താൾ:GaXXXIV5 2.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

46 Isaiah, XXX. യശയ്യാ. ൩൦. അ

<lg n="">ലേ വിശുദ്ധനെ വിശുദ്ധീകരിച്ചു ഇസ്രയേലിൻ ദൈവത്തിന്ന് അഞ്ചും.
</lg><lg n="൨൪">ആത്മാവിൽ തെറ്റിയുഴന്നവൎക്കു ബുദ്ധി തോന്നും പിറുപിറുത്തവർ ഉപ
ദേശത്തെ പഠിക്കയും ചെയ്യും.

</lg>

൩൦. അദ്ധ്യായം.

മിസ്രയുടെ സഖ്യം അന്വേഷിക്കുന്നതു വൃഥാവും (൯) പഴയ ദാസ്യാത്മാ
വിന്റെ ലക്ഷണവും (൧൨) ഇടിച്ചൽ അണയുന്നതിന്നു കറിയും ആയിട്ടും
(൧൫) വിശ്വാസത്താൽ ഇന്നും രക്ഷ ഉണ്ടു, (൧൯) സങ്കടത്തിൽ പിന്നേ കരുണാ
സമയവും (൨൭) ജാതികളിൽ ന്യായവിധിയും യരുശലേമിൽ സ്വൈരസന്തോ
ഷവും ഉളവാകും.

<lg n="൧">അയ്യോ മത്സരിക്കുന്ന മക്കളേ! എന്നു യഹോവയുടെ അരുളപ്പാടു. മന്ത്രി
ച്ചു കൊള്ളുന്നു, എന്നോടല്ല താനും സഖ്യതെക്ക് ഊക്കഴിക്കുന്നു എന്റെ
</lg><lg n="൨">ആത്മാവ് കൂടാ താനും, പാപങ്ങളോടു പാപം കൂട്ടുവാനത്രേ. എന്റെ
വായോടു ചോദിക്കാതേ മിസ്രെക്ക് ഇറങ്ങി ഫറോവിന്റെ ശക്തിയിൽ
ഊന്നുവാനും മിസ്രനിഴലിൽ ആശ്രയിപ്പാനും തേടി നടക്കുന്നവരേ!
</lg><lg n="൩">എങ്കിലോ ഫറോവിന്റെ ശക്തി നിങ്ങൾക്കു നാണവും മിസ്രനിഴലിലേ
</lg><lg n="൪">ആശ്രയം ലജ്ജയും ആയ്പ്പോകും. യഹൂദപ്രഭുക്കന്മാർ ചാനിയിൽ
</lg><lg n="൫">ഉണ്ടു, അവന്റെ ദൂതന്മാർ ഹനേസ് വരേ എത്തുന്നു പോൽ. എങ്കിലും
അവൎക്ക്ഉതകാത ജനം നിമിത്തം എല്ലാവരും നാണിച്ചുപോകം, തുണയും
</lg><lg n="൬">പ്രയോജനവും അല്ല നാണവും നിന്ദയും വരുന്ന (ജനം) അത്രേ. തെ
ക്കേ ബഹെമോത്തിൽ (ഇയ്യോബ് ൪൦,൧൫)ആജ്ഞയാവിതു: സിംഹവും
സിംഹിയും മൂൎഖനും പറക്കുന്ന സൎപ്പവും ജനിച്ചു ഞെരുക്കവും ഇടുക്കും
ഏറി വരുന്ന ദേശത്തൂടേ കഴുതപ്പുറത്തു സ്വദ്രവ്യങ്ങളെയും ഒട്ടകക്കൂനി
ന്മേൽ നിക്ഷേപങ്ങളെയും കൊണ്ടുപോകുന്നത് ഉതകാത്ത ജനത്തിലേ
</lg><lg n="൭">ക്കു തന്നേ. മിസ്രത്തുണയാകട്ടേ വീൎപ്പും വ്യൎത്ഥവും അത്രേ ആകയാൽ,
ഞാൻ അതിന്നു "(രഹബ്) ഇരിക്കേ വമ്പൻ" എന്നു പേർ വിളിച്ചു.
</lg><lg n="൮">ആയതിനെ നീ ചെന്ന് അവരോടു പലകമേൽ എഴുതി പുസ്തകത്തിൽ
വരെക്ക! അതു പിന്നാളേക്ക് എന്നും സദാകാലത്തേക്കും ഇരിക്കുക!
</lg><lg n="൯">എങ്ങനേ എന്നാൽ അവർ മറുക്കുന്ന ജനം, കളവു പറയുന്ന മക്കൾ
</lg><lg n="൧൦">യഹോവയുടെ ധൎമ്മോപദേശം കേൾപ്പാൻ മനസ്സില്ല; കാഴ്ചക്കാരോടു
"കാണരുത്" എന്നും ദൎശനക്കാരോടു "ഞങ്ങൾക്കായി നേരുള്ളവ ദൎശി
ക്കരുതു" എന്നും, "ഞങ്ങളോടു മിനുസം ഉരെപ്പിൻ കൃത്രിമങ്ങളെ ദൎശി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/52&oldid=191717" എന്ന താളിൽനിന്ന് ശേഖരിച്ചത്