താൾ:GaXXXIV5 2.pdf/394

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

388 Hosea, XIV. ഹോശേയ ൧൪. അ

<lg n="">മേ നിൻബാധകൾ എവിടേ? പാതാളമേ നിൻസംഹാരം എവിടേ?
</lg><lg n="൧൫"> പശ്ചാത്താപം എൻകണ്ണുകൾക്കു മറഞ്ഞിരിക്കും. എഫ്ര യിം ആകട്ടേ
സഹോദരന്മാരുടേ ഇടയിൽ ഫലപ്രദൻ ആകും. ഒരു കിഴക്കങ്കാറ്റു
വരും താനും, മരുവിൽനിന്നു കരേറുന്ന യഹോവയുടേ കാറ്റു, (അന്ന്)
അവന്റേ ഉറവ് ഉണങ്ങി കേണി വറ്റിപ്പോകും; കാമ്യസാധനങ്ങൾ
ഒക്കേ നിറഞ്ഞ ഭണ്ഡാരത്തെ (അശ്ശൂർ) ആയവൻ കവൎന്നുകളയും.
</lg><lg n="൧൪, ൧ ">ശമൎയ്യ തൻദൈവത്തോടു മറുത്തതുകൊണ്ടു കുറ്റം ബോധിക്കും, അ
വർ വാളാൽ വീഴും, അവരുടേ ശിശുക്കൾ ഞെരിഞ്ഞു ചതഞ്ഞും ഗൎഭി
ണികൾ പിളന്നും പോകും.

</lg>

<lg n="൨"> അല്ലയോ ഇസ്രയേലേ നിൻദൈവമായ യഹോവയോളം മടങ്ങി
</lg><lg n="൩"> ചെല്ലുക, നിന്റേ കുറ്റത്താൽ അല്ലോ നീ ഇടറിപ്പോയതു. നിങ്ങളോ
ടു വാക്കുകളെ കൂട്ടികൊണ്ടു യഹോവയടുക്കലേക്കു തിരികേ ചെന്ന്
അവനോടു പറവിൻ: അകൃത്യം ഒക്കയും ക്ഷമിച്ചു ഇതു നന്നെന്ന് അം
ഗീകരിച്ചു കൊൾവു, ഞങ്ങൾ ഈ അധരങ്ങളെ ഇളങ്കാളകൾ എന്ന്
</lg><lg n="൪"> ഒപ്പിച്ചു തരുവാനായേ. അശ്ശൂർ ഞങ്ങളെ രക്ഷിക്ക ഇല്ല, ഞങ്ങൾ കു
തിരപ്പുറത്ത് ഏറുക ഇല്ല, ഈ കൈകളിൻ ക്രിയയെ ഞങ്ങളുടേ ദൈവം
എന്ന് ഇനി പറകയും ഇല്ല, അനാഥന്നു കനിവു വരുന്നതു കേവലം നി
ന്നാലല്ലോ എന്നത്രേ.

</lg> <lg n="൫"> അവങ്കൽനിന്ന് എൻകോപം തിരഞ്ഞതുകൊണ്ടു ഞാൻ അവരുടേ
പിന്തിരിവിന്നു ചികിത്സിച്ചു മൻഃപൂൎവ്വമായി അവരെ സ്നേഹിക്കും.
</lg><lg n="൬"> ഇസ്രയേലിന്നു ഞാൻ മഞ്ഞുപോലേ ആകും, താമര പോലേ അവൻ പൂത്തു
</lg><lg n="൭"> ലിബനോൻ(കാടു) കണക്കേ വേരുകളെ കിഴിക്കും. അവന്റേ തിരു
ളുകൾ ഇളക്കും ഒലീവമരം പോലേ ശോഭയും ലിബനോന്ന് ഒത്ത സൗ
</lg><lg n="൮"> രഭ്യവും ഉണ്ടാക! ഇനിയും അവന്റേ നിഴലത്തു കുടിയിരിക്കുന്നവർ
ധാന്യത്തെ ഉയൎപ്പിച്ചു മുന്തിരിവള്ളി പോലേ തെഴുത്തു ലിബനോനിലേ
</lg><lg n="൯"> വീഞ്ഞോളം വിശ്രുതി ഏറുകയും ചെയ്യും. എഫ്ര യിമേ, എനിക്കു വിഗ്ര
ഹങ്ങളോട് ഇനി എന്തു? എന്നുണ്ടല്ലോ? ഞാനോ അവനെ ചെവിക്കൊ
ണ്ടു സൂക്ഷിച്ചു നോക്കുന്നു. ഞാൻ പച്ച കീല്മരത്തിന്നു തുല്ല്യൻ, എങ്കൽ
നിന്നു നിണക്കു ഫലം കണ്ടെത്തപ്പെടുന്നു.

</lg> <lg n="൧൦"> ഇവ തിരിവാൻ തക്ക ജ്ഞാനി ആർ? ഇവ അറിവാൻ തക്ക ബുദ്ധി
മാൻ ആർ? എന്തെന്നാൽ യഹോവയുടേ വഴികൾ നേരായുള്ളവ അ
ത്രേ, നീതിമാന്മാർ അവറ്റിൽ നടക്കും, ദ്രോഹിക്കുന്നവർ അവറ്റിൽ
ഇടറിപ്പോകും.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/394&oldid=192525" എന്ന താളിൽനിന്ന് ശേഖരിച്ചത്