താൾ:GaXXXIV5 2.pdf/393

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹോശേയ ൧൩.അ. Hosea, XIII. 387

<lg n="൧൩"> ലിച്ചു നടന്നുവല്ലോ. പിന്നേ യഹോവ ഒരു പ്രവാചകനെകൊണ്ട്
ഇസ്രയേലെ മിസ്രയിൽനിന്നു കരേറ്റിച്ചു, പ്രവാചകനാൽ അതു പാലി
</lg><lg n="൧൪"> ക്കപ്പെട്ടു. എഫ്ര യിമോ കൈപ്പ് ഏറിയ കോപത്തെ ഇളക്കിച്ചു, അവ
ന്റേ കൎത്താവ് അവന്റേ ചോരകളെ അവന്മേൽ വിട്ടേച്ചു സ്വനിന്ദ
യെ അവങ്കലേക്കു തിരിക്കും.

<lg n="൧൩">,൧ (പണ്ടു) എഫ്ര യിം ഉരചെയ്തപ്പോഴേക്കു ത്രാസം ഉണ്ടായി, അവൻ
ഇസ്രയേലിൽ ഉയൎന്നശേഷം ബാളിനാൽ കുറ്റവാളി ആയി മരിച്ചു.
</lg><lg n="൨"> ഇന്നോ അവർ പാപം ചെയ്തു തുടൎന്നു പോന്നു തങ്ങളുടേ വെള്ളി വാൎത്ത
ബിംബങ്ങളും സ്വബുദ്ധിയാൽ വിഗ്രഹങ്ങളും ഉണ്ടാക്കുന്നു; എല്ലാം കമ്മാ
ളരുടേ പണി തന്നേ. മനുഷ്യരെ ബലികഴിച്ചുംകൊണ്ടു കന്നുകളെ
</lg><lg n="൩"> ചുംബിക്കുന്നു എന്ന് ഇവറ്റെക്കൊണ്ടു പറയാറുണ്ടു. ആകയാൽ അ
വർ പ്രഭാതമേഘത്തിനും വിരയ പോകുന്ന മഞ്ഞിനും കളത്തിൽനിന്നു
പാറുന്ന പതിരിന്നും ചാലകത്തൂടേ നീങ്ങുന്ന പുകെക്കും ഒത്തുചമയും.—
</lg><lg n="൪"> ഞാനോ മിസ്രദേശംമുതൽ നിൻദൈവമാകിയ യഹോവ അല്ലോ (൧൨,
൧൦); ഞാൻ ഒഴികേ നീ ഒരു ദേവതയെ അറിയാ, ഞാൻ എന്നിയേ
</lg><lg n="൫"> രക്ഷിതാവും ഇല്ല. അഴല്ചയുടേ ദേശമായ മരുവിൽ ഞാൻ നിന്നെ അ
</lg><lg n="൬"> റിഞ്ഞു. അവർ മേയും തോറും തൃപ്തരായി, തൃപ്തി വന്നിട്ടു നെഞ്ച് ഉയ
</lg><lg n="൭"> ൎന്നു അതുകൊണ്ട് എന്നെ മറന്നുകളഞ്ഞു. എന്നിട്ടു ഞാൻ അവൎക്കു കോ
ളരി പോലേ ആയി, വഴിയരികേ വള്ളിപ്പുലികണക്കേ അവൎക്കായി
</lg><lg n="൮"> ഒറ്റുനോക്കുന്നു; കുഞ്ഞുങ്ങൾ ഇല്ലാതേ പോയ കരടി പോലേ അവരെ
എതിരേറ്റു അവരുടേ നെഞ്ചുറയെ പിളൎന്നു സിംഹിയെ പോലേ അ
വരെ അവിടേ തിന്നും, വയലിലേ മൃഗം അവരെ ചീന്തിക്കളയും.

</lg>

<lg n="൯"> അല്ലയോ ഇസ്രയേലേ നിന്റേ സഹായം ആകുന്ന എനിക്കു നീ എ
</lg><lg n="൧൦"> തിരായതത്രേ നിന്നെ കെടുപ്പിച്ചതു. നിന്റേ എല്ലാ പട്ടണങ്ങളിലും
നിന്നെ രക്ഷിപ്പാൻ നിന്റേ രാജാവും ന്യായാധിപന്മാരും എങ്ങുപോൽ?
എനിക്കു രാജാവെയും പ്രഭുക്കളെയും തരേണമേ എന്നു നീ ചഓദിച്ചവർ
</lg><lg n="൧൧"> അവരല്ലോ! എൻ കോപത്തിൽ നിണക്കു രാജാവെ തരികയും എൻ
</lg><lg n="൧൨"> ചീറ്റത്തിൽ എടുക്കയും ച്യ്യുന്നു. എഫ്ര യിമിന്റേ കുറ്റം പൊതിഞ്ഞു
</lg><lg n="൧൩"> കെട്ടി പാപം നിക്ഷേപിച്ചു കിടക്കുന്നു. പെറുന്നവളുടേ നോവുകൾ
അവന്നു ഉണ്ടാകും; സമയം ഉള്ളപ്പോഴേക്കു ഗൎഭദ്വാരത്തിൽ അവൻ എ
</lg><lg n="൧൪"> ത്തായ്കയാൽ ബുദ്ധി പോരാത്ത മകനത്രേ. പാതാളത്തിൻ കയ്യിൽനി
ന്നു ഞാൻ അവരെ മോചിക്കും, മരണത്തിൽനിന്നു വീണ്ടെടുക്കും, മരണ
</lg>25*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/393&oldid=192523" എന്ന താളിൽനിന്ന് ശേഖരിച്ചത്