താൾ:GaXXXIV5 2.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

54 Isaiah, XXXV. യശയ്യാ ൩൫. അ.

<lg n="൧൧">ഞാരയും മുള്ളനും അതിനെ അടക്കും, കൊക്കും കാക്കയും അതിൽ കു
ടിയേറും, അവൻ പാഴിന്റെ ചരടും ശൂന്യത്തിന്റെ തൂക്കക്കട്ടയും അ
</lg><lg n="൧൨">തിന്മേൽ നീട്ടിപ്പിടിക്കും. അതിന്റെ സ്വതന്ത്രരിൽ രാജത്വത്തിന്നാ
യി വിളിക്കപ്പെടാകുന്നവൻ ഇല്ല, അതിലേ സകലപ്രഭുക്കളും ഇല്ലാതേ
</lg><lg n="൧൩">ആം. അതിലേ അരമനകളിൽ ചൂണ്ടയും കോട്ടകളിൽ ഈങ്ങയും മുള്ളും
കെട്ടി മൂടും, കുറുക്കന്മാരുടെ പാൎപ്പും തീവിഴുങ്ങികളുടെ ഇല്ലവും ആകും.
</lg><lg n="൧൪">മരുജന്തുക്കൾ ഓരികളോട് ഇടപ്പെടുകയും കൂളി കൂളിയോടു വിളിക്കയും
രാത്രിഞ്ചരി അവിടേ മാത്രം സുഖിച്ചു സ്വൈരം കാണുകയും ചെയ്യും.
</lg><lg n="൧൫">എഴുത്താണിമുഖൻ അവിടേ കൂട് ഉണ്ടാക്കി ഉല്പാദിച്ചു അതിൻ നിഴലിൽ
മുട്ടയിട്ടു പൊരുന്നുന്നു, അവിടേ മാത്രം പരന്തുകൾ ഒന്നോട് ഒന്നു ചേ
</lg><lg n="൧൬">രും.— യഹോവാപുസ്തകത്തിൽ ആരാഞ്ഞു വായിപ്പിൻ! ഇവറ്റിൽ
ഒന്നും കുറകയില്ല, അതതിന്റെ ഇണ ഒന്നിനും മുട്ടുക ഇല്ല. അവന്റെ
വായല്ലോ കല്പിച്ചു അവന്റെ ആത്മാവ് തന്നേ അവറ്റെ ഒരുമിപ്പിക്കും.
</lg><lg n="൧൭">അവൻ അവറ്റിനു ചീട്ടിട്ടു തൃക്കൈ നൂൽകൊണ്ട് (നാട്ടു) അവറ്റിനു
പകുതി ചെയ്തു, അവ എന്നേക്കും അതിനെ അടക്കി തലമുറതലമുറയോ
ളം അതിൽ കുടി ഇരിക്കയും ചെയ്യും.

</lg>

൩൫. അദ്ധ്യായം.

ഇസ്രയേൽ പുതുതായി തഴെച്ചു (൩) ആശ്വസിച്ചു (൫) യഹോവാരക്ഷ
യിൽ ആനന്ദിച്ചു (൮) സ്വദേശത്തിൽ തിരികേ ചേരും.

<lg n="൧">മരുവും വറണ്ട നിലവും മകിഴുന്നു കാട് ആനന്ദിച്ചു മേത്തോന്നി കണ
</lg><lg n="൨">ക്കേ പൊടിക്കും. അതു പൊടിച്ചു മലൎന്നും മുദാ ആൎത്തുംകൊണ്ട് ആന
ന്ദിക്കും. ലിബനോന്റെ തേജസ്സും കൎമ്മെൽ ശാരോന്റെ പ്രഭയും അതി
ന്നു കൊടുക്കപ്പെടും, അവർ യഹോവയുടെ തേജസ്സിനെ നമ്മുടെ ദൈവ
</lg><lg n="൩">ത്തിന്റെ പ്രഭയെ തന്നേ കാണും.-- കുഴഞ്ഞു കൈകളെ ബലപ്പെടു
</lg><lg n="൪">ത്തി, ഇടറുന്ന മുഴങ്കാലുകളെ ഉറപ്പിപ്പിൻ! ഉഴറുന്ന ഹൃദയങ്ങളോടു; ശ
ക്തിപ്പെടുവിൻ! ഭയപ്പെടേണ്ടാ! നിങ്ങളുടെ ദൈവം ഇതാ പകവീൾചെ
ക്കു വരുന്നു,ദൈവത്തിന്റെ പ്രതികാരത്തിനായി തന്നേ; അവൻ വ
ന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ!

</lg> <lg n="൫">അന്നു കുരുടന്മാരുടെ കണ്ണുകൾ മിഴിക്കയും ചെവിടരുടെ ചെവികൾ
</lg><lg n="൬">തുറക്കയും ചെയ്യും. അന്നു മുടന്തൻ മാൻ പോലേ കുതിച്ചും ഊമന്റെ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/60&oldid=191734" എന്ന താളിൽനിന്ന് ശേഖരിച്ചത്