താൾ:GaXXXIV5 2.pdf/386

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

380 Hosea, VIII. ഹോശേയ ൭. അ.

<lg n="൪"> ഹേ എഫ്ര യിമേ നിനക്കു ഞാൻ എന്തു ചെയ്യേണ്ടു? യഹൂദേ നിനക്ക്
എന്തു ചെയ്യേണ്ടു? നിങ്ങടേ ദയ ഉഷസ്സിലേ മേഘത്തോടും ക്ഷണത്തിൽ
</lg><lg n="൫"> പോയ് പ്പോകുന്ന മഞ്ഞിനോടും സമമല്ലോ. അതുകൊണ്ടു ഞാൻ പ്രവാ
ചകരെക്കൊണ്ടു വെട്ടിക്കുറപ്പിച്ചുഎൻവായിലേ വാക്കുകളെക്കൊണ്ട് അ
വരെ കൊന്നുപോന്നു, വെളിച്ചംപോലേ എൻന്യായവിധിയും ഉദിക്കു
</lg><lg n="൬"> ന്നു. യാഗം അല്ലല്ലോ ദയയും ഹോമങ്ങളേക്കാൾ ദൈവജ്ഞാനവും എ
</lg><lg n="൭"> നിക്കു രുചിക്കുന്നു. അവരോ ആദാമെപ്പോലേ നിയമത്തെ ലഘിച്ചു
എന്നോടു (ബേഥേൽ) അവിടേ വിശ്വാസവഞ്ചന ചെയ്തുപോയി.
</lg><lg n="൮"> ഗില്യാദ് അക്രമം പ്രവൃത്തിക്കുന്നവരുടേ നഗരം(പോലേ) ചോരപ്പളു
</lg><lg n="൯"> ക്കൾ നിറഞ്ഞുള്ളതു. കള്ളർക്കൂട്ടായ്മ ഒരാളെ പാൎത്തിരിക്കുമ്പോലേ ആ
കുന്നു പുരോഹിതരുടേ യാഗം, ശികേമിലേ വഴിയിൽ അവർ കുല
</lg><lg n="൧൦"> ചെയ്യുന്നു, അതേ പാതകം ചെയ്തു. ഇസ്രയേൽഗൃഹത്തിൽ ഞാൻ അതി
ഭൈരവമായതു കണ്ടു, അവിടേ എഫ്ര യിം പുലയാട്ടിൽ ആയി ഇസ്ര
</lg><lg n="൧൧"> യേൽ തീണ്ടിപ്പോയി. എൻജനത്തിൻ അടിമയെ മാറ്റുമ്പോഴേക്കോ,
യഹൂദേ നിനക്കും ഒരു കൊയ്ത്തു നിശ്ചയിച്ചു വെച്ചിരിക്കുന്നു.

</lg>

<lg n="൭, ൧"> ഇസ്രയേലിനുഞാൻ ചികിത്സിക്കുന്തോറും എഫ്ര യിമിന്റേ അകൃത്യ
വും ശമൎയ്യയുടേ ദുഷ്ടതയും വെളിപ്പെടുന്നു, അവരാകട്ടേ ചതി പ്രവൃത്തി
</lg><lg n="൨"> ക്കുന്നു, ചോരൻ അകമ്പൂകുന്നു, പുറത്തു കൂട്ടായ്മ കവരുന്നു. അവരുടേ
ദോഷം എല്ലാം ഞാൻ ഓൎക്കുന്നു എന്ന് അവർ തങ്ങൾ ഹൃദയത്തോടു പറ
യുന്നതും ഇല്ല; ഇന്ന് അവരെ സ്വകൎമ്മങ്ങൾ ചുറ്റികൊള്ളുന്നു, അവ
</lg><lg n="൩"> എന്മുഖത്തിന്നു നേരേ ആയി.— അവർ രാജാവെ തങ്ങളുടേ ദുഷ്ടതകൊ
</lg><lg n="൪"> ണ്ടും പ്രഭുക്കളെ വ്യാജങ്ങൾകൊണ്ടും സന്തോഷിപ്പിക്കുന്നു.— എല്ലാവരും
വ്യഭിചാരികൾ തന്നേ, അപ്പക്കാരൻ കത്തിച്ച തീക്കൂടുകണക്കേ, ആയ
വൻ തീ മൂട്ടിക്കൊണ്ടു മാവു കുഴെച്ചനന്തരം പുളിച്ചുതീരുംവരേ മാത്രം
</lg><lg n="൫"> വെറുതേ ഇരിക്കുന്നു. നമ്മുടേ രാജാവിൻ (ജന്മ) ദിവസത്തിൽ പ്രഭുക്ക
ന്മാർ വീഞ്ഞിന്റേ കടുപ്പത്താൽ ദീനപ്പെട്ടുകളഞ്ഞു, അവനും പരിഹാസ
</lg><lg n="൬"> ക്കാരോടു കൈ പിടിച്ചു നടന്നു. അവരാകട്ടേ തീക്കൂട്ടിൽ എന്ന പോ
ലേ കൗശലത്തിൽ സ്വഹൃദയത്തെ അടുപ്പിച്ചു, അവരുടേ അപ്പക്കാരൻ
രാത്രി എല്ലാം ഉറങ്ങിക്കൊണ്ട ശേഷം രാവിലേ (തീക്കൂടു) ജ്വലിക്കുന്ന
</lg><lg n="൭"> അഗ്നിപോലേ എരിയുന്നു. അവർ ഒക്കയും തീക്കൂടുപോലേ വേവുന്നു,
തങ്ങളുടേ ന്യായാധിപന്മാരെ തിന്നുന്നു, അവരുടേ സകലരാജാക്കന്മാ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/386&oldid=192513" എന്ന താളിൽനിന്ന് ശേഖരിച്ചത്