താൾ:GaXXXIV5 2.pdf/377

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

371 ദാനിയേൽ ൧൨. അ. Daniel, XII.

<lg n="൩൬"> തനിക്കു തോന്നുമ്പോലേ രാജാവു ചെയ്തു തന്നെത്താൻ ഉയൎത്തി ഏ
തു ദേവനിലും വലിയവനായി കാട്ടി ദേവാതിദേവന് എതിരേ അത്ഭുത
മായവ ഉരിയാടും, ഈറൽ തികവോളം അവൻ സാധിക്കയും ചെയ്യും,
</lg><lg n="൩൭"> വിധിനിൎണ്ണയം നടക്കേ ഉള്ളുവല്ലോ. അവൻ അപ്പന്മാരുടേ ദേവക
ളെ കൂട്ടാക്കുക ഇല്ല, സ്രീകാമത്തെയും ഏതു ദേവതയെയും കൂട്ടാക്കുകയും
</lg><lg n="൩൮"> ഇല്ല, സകലത്തിന്മേലും താന്നെത്താൻ വലിയവൻ ആക്കും. അതിനു
പകരം കോട്ടകളുടേ ദേവതയെ ബഹുമാനിക്കും, അവന്റേ അപ്പന്മാർ
അറിയാത്ത ദേവതയെ പൊൻ വെള്ളികൊണ്ടും നവരത്നാദികാമ്യങ്ങൾ
</lg><lg n="൩൯"> കൊണ്ടും ബഹുമാനിക്കും. അന്യദേവത് തുണെക്കയാൽ അവൻ ഉറപ്പി
ച്ച കോട്ടകളിൽ ഇവ്വണ്ണം ചെയ്യും: തന്നെ സമ്മതിക്കുന്നവൎക്കു തേജസ്സു
വൎദ്ധിപ്പിച്ചു അവരെ ബഹുക്കളിൽ വാഴിച്ചു കൂലിക്കായി ഭൂമിയെ പകുത്തു
</lg><lg n="൪൦"> കൊടുക്കും.— അവസാനകാലത്തിൽ തെക്കേരാജാവ് അവനോടു മുട്ടി
തുടങ്ങും, അവനെക്കൊള്ളേ വടക്കേരാജാവ് തേർ കുതിരയോടും പെ
രിക കപ്പലോടും വിശറുപോലേ പൊഴിഞ്ഞു രാജ്യങ്ങളിൽ പുക്കു കവി
</lg><lg n="൪൧"> ഞ്ഞു കടന്നുപോരും. ദേശശിഖാമണിയിലും അവൻ വരും അനേകദേ
ശങ്ങളും വീഴും, അവന്റേ കയ്യിൽനിന്നു വഴുതിപ്പോരുവതു ഏദോം മോ
</lg><lg n="൪൨"> വാബ് അമ്മോൻപുത്രരുടേ കാതൽ ഇവർ മാത്രം. ദേശങ്ങളെ (പിടി
</lg><lg n="൪൩"> പ്പാൻ) അവൻ കൈനീട്ടും, മിസ്രദേശം ചാടിഒഴികയും ഇല്ല. മിസ്രയി
ലേ പൊൻവെള്ളിനിധികളിലും സകലകാമ്യങ്ങളിലും അവൻ അധി
കരിക്കയും ലൂബ് കൂശ് എന്നവരും അവന്റേ അനുസാരികളിൽ കൂടും.
</lg><lg n="൪൪"> പിന്നേ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള ശ്രുതികൾ അവനെ അരട്ടും,
വലിയ ഊഷ്മാവിൽ അവൻ പുറപ്പെട്ടു അനേകരെ സംഹരിച്ചു പ്രാവിക്ക
</lg><lg n="൪൫"> ളവാൻ (ഭാവിച്ചു), സമുദ്രങ്ങളുടേ ഇടയിൽ അഴകിയ വിശുദ്ധമലെക്കു
നേരേ പള്ളിക്കൂടാരങ്ങളെ നാട്ടും, തുണെക്കുന്നവൻ ആരും ഇല്ലാതേ
തന്റേ അവസാനത്തോട് എത്തുകയും ചെയ്യും (൮, ൨൫).

</lg>

<lg n="൧൨, ൧"> ആ കാലത്തു നിൻ ജനപുത്രൎക്കു മീതേ നില്ക്കുന്ന മഹാപ്രഭുവായ മീക
യേൽ എഴുനീറ്റു വരും, ഒരു ജാതി ഉണ്ടായതു മുതൽ ആ കാലംവരേ
സംഭവിക്കാത്തൊരു ഞെരുക്കകാലം ഉണ്ടാകും, ആ കാലത്തു നിൻ ജനം
വിടുവിക്കപ്പെടും പുസ്തകത്തിൽ എഴുതിക്കണ്ടവർ ഏവരും തന്നേ.
</lg><lg n="൨"> മണ്ണിൻനിലത്ത് ഉറങ്ങുന്നവരിൽനിന്നു ബഹുക്കൾ ഉണൎന്നുവരും, ഇ
വർ നിത്യജീവന്നും, ഇവർ നിന്ദകൾക്കു നിത്യചൂരിന്നും ആയി (യശ.
</lg><lg n="൩"> ൬൬, ൨൪). അന്നു ബോധമുള്ളവർ ആകാശവളവിലേ പ്രഭപോലേ
</lg>24*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/377&oldid=192498" എന്ന താളിൽനിന്ന് ശേഖരിച്ചത്