താൾ:GaXXXIV5 2.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

78 Isaiah, XLVIII. യശയ്യാ ൪൮.അ.

<lg n="">ശം വൈധവ്യം ഇല രണ്ടും ഒരു നാൾ തന്നേ പെട്ടന്നു നിണക്കു വരും;
നിന്റേ ആഭിചാരങ്ങൾ പെരുകിയാലും മന്ത്രവാദങ്ങൾ ഏറ്റം പ്രബ
</lg><lg n="൧൦">ലിച്ചാലും അവ തിങ്ങ വിങ്ങ നിന്മേൽ വരും. നിന്റേ ദുഷ്ടതയിൽ
തേറി "എന്നെ ആരും കാണാ" എന്നു നീ പറഞ്ഞു; "അന്യന്യയായി ഞാ
നേ ഉള്ളൂ" എന്ന് ഉള്ളുകൊണ്ടു ചൊല്ലുവോളം നിന്റേ ജ്ഞാനവും വിദ്യ
</lg><lg n="൧൧">യും നിന്നെ തെറ്റിച്ചുകളഞ്ഞു. മന്ത്രവാദത്താൽ ഒഴിക്കാതൊരു ദോഷം
നിന്മേൽ വരും, പരിഹരിക്കരുതാത്ത ആപത്തും നിന്മേൽ വീഴും, നീ
അറിയാത്തോർ ഇടിവു പൊടുക്കനേ നിന്നിൽ തട്ടും.
</lg>

<lg n="൧൨">ചെറിയന്നേ നീ ശീലിച്ചു ദണ്ഡിച്ച മന്ത്രവാദങ്ങളോടും പെരുത്ത ആ
ഭിചാരങ്ങളോടും ഇനി നിന്നുകൊൾക! പക്ഷേ ഫലിപ്പാൻ മതിയാകും,
</lg><lg n="൧൩">പക്ഷേ മിരട്ടി കൂടും. മന്ത്രണങ്ങളുടേ ബാഹുല്യം ഹേതുവായി നീ മടു
ത്തിരുന്നാൽ നക്ഷത്രങ്ങളെ നോക്കി വാവുതോറും നിന്മേൽ വരുന്നവ
ഗ്രഹിപ്പിക്കുന്ന രാശിചക്രവിഭാഗികൾ (ജ്യോതിഷാരികൾ) നിന്നുകൊ
</lg><lg n="൧൪">ണ്ടു നിന്നെ രക്ഷിക്കാക! അതാ അവർ താളടിക്ക് ഒത്തു തീക്കിരയായി,
ജ്വാലയുടേ ഊക്കിൽനിന്നു പ്രാണനെ രക്ഷിക്ക ഇല്ല. ഇതു കുളിർ കാ
</lg><lg n="൧൫">യുന്ന കനലും അരികേ ഇരിപ്പാന്തക്ക അടുപ്പും അല്ലല്ലോ. ചെറിയന്നേ
നീ പെരുമാറി അദ്ധ്വാനിച്ചു മെരുങ്ങിയവർ നിണക്ക് ഇങ്ങനേ ആയി,
താന്താന്റേ നടെക്കു ഉഴന്നലയുന്നു; നിന്നെ രക്ഷിപ്പവൻ ഇല്ല.

</lg>

൪൮. അദ്ധ്യായം.

വലിയ നാമങ്ങളിൽ അല്ല (൩) പ്രവാദസത്യത്തിൽ ആശ്രയിച്ചു (൬) ത
ന്റേ അജ്ഞാനവും (൯) ദൈവത്തിൻ ക്ഷാന്തിയെയും അറിഞ്ഞുകൊണ്ടു
(൧൨) അരുസ്സിനെ ചൊല്ലിത്തന്നതു താഴ്മയായി അംഗീകരിച്ചു (൧൬) പ്രവാചക
നിലും ദേവദാസനിലും തേറിക്കൊണ്ടു യഹോവയോട് ഇണക്കം തേടേണം.

<lg n="൧">യാക്കോബ്ബ് ഗൃഹമേ ഇതിനെ കേൾപ്പിൻ! ഇസ്രയേൽനാമത്താൽ പേർ
കൊണ്ട് യഹൂദാജലത്തിൽനിന്നു ഉത്ഭവിച്ചും യഹോവാനാമത്തെ ആണ
യിട്ടും നേരുണ്മയിൽ അല്ല എന്നാലും ഇസ്രയേൽദൈവത്തെ സ്തുതിച്ചും
</lg><lg n="൨">പോരുന്നവരേ! വിശുദ്ധനഗരക്കാർ എന്നു തങ്ങളെ വിളിച്ചുകൊണ്ടു
സൈന്യങ്ങളുടയ യഹോവ എന്നുള്ള ഇസ്രയേൽ ദൈവത്തിൽ ഊന്നി
ഇല്പവരല്ലോ.

</lg>

<lg n="൩">മുമ്പിലേവ ഞാൻ പണ്ടു കഥിച്ചു എന്റേ വായിൽനിന്ന് അവ പുറ
പ്പെട്ടു; ഞാനും കേൾപ്പിച്ചു, പൊടുന്നനവേ ചെയ്തു അവ വരികയും ആ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/84&oldid=191786" എന്ന താളിൽനിന്ന് ശേഖരിച്ചത്