താൾ:GaXXXIV5 2.pdf/383

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹോശേയ .൪. അ. Hosea, IV. 377

II. ഹോശേയയെ കൊണ്ട് ആക്ഷേപിച്ചും
വാഗ്ദത്തം ചൊല്ലിയും പറ യിച്ചതു. (അ. ൪—൧൪)

൪. അദ്ധ്യായം. (—൬, ൩.)

സ്വജനത്തിൻപാപങ്ങളെ യഹോവ ആക്ഷേപിച്ചു (൫, ൧) പുരോഹി
താദികളോടു ന്യായവിധി അറിയിച്ചു (൬, ൧) മാനസാന്തരത്തിലേക്കു വിളി
ക്കുന്നതു.

<lg n="൧"> ഹേ ഇസ്രയേൽപുത്രരേ യഹോവാവചനം കേൾപ്പിൻ! ദേശത്തിൽ സ
ത്യവും ഇല്ല ദയയും ഇല്ല ദൈവജ്ഞാനവും ഇല്ല, എന്നതു കൊണ്ടു യഹോ
</lg><lg n="൨"> വെക്കു നാട്ടിൽ വസിക്കുന്നവരോടു വാദം ഉണ്ടല്ലോ. ആണയിടുകയും
പൊളിചൊല്കയും കൊല്ലുകയും കക്കുകയും വ്യഭിചരിക്ക്യും, അവർ കു
</lg><lg n="൩"> ത്തിക്കവരുന്നു, ചോരകൾ ചോരകളോടു തുടരുന്നു. അതുകൊണ്ടു ദേ
ശം ഖേദിക്കയും അതിൽ വസിക്കുന്നത് എല്ലാം വയലിലേ മൃഗത്തോടു
വാനത്തേപക്ഷിയോളവും മാഴ്കുകയും കടലിലേമത്സ്യങ്ങളും അടങ്ങി
</lg><lg n="൪"> പ്പോകയും ആയി. എന്നാൽ ആരും വാദിക്കയും ആരും ശാസിക്കയും
മാത്രം അരുതു, നിൻ ജനം പുരോഹിതനോടു വാദിക്കുന്നവൎക്കു സമമല്ലോ.
</lg><lg n="൫"> ആകയാൽ നീ പകലിൽ ഇടറും,നിന്നോടു കൂട രാത്രിയിൽ പ്രവാചക
നും ഇടറും, ഞാൻ നിന്റേ അമ്മയെ സന്നയാക്കുകയും ചെയ്യും.—
</lg><lg n="൬"> അറിവില്ലായ്കയാൽ എൻ ജനം സന്നമായി, നീ അറിവിനെ വെറുക്ക
യാൽ എനിക്കു പുരോഹിതനാകാതവണ്ണം ഞാൻ നിന്നെയും വെറുത്തു.
നിൻ ദൈവത്തിൻ ധൎമ്മത്തെ നീ മറക്കയാൽ ഞാനും നിൻമക്കളെ മറ
</lg><lg n="൭"> ക്കും. അവർ പെരുകുംതോറും എന്നോടു പിഴെച്ചു, അവരുടേ തേജസ്സു
</lg><lg n="൮"> ഞാൻ ഇളപ്പമാക്കി മാറ്റും. എൻ ജനത്തിൻ പാപബലിയെ (പുരോ
</lg><lg n="൯"> ഹിതർ) തിന്നു അവരുടേ അകൃത്യത്തിൽ കൊതികൊള്ളുന്നു, (൩ മോ. ൬,
൨൬)— ആകയാൽ ജനവും പുരോഹിതനും ഒക്കും, അവന്റേ വഴിക
ളെ ഞാൻ അവനിൽ സന്ദൎശിച്ചു അവന്റേ കൎമ്മങ്ങളെ അവന്നു തിരി
</lg><lg n="൧൦"> കേ വരുത്തും. അവർ തിന്നും തൃപ്തരാകയും ഇല്ല, പുലയാടും പെരുങ്ങുക
യും ഇല്ല, യഹോവയെ സൂക്ഷിപ്പത് അവർ വിട്ടുവല്ലോ.

</lg>

<lg n="൧൧. ൧൨"> പുലയാട്ടും വീഞ്ഞും രസവും ബുദ്ധിയെ കളയുന്നു. എൻ ജനം തൻ
മരത്തോടു ചോദിക്കുന്നു, സ്വദണ്ഡ് അവൎക്കു കഥിക്കുന്നു, എങ്ങനേ എ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/383&oldid=192507" എന്ന താളിൽനിന്ന് ശേഖരിച്ചത്