താൾ:GaXXXIV5 2.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൩൮. അ. Isaiah, XXXVIII. 61

<lg n="൬">വെക്കുന്നുണ്ടു. അശ്ശൂർരാജാവിന്റെ കയ്യിൽനിന്നു ഞാൻ നിന്നെയും
</lg><lg n="൭">ഈ നഗരത്തെയും ഉദ്ധരിച്ചു, ഈ നഗരം പാലിക്കയും ചെയ്യും. യഹോ
വ ചൊല്ലിത്തന്ന വചനത്തെ അനുഷ്ഠിക്കും എന്നുള്ളതിന്നു യഹോവയിൽ
</lg><lg n="൮">നിന്നു നിണക്ക് ഇത് അടയാളമാക. കണ്ടാലും ആഹാജിന്റെ നാഴി
കക്കാട്ടിയിൽ ഇറങ്ങിപ്പോയ പടികളിൽ ഞാൻ വെയിലിനെ കൊണ്ടു
നിഴലിനെ പത്തു പടി പിറകോട്ടു തിരിച്ചു പോരുവാറാക്കുന്നുണ്ടു. എ
ന്നതിൻവണ്ണം വെയിൽ ഇറങ്ങിപ്പോയ പടികളിൽ പത്തു പടി തിരിച്ചു
പോന്നു.

</lg>

<lg n="൯"> യഹൂദാരാജാവായ ഹിസ്കീയാ രോഗിയായി വ്യാധിയിൽനിന്ന് ഉയി
</lg><lg n="൧൦">ൎത്തപ്പോൾ എഴുതിയ (പാട്ട്) ആവിതു.- എന്റെ വാഴുനാളിന്റെ സാ
വധാനത്തിൽ ഞാൻ പാതാളവാതിലുകളിലേക്കു പോകേണ്ടതു, എന്റെ
</lg><lg n="൧൧">ആണ്ടുകളുടെ ശേഷിപ്പു പിഴ പുക്കുപോയി എന്നു ഞാൻ പറഞ്ഞു. യാഹി
നെ ജീവികളുടെ ദേശത്തിൽ യാഹിനെ തന്നേ ഞാൻ കാൺങ്കയില്ല, നി
ൎജ്ജീവവാസികളോടു ചേൎന്നിട്ടു മനുഷ്യനെ ഇനി നോക്കുക ഇല്ല എന്നു
</lg><lg n="൧൨">പറഞ്ഞു. എന്റെ കുടി ഇടയന്റെ കൂടാരം പോലേ അഴിഞ്ഞു എന്നെ
വിട്ടു നീങ്ങുന്നു. ചുരുട്ടി പാവിൽനിന്ന് അവൻ എന്നെ മുറിക്കകൊണ്ടു
ഞാൻ നെയ്ത്തുകാരനെ പോലേ എൻ ജീവനെ ചുരുട്ടി, ഇനി പകൽ തുട
</lg><lg n="൧൩">ങ്ങി രാത്രിയോളം ചെന്നാൽ നീ എന്നെ മുടിക്കും (എന്നുണ്ടു). പുലൎച്ചവരേ
ഞാൻ പ്രതീക്ഷിച്ചു, സിംഹം പോലേ അവൻ എന്റെ അസ്ഥികളെ എ
ല്ലാം നുറുക്കി. ഇനി പകൽ തുടങ്ങി രാത്രിയോളം ചെന്നാൽ നീ എന്നെ
</lg><lg n="൧൪">മുടിക്കും (എന്നായി). മീവൽപക്ഷിക്കോ കൊക്കിനോ സമമായി ഞാൻ
ചിലെക്കയും പ്രാവ് പോലേ കുറുകയും, എന്റെ കണ്ണുകൾ മീത്തലേക്കു
വലകയും, യഹോവേ എനിക്കു പീഡയായി, നീ എനിക്ക് ഉത്തരവാദി
</lg><lg n="൧൫">യാക (എന്നു ചൊൽകയും ആയി).- ഞാൻ എന്തു പറവു? താൻ എ
ന്നോടു പറഞ്ഞും താൻ ചെയ്തും ഇരിക്കുന്നു. ഈ പ്രാണസങ്കടം ഓൎത്തു
</lg><lg n="൧൬">ഞാൻ എന്റെ ആണ്ടുകൾ ഒക്കയും മെല്ലേ നടക്കും. ഹാ കൎത്താവേ ഈ
വക (വാക്കിനാൽ) ഉയിൎക്കാം. ആയതിനാൽ എൻ ആത്മാവിന്റെ ജീ
വൻ സൎവ്വത്തിന്നും വരുന്നു; നീ എന്നെ ആരോഗ്യം വരുത്തി ജീവിപ്പി
</lg><lg n="൧൭">ക്കും. കൈപ്പോ, ഇതാ എനിക്കു സമാധാനമായി കൂടി ആ കൈപ്പു.
എന്റെ സകലപാപങ്ങളെയും നീ നിന്റെ പുറത്തിൻ പിന്നിൽ കള
കകൊണ്ടു നീ വിനാശക്കുഴിയിൽനിന്നു സ്ഥായികൊണ്ട് എന്നെ എടുത്തു.
</lg><lg n="൧൮">പാതാളം ആകട്ടേ നിന്നെ വാഴ്ത്തുകയോ മരണം സ്തുതിക്കയോ ഇല്ല,
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/67&oldid=191748" എന്ന താളിൽനിന്ന് ശേഖരിച്ചത്