</lg><lg n="൧൨">ദ്ധിവരുത്തുവിൻ! തത്രപ്പാടിൽ അല്ലല്ലോ നിങ്ങൾ പുറപ്പെടുകയും മ
ണ്ടീട്ടല്ല ചെല്ലുകയും ആം, യഹോവ സാക്ഷാൽ നിങ്ങൾക്കു മുന്നിൽ ചെല്ലും ഇസ്രയേലിൻ ദൈവം നിങ്ങൾക്കു പിന്തുണയും ഉണ്ടു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/92&oldid=191803" എന്ന താളിൽനിന്ന് ശേഖരിച്ചത്