താൾ:GaXXXIV5 2.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

56 Isaiah, XXXVI. യശയാ ൩൬. അ.

<lg n="൬">തേറിക്കൊണ്ട് എന്നോടു മറുത്തതു? അതാ മിസ്ര എന്ന ആ ഒടിഞ്ഞ ഓ
ടക്കോലിൽ നീ ആശ്രയിക്കുന്നു, അതിന്മേൽ ആർ ചാരിയാലും അത് ഉ
ള്ളങ്കയ്യിൽ ചെന്നു തുളെക്കും; മിസ്രരാജാവായ ഫറൊ സകല ആശ്രിത
</lg><lg n="൭">ന്മാൎക്കും അപ്രകാരം തന്നേ. ഞങ്ങളുടെ ദൈവമായ യഹോവയിൽ ഞ
ങ്ങൾ ആശ്രയിക്കുന്നു എന്നു നീ എന്നോടു പറകിലോ, അവന്റെ കുന്നുകാ
വുകളെയും ബലിപീഠങ്ങളെയും ഹിസ്ക്കീയാ നീക്കീട്ടല്ലോ യഹൂദയോടും
യരുശലേമിനോടും "ഈ ബലിപീഠത്തിന്നു മുമ്പാകേ നമസ്കരിക്കേണം"
</lg><lg n="൮">എന്നു പറഞ്ഞതു? ഇപ്പോൾ എന്റെ സ്വാമിയായ അശ്ശൂർരാജാവിനോ
ട് ഒരു വാതു വെച്ചാലും! ഞാൻ ഈരായിരം കുതിരകളെ തരട്ടേ അവറ്റി
ന്മേൽ കയറുവാൻ തക്കവരെ എത്തിപ്പാൻ നി മതിയായാൽ അത്രേ.
</lg><lg n="൯">പിന്നേ എന്റെ സ്വാമിയുടെ അതിചെറിയ ദാസരിൽ ഉള്ള ഒരു നാടു
വാഴിയോട് എങ്കിലും നീ എതിൎപ്പത് എങ്ങനേ? പക്ഷേ രഥവും അശ്വ
</lg><lg n="൧൦">വും ചൊല്ലി നീ മിസ്രയിൽ തേറുന്നു. ഞാനോ യഹോവ കൂടാതേകണ്ടോ
ഈ ദേശത്തെ കെടുപ്പാൻ അതിനെക്കൊള്ളേ വന്നതു? ഈ ദേശത്തെ
ക്കൊള്ളേ ചെന്നു അതിനെ കെടുത്തുകളക എന്നു യഹോവ എന്നോടു
പറഞ്ഞു.

</lg>

<lg n="൧൧">എന്നാറേ ഏല്യാക്കീം ശെബ്ന യോവഃ ഇവർ രബ്ശക്കെയോടു പറഞ്ഞു:
അടിയങ്ങളോടു അറാമി സംസാരിക്കേ വേണ്ടു, ഞങ്ങൾക്ക് അറിയാം;
മതിലിന്മേൽ ഉള്ള ജനത്തിന്റെ ചെവികൾ കേൾക്കേ ഞങ്ങളോടു യഹൂ
</lg><lg n="൧൨">ദീവാക്ക് അരുതു. എന്നതിനു രബ്ശക്കെ പറഞ്ഞു: നിന്റെ യജമാന
നോടും നിന്നോടും ഈ വാക്കുകളെ ഉരെപ്പാനോ എന്റെ സ്വാമി എന്നെ
അയച്ചതു? നിങ്ങളോടു കൂടേ സ്വകാഷ്ഠം തിന്മാനും സ്വന്തമൂത്രം കുടി
പ്പാനും മതിലിന്മേൽ ഇരിക്കുന്ന ഈ പുരുഷന്മാർ നിമിത്തമല്ലയോ?-
</lg><lg n="൧൩">എന്നിട്ടു രബ്ശക്കെ നിന്നുംകൊണ്ടു യഹൂദിയായിട്ട് ഉറക്കേ വിളിച്ചിതു:
അല്ലയോ മഹാരാജാവായ അശ്ശൂർരാജാവിന്റെ വചനങ്ങളെ കേൾപ്പിൻ.
</lg><lg n="൧൪">രാജാവ് ഇപ്രകാരം പറയുന്നു: ഹിസ്ക്കീയാ നിങ്ങളെ വഞ്ചിക്കരുതു, നി
</lg><lg n="൧൫">ങ്ങളെ ഉദ്ധരിപ്പാൻ അശക്തനല്ലോ. പിന്നേ "യഹോവ നമെ ഉദ്ധ
രിക്കും നിശ്ചയം ഈ നഗരം അശ്ശൂർരാജാവിന്റെ കയ്യിൽ ഏല്പിക്കപ്പെ
ടുക ഇല്ല" എന്നു ചൊല്ലിക്കൊണ്ടു ഹിസ്ക്കീയാ നിങ്ങളെ യഹോവയിൽ ആ
</lg><lg n="൧൬">ശ്രയിപ്പിക്കയും അരുതു. ഹിസ്ക്കീയാവിനെ കേട്ടുപോകായ്‌വിൻ! അശ്ശൂർ
രാജാവാകട്ടേ പറയുന്നിതു: എന്നോടു സന്ധിച്ചുകൊണ്ടു പുറത്തു വരുവിൻ!
എന്നാൽ താന്താന്റെ വള്ളിയും തന്റെ അത്തിയും അനുഭവിച്ചും തന്റെ

</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/62&oldid=191738" എന്ന താളിൽനിന്ന് ശേഖരിച്ചത്