താൾ:GaXXXIV5 2.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

2 Isaiah, I. യശയ്യാ ൧. അ.

<lg n="൮">൮ മറിച്ചുകളയും പ്രകാരം പാഴ്നിലം അത്രേ. ചിയോൻപുത്രി ശേഷിച്ച
തോ പറമ്പിലേ കുടിൽ പോലേ, വെള്ളരിത്തോട്ടത്തിലേ ചാള പോലേ,
</lg><lg n="൯">൯ വളഞ്ഞ പട്ടണം പോലേ. സൈന്യങ്ങളുടയ യഹോവ നമുക്ക് അല്പ
മൊരു ശേഷിപ്പു വെച്ചിട്ടില്ല എങ്കിൽ നാം സദോം പോലേ ആയി ഘ
മോറയോട് ഒത്തു ചമഞ്ഞു.


</lg><lg n="൧൦"> ഹേ സദോമ്യ അധികാരികളേ യഹോവയുടെ വചനം കേൾപ്പിൻ;
ഘമോറജനമേ നമ്മുടെ ദൈവത്തിൻ ധൎമ്മോപദേശം ചെവിക്കൊ
</lg><lg n="൧൧">ൾവിൻ. നിങ്ങളുടെ ബലിപ്പെരുപ്പം എനിക്ക് എന്തിന്നു? എന്ന് യ
ഹോവ പറയുന്നു. മുട്ടാട്ടുകളുടെ ഹോമങ്ങളും തടിപ്പിച്ച കന്നുകളേ നെ
യ്യും കൊണ്ടു ഞാൻ തൃപ്തനായി, കാള കുഞ്ഞാടു കോലാടു ഇവറ്റിൻ ചോ
</lg><lg n="൧൨"> രയും രുചിക്കുന്നില്ല. എന്റെ മുമ്പിൽ നിങ്ങൾ കാണപ്പെടുവാൻ വരു
</lg><lg n="൧൩"> മ്പോൾ ഇവ നിങ്ങളുടെ കൈയിൽനിന്നു ചോദിച്ചത് ആർ? എന്റെ
മുറ്റങ്ങളെ ചവിട്ടുവാനോ? മായക്കാഴ്ചയെ ഇനി കൊണ്ടുവരേണ്ട, അ
ത് എനിക്ക് അറെപ്പുള്ള ധൂപം. വാവും ശബ്ബത്തും സഭ കൂട്ടിവിളിക്ക
</lg><lg n="൧൪"> യും എങ്കിലോ എനിക്ക് അക്രമവും പെരുനാളും ചേരാതു. നിങ്ങളുടെ
വാവുകളെയും സങ്കേതങ്ങളെയും എന്മനസ്സ് ദ്വേഷിക്കുന്നു; അവ എ
</lg><lg n="൧൫"> നിക്ക് അസഹ്യമായിപ്പോയി, ഞാൻ ചുമന്നു വലഞ്ഞു. നിങ്ങൾ കൈ
കളെ പരത്തുമ്പോൾ ഞാൻ നിങ്ങളിൽനിന്നു കണ്ണുകളെ മറെക്കും; പ്രാ
ൎത്ഥന പെരുകിയാലും ഞാനും കേൾക്കുന്നില്ല; നിങ്ങളുടെ കൈകളിൽ
</lg><lg n="൧൬"> ചോരകൾ നിറഞ്ഞിരിക്കുന്നു. കഴുകിക്കൊണ്ടു നിൎമ്മലരാകുവിൻ,നിങ്ങ
ടെ പ്രവൃത്തികളുടെ തിന്മയെ എൻ കണ്ണുകൾക്കു മുമ്പിൽനിന്നു നീക്കു
</lg><lg n="൧൭"> വിൻ, തിന്മ ചെയ്യുന്നതു വിട്ടൊഴിവിൻ! നന്മ ചെയ്‌വാൻ പഠിപ്പിൻ,
ന്യായത്തെ തിരവിൻ, ദുശ്ശീലക്കാരനെ വഴിനടത്തുവിൻ, അനാഥനു
വിധിപ്പിൻ, വിധവെക്കായി വാദിപ്പിൻ!


</lg><lg n="൧൮"> അല്ലയോ വരുവിൻ നമ്മിൽ വ്യവഹരിച്ചുകൊൾക എന്നു യഹോവ
പറയുന്നു; നിങ്ങടെ പാപങ്ങൾ ധൂമ്രം പോലേ ഇരുന്നാലും ഹിമം പോ
ലേ വെളുക്കും, അരക്കു പോലേ ചുവന്നാലും പഞ്ഞി പോലേ ആകും.
</lg><lg n="൧൯"> നിങ്ങൾ മനസ്സായി കേട്ടുകൊണ്ടാൽ ദേശത്തിലേ നന്മയെ ഭുജിക്കും,
</lg><lg n="൨൦"> മനംകെട്ടു മറുത്താലോ വാളാൽ ഭുജിക്കപ്പെടും; യഹോവാവായി ഉരെച്ചി
</lg><lg n="൨൧"> ട്ടുണ്ടല്ലോ. വിശ്വസ്തനഗരമായവൾ എങ്ങനേ വേശ്യയായിപ്പോയി!
(പണ്ടു) ന്യായം നിറഞ്ഞും നീതി പാൎത്തും ഇപ്പോൾ കുലപാതകന്മാർ (വ
</lg><lg n="൨൨"> സിച്ചും) ഉള്ളവളേ! നിന്റെ വെള്ളി കുറയായി ചമഞ്ഞു, നിന്റെ പാ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/8&oldid=191621" എന്ന താളിൽനിന്ന് ശേഖരിച്ചത്