താൾ:GaXXXIV5 2.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

72 Isaiah, XLIV. യശയ്യാ ൪൪.അ.

<lg n="൩">രിഞ്ഞെടുത്ത യശുരൂനേ (സാധോ) ഭയപ്പെടേണ്ട! ദാഹിച്ച നിലത്തിൽ
ഞാൻ വെള്ളവും വറണ്ടതിൽ തോടുകളും പകരും, നിന്റേ സന്തതിയു
ടേ മേൽ എന്റേ ആത്മാവിനെയും നിൻ തളിരുകളിന്മേൽ എൻ അനു
</lg><lg n="൪">ഗ്രഹത്തെയും പകരും; പുല്ലിടയിൽ എന്ന പോലേനീർച്ചാലുകളിലേ
</lg><lg n="൫">കണ്ടലോളം അവർ വളരും. ഞാൻ യഹോവെക്ക് ഉള്ളൂ എന്ന് ഇന്ന
വൻ പറകയും യാക്കോബ് നാമത്തെ ഇന്നവൻ വിളിക്കയും "യഹോവെ
ക്ക്" ഇന്നവൻ കൈ എഴുതിക്കൊടുത്തു ഇസ്രയേൽ പേർ ചൊല്ലി ലാളി
ക്കയും ചെയ്യും.

</lg>

<lg n="൬">ഇസ്രയേൽരാജാവും വീണ്ടെടുപ്പുകാരനും ആയ സൈന്യങ്ങളുടയ യ
ഹോവ പറയുന്നിതു: ഞാൻ ആദ്യനും ഞാൻ അന്ത്യനും ആകുന്നു, ഞാ
</lg><lg n="൭">നെന്നി ദൈവം ഇല്ല. പിന്നേ നിത്യജനത്തെ ഞാൻ സ്ഥാപിച്ച നാൾ
മുതൽ എന്നെ പോലേ പ്രകടിക്കുന്ന വൻ ആർ? അവൻ അത് എന്നോ
ടു വകതിരിച്ചു അറിയിക്കു! ഭവിഷ്യത്തും വരുവാനുള്ളവയും അവർ ക
</lg><lg n="൮">ഥിച്ചുകൊള്ളുക! പേടിയായ്‌വിൻ തത്രപ്പെടായ്‌വിൻ: ഞാൻ പണ്ടേ നി
ന്നോട്ടു കേൾപ്പിച്ചറിയിച്ചു. നിങ്ങൾ എനിക്കു സാക്ഷിയല്ലോ. ഞാനല്ലാ
</lg><lg n="൯">തേ, ദൈവം ഉണ്ടോ? ഞാൻ അറികേ ഒരു പാറയും ഇല്ല.— വിഗ്ര
ഹം തീൎക്കുന്നവർ ഏവരും മായ. അവരുടേ കളിക്കോപ്പുകൾ ഉപകരിക്കു
ന്നില്ല അവർ നാണിപ്പാന്തക്കവണ്ണം അവ കാണുന്നില്ല ബോധിക്കുന്നതും
</lg><lg n="൩൧൦>ഇല്ല എന്നു തനിക്കു തന്നേ സാക്ഷി. ഒട്ടും ഉപകരിക്കാത്ത ഒരു ദേവ
</lg><lg n="൧൧">നെ നിൎമ്മിച്ചു വിഗ്രഹം വാൎത്തു തീൎത്തത് ആരു പോൽ? കണ്ടോ അവ
ന്റേ കൂട്ടർ എല്ലാം നാണിക്കുന്നു, കമ്മാളർ മനുഷ്യജന്മം പിറന്നു കാണുന്നു.
ഒക്കയും കൂടി ചേൎന്നുനിന്നാലും ഒക്കത്തക്ക പേടിച്ചു നാണിക്കേ ഉള്ളൂ. —
</lg><lg n="൧൨">കൊല്ലാൻ ഉളിയെ അണെച്ചു തീക്കനലിൽ വേല ചെയ്തു ചുറ്റികകൾ
കൊണ്ടു അതിനെ രൂപമാക്കി കൈയൂക്കുകൊണ്ടു പണി ചെയ്യുമ്പോൾ
ഊക്കില്ലാതോളം വിശന്നും വെള്ളം കുടിക്കാതേ അദ്ധ്വാനിച്ചും പോരു
</lg><lg n="൧൩">ന്നു. ആശാരി തന്റേ നൂൽ നീട്ടി എഴിത്താണികൊണ്ടു കുറിക്കുന്നു ചി
പ്പുളി ഇട്ട് ഒരുക്കി വൃത്തംവെച്ചു ഭാഷയാക്കി പുരുഷരൂപം പോലേ മാ
</lg><lg n="൧൪">നുഷഭംഗി വരുത്തി ആലയത്തിൽ വസിപ്പാറാക്കുന്നു. ഒരുവൻ ദേവ
താരം വെട്ടുകയും കരുവേലകം തേക്കും എടുക്കയും കാട്ടുമരങ്ങളിൽ നി
</lg><lg n="൧൫">ശ്ചയം വരുത്തുകയും, അശോകം നട്ടതു മാരി വളൎത്തുകയും; ആയതു
മനുഷ്യനു തീകത്തിപ്പാനായും, അതിൽനിന്ന് എടുത്തു തീക്കായ്കയും മുട്ടീ
ട്ട് അപ്പം ചുടുകയും, ദേവനെയും തീൎത്തു കമ്പിട്ടുകയും വിഗ്രഹം ഉണ്ടാ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/78&oldid=191773" എന്ന താളിൽനിന്ന് ശേഖരിച്ചത്