താൾ:GaXXXIV5 2.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

66 Isaiah, XLI. യശയ്യാ ൪൧. അ.

<lg n="൬">ൎന്നു. അവർ അന്യോന്യം സഹായിച്ചു അവനവനോടു "ഉറെച്ചുവോ"
</lg><lg n="൭">എന്നു പറകയും, ചിത്രക്കാരൻ തട്ടാനെയും ചുറ്റികകൊണ്ടു നിരത്തുന്ന
വൻ അടക്കല്ലിന്മേൽ അടിക്കുന്നവനെയും ഉറപ്പുവരുത്തുകയും, “ഈ വി
ളക്കുന്ന കാരം നല്ലത്" എന്നു ചൊല്ലി (ബിംബം) അനങ്ങാതവണ്ണം ആ
ണികളെക്കൊണ്ട് ഉറപ്പിക്കയും ചെയ്തു.

</lg>

<lg n="൮">എങ്കിലും എൻ ദാസനായ ഇസ്രയേലേ ഞാൻ തെരിഞ്ഞെടുത്ത യാക്കോ
</lg><lg n="൯"> ബേ എൻ സ്നേഹിതനായ അബ്രഹാമിന്റെ സന്തതിയേ, ഭൂമിയുടെ
അറ്റങ്ങളിൽനിന്നു ഞാൻ നിന്നെ പിടിച്ചു അതിൻ അരുവിൽനിന്നു വി
ളിച്ചു: "നി എന്റെ ഭാസൻ നിന്നെ ഞാൻ തെരിഞ്ഞെടുത്തു നിന്നെ ഉ
</lg><lg n="൧൦">പേക്ഷിക്കയും ഇല്ല" എന്നു ചൊല്ലിയവനായുള്ളോവേ! ഭയപ്പെടായ്ക
ഞാൻ നിന്റേ കൂടേ ഉണ്ടു, കൂശായ്ക ഞാൻ നിന്റേ ദൈവം; നിന്നെ
ഞാൻ ബലപ്പെടുക്കയും തുണെക്കയും നീതിയുടെ വലങ്കൈകൊണ്ടു താ
</lg><lg n="൧൧">ങ്ങുകയും ചെയ്യുന്നു.- ഇതാ നിന്റേ നേരേ ഉഷ്ണിച്ചവർ ഒക്കയും നാ
ണിച്ച് അമ്പരക്കും, നിന്നോടു വഴക്കാടുന്നവർ നാസ്തിയായി കെടും.
</lg><lg n="൧൨">നിന്നോടു വായാടുന്നവരെ തിരഞ്ഞാൽ നീ കാണായ്കയും, നിന്നോടു പോ
</lg><lg n="൧൩">രാടുന്നവർ നാസ്തിയും ഇല്ലായ്മയും ആകും. യഹോവ എന്ന ഞാനാകട്ടേ
നിന്റേ വലങ്കൈ പിടിച്ചു "ഭയപ്പെടായ്ക ഞാൻ നിൻ തുണ" എന്നു
</lg><lg n="൧൪">പറയുന്ന നിന്റേ ദൈവം. അല്ലയോ യാക്കോബ് പുഴുവേ ഇസ്രയേൽ
പരിഷയേ ഭയപ്പെടേണ്ട ഞാൻ നിന്റെ തുണ എന്നു യഹോവയുടേ
അരുളപ്പാടു; നിന്നെ വീണ്ടെടുപ്പവൻ ഇസ്രയേലിലേ വിശുദ്ധൻ
</lg><lg n="൧൫">തന്നേ. ഇതാ ഞാൻ നിന്നെ കൂൎത്തു മൂൎത്തുള്ള ഇരുമുനയുള്ള മെതിവ
ണ്ടിയാക്കുന്നു; നീ മലകളെ മെതിച്ചു ധൂളിപ്പിച്ചു കുന്നുകളെ പതിര്
</lg><lg n="൧൬">പോലേ ആക്കിത്തീൎക്കും; അവറ്റെ നീ ചേറിയാൽ കാറ്റ് എടുത്തു
വിശറു ചിന്നിക്കും, നീയോ യഹോവയിൽ ആനന്ദിച്ചും ഇസ്രയേലിലേ
</lg><lg n="൧൭">വിശുദ്ധനിൽ പ്രശംസിച്ചുകൊള്ളും.- ദീനരും ദരിദ്രരും വെള്ള
ത്തിനു തിരയുമ്പോൾ ഒട്ടും ഇല്ലാതേ നാവു ദാഹംകൊണ്ടു വറണ്ടുപോ
കേ, യഹോവയായ ഞാൻ അവരെ ചെവിക്കൊള്ളും, ഇസ്രയേലിൻ
</lg><lg n="൧൮">ദൈവം അവരെ കൈവിടുകയും ഇല്ല. പാഴ്മലകളിൽ ഞാൻ പുഴക
ളെയും താഴ്വരകളുടെ നടുവിൽ ഉറവുകളെയും തുറക്കും; മരുവെ നീർ
</lg><lg n="൧൯">പൊയ്കയും ഉണങ്ങിയ ഭൂമിയെ ജലപ്പൊഴിലും ആക്കും. മരുവിൽ
ഞാൻ ദേവതാരം കരിങ്ങാലി പേരയും ഒലിവുമരവും ഇടുകയും പാഴ്നി
ലത്തിൽ കീൽമരം പിലാവു നെല്ലിയും ഒക്കത്തക്ക നടുകയും ചെയ്യും,
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/72&oldid=191760" എന്ന താളിൽനിന്ന് ശേഖരിച്ചത്