താൾ:GaXXXIV5 2.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

64 Isaiah, XL. യശയ്യാ ൪൦. അ.

<lg n="൯">ഹേ സുവാൎത്ത അറിയിക്കുന്ന ചിയ്യോനേ! ഉയൎന്ന മലമേലേ കയറി
ചെൽക, സുവാൎത്തക്കാരത്തിയായ യരുശലേമേ! ഉച്ചത്തിൽ ശബ്ദം ഉയൎത്തുക,
ഭയപ്പെടാതേ, ഉയൎത്തി, യഹൂദാനഗരങ്ങളോടു: "നിങ്ങളുടെ ദൈവം ഇ
</lg><lg n="൧൦">താ" എന്നു ചൊല്ലുക! ഇതാ യഹോവ എന്ന കൎത്താവു ബലവാനായി വ
രുന്നു; അവന്റേ ഭുജം അവനായി അധികരിക്കുന്നു, കണ്ടാലും (അവന്റേ
</lg><lg n="൧൧">കൂലി ഒപ്പരവും അവന്റേ പ്രതിഫലം മുന്നിലും ഉണ്ടു. ഇടയനെ പോ
ലേ തന്റേ കൂട്ടത്തെ മേയ്ക്കയും, കുഞ്ഞാടുകളെ ഭുജത്തിൽ ചേൎക്കയും മടി
യിൽ എടുക്കയും, മുല കുടിപ്പിക്കുന്നതിനെ പതുക്കേ നടത്തുകയും ചെയ്യും.

</lg>

<lg n="൧൨">ഉള്ളങ്കൈയിൽ വെള്ളങ്ങളെ അളന്നു ചാണുകൊണ്ടു വാനങ്ങളെ നി
ദാനിച്ചു ഭൂമിയുടെ മണ്ണു നാഴിയിൽ കൊള്ളിച്ചു മലകളെ കോലിലും കുന്നു
</lg><lg n="൧൩">കളെ നിറതുലാസ്സിലും തൂക്കിക്കൊണ്ടത് ആർ? യഹോവാത്മാവിനെ
നിദാനിച്ചതും അവനെ ഗ്രഹിപ്പിക്കുന്ന മന്ത്രണത്തിന്ന് ആളായതും
</lg><lg n="൧൪">ആർ? തന്നെ വിവേകിയാക്കി ന്യായത്തിൻ വഴിയെ പഠിപ്പിച്ചു അറി
വു ഗ്രഹിപ്പിച്ചു ജ്ഞാനമാൎഗ്ഗം ബോധിപ്പിച്ചു തരുവാൻ ആരോടുപോൽ
</lg><lg n="൧൫">അവൻ നിരൂപിച്ചിരുന്നു? കണ്ടാലും ജാതികൾ തുലാക്കൊട്ടയിലേ തു
ള്ളിക്കും നിറക്കോലിലേ ധൂളിക്കും സമമായി തോന്നും, ദ്വീപുകൾ കിളറു
</lg><lg n="൧൬">ന്ന പൊടി പോലേ അത്രേ. ചമതെക്കു ലിബനോനും പോരാ, ഹോമ
</lg><lg n="൧൭">ത്തിന്ന് അതിലേ മൃഗങ്ങളും ഒട്ടും മതിയാക. തിരുമുമ്പിൽ സകലജാതി
കളും ഇല്ലായ്‌മെക്ക് ഒത്തു നാസ്തിയും മായയും എന്ന് അവനു തോന്നുന്നു.—
</lg><lg n="൧൮">പിന്നേ ആരോടു നിങ്ങൾ ദേവനെ ഉപമിക്കും, ഏതു രൂപം അവനു നേ
</lg><lg n="൧൯">രേ ആക്കും? കമ്മാളൻ ബിംബം ഉരുക്കി, തട്ടാൻ പൊൻ പൊതിഞ്ഞു
</lg><lg n="൨൦">വെള്ളിത്തുടരുകളെയും വാൎക്കുന്നു. വഴിപാടിന്നു ഗതിപോരാത്തവൻ
പൂതലിക്കാത്ത മരം തെരിഞ്ഞു വിദഗ്ധനായ ചിത്രക്കാരനെ അനേഷി
</lg><lg n="൨൧">ച്ചു അനങ്ങാത്ത ബിംബം അവനെക്കൊണ്ട് നിൎമ്മിപ്പിക്കുന്നു.- അല്ല
യോ, നിങ്ങൾ അറിയായ്കയോ കേളായ്കയോ? ആദിമുതൽ നിങ്ങൾക്കു
ബോധിപ്പിച്ചിട്ടില്ലയോ? ഭൂമിക്ക് അടിസ്ഥാനങ്ങൾ ഇട്ടതു വിവേചിച്ചി
</lg><lg n="൨൨">ല്ലയോ? ഭൂചക്രത്തിന്മീതേ ഇരുന്നുകൊണ്ട് അതിലേ കുടിയാന്മാരേ വെ
ട്ടുക്കിളികൾ എന്നു കണ്ടു, വിതാനം പോലേ വാനങ്ങളെ നീട്ടി കൂടാരം
</lg><lg n="൨൩">പോലേ പാൎപ്പിന്നു വിരിക്കുന്നവൻ, മന്നവരെ ഇല്ലായ്മച്ചെയ്തു ഭൂമിയി
</lg><lg n="൨൪">ലേ ന്യായകൎത്താക്കളെ മായെക്കു സമമാക്കുന്നവൻ. അവർ ഏകദേശം
നടാതേയും വിതെക്കാതേയും കുറ്റി ഭൂമിയിൽ വേർകിഴിയാതേയും ഉണ്ടാ
യിരിക്കേ താൻ അവരിൽ ഊതിയാൽ ഉണങ്ങുകയും പെരുങ്കാറ്റു താളടി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/70&oldid=191755" എന്ന താളിൽനിന്ന് ശേഖരിച്ചത്