താൾ:GaXXXIV5 2.pdf/375

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

369 ദാനിയേൽ ൧൧. അ. Daniel, XI.

<lg n="൧൧"> ത്തിക്കയും (തെക്കന്റേ) കോട്ടവരേ പോരാടുകയും ചെയ്യും. അന്നു തെ
ക്കേരാജാവ് ക്രുദ്ധിച്ചു മദിച്ചു പുറപ്പെട്ടു ആ വടക്കേരാജാവോടു പട
വെട്ടും, ഇവൻ വലിയ പുരുഷാരത്തെ (കൂട്ടി) നിറുത്തും എങ്കിലും പുരു
</lg><lg n="൧൨"> ഷാരം (തെക്കന്റേ) കയ്യിൽ കൊടുക്കപ്പെടും. ആ പുരുഷാരം എഴുനീ
ല്ക്കുംതോറും (തെക്കന്റേ) ഹൃദയം ഉയരും, എങ്കിലും പതിനായിരങ്ങളെ
</lg><lg n="൧൩"> വീഴ്ത്താലും പ്രാബല്യം സാധിക്ക ഇല്ല. വടക്കേരാജാവ് മടങ്ങി മുമ്പി
ലേതിലും വലിയ സംഖ്യയെ നിറുത്തുകയും ആണ്ടുകൾ ചെന്നാൽ പി
ന്നേ മഹാസൈന്യത്തോടും വളരേ കോപ്പിനോടും വരികയും ചെയ്യും.
</lg><lg n="൧൪"> ആ കാലങ്ങളിൽ അനേകർ തെക്കേരാജാവിന്ന് എതിരേ എഴുനീല്ക്കും,
നിൻ ജനപുത്രരിൽ ഉഗ്രന്മാർ ദൎശനത്തെ നിവൃത്തിപ്പാൻ തങ്ങളേ തന്നേ
</lg><lg n="൧൫"> ഉയൎത്തിക്കൊണ്ട് ഇടറിപ്പോകും. വടക്കേരാജാവു വന്നു മേടു കുന്നിച്ചു
കോട്ടനഗരങ്ങളെ പിടിക്കും, തെക്കന്റേ ഭുജങ്ങൾ നിൽക്കയും ഇല്ല അ
</lg><lg n="൧൬"> വൻ തെരിഞ്ഞെടുത്ത ബലത്തിനും നില്പാൻ ഊക്കുപോരാ. അവനോ
ട് ഏറ്റവൻ തോന്നുന്ന പോലേ ചെയ്യും, അവന്മുമ്പിൽ ആരും നില്‌ക്ക
യില്ല, കയ്യിൽ സംഹാരമുള്ളവനായി ദേശശിഖാമണിയിലും അവൻ നി
</lg><lg n="൧൭"> ല്ക്കും. പിന്നേ അവൻ തന്റേ സകലരാജ്യത്തിൻ ഊറ്റത്തോടേ പൂകു
വാൻ നിരപ്പു വിചാരിച്ചും അവൻ മുഖം വെക്കും അതും ചെയ്യും, സ്ത്രീക
ളുടേ പുത്രിയെ അവന്നു കൊടുക്കും അവളെ കെടുപ്പാനത്രേ; അവൾ നി
</lg><lg n="൧൮"> ല്ക്ക ഇല്ല, അവളാൽ അവന്നു ഏതും സിദ്ധിക്കയും ഇല്ല. പിന്നേ അ
വൻ ദ്വീപുകളിലേക്കു മുഖം തിരിച്ചു പലവ പിടിക്കും, അധികാരികളെ
അവൻ ശമിപ്പിച്ചു അവൎക്കു നിന്ദ പിണെക്കും എങ്കിലും ആ നിന്ദയെ
</lg><lg n="൧൯"> അവർ അവന്മേൽ തിരിയുമാറാക്കും. പിന്നേ അവൻ സ്വദേശത്തുള്ള
കോട്ടകളിലേക്കു മുഖം തിരിക്കയും ഇടറിവീണു കാണാതാകയും ചെ
</lg><lg n="൨൦"> യ്യും.— അവന്റേ സ്ഥാനത്ത് എഴുനീല്ക്കുന്നവൻ രാജ്യശ്രേഷ്ഠത്തൂടേ ക
രം പിരിക്കുന്നവരെ കടത്തുന്നവൻ , കുറയ നാൾ കഴിഞ്ഞാൽ അവൻ
തകൎന്നുപോകും, കോപത്തിൽ അല്ല പോരിലും അല്ല.

</lg> <lg n="൨൧"> അവന്റേ സ്ഥാനത്ത് എഴുനീലപത് ഒരു മാനഹീനൻ, രാജത്വപ്രതാ
പത്തെ അവനെ ചുമത്തുവാൻ തോന്നീട്ടില്ല, എങ്കിലും നിശ്ചിന്തയായി
</lg><lg n="൨൨"> അവൻ വന്നു വ്യാജമെഴുപ്പിനാൽ രാജത്വം പിടിക്കും. പ്രവാഹിക്കുന്ന
ബലങ്ങൾ ഏറ്റാൽ അവൻ കവിഞ്ഞിട്ട് അവ തകൎന്നുപോകും, നിയമ
</lg><lg n="൨൩"> പ്രഭുക്കളും കൂടേ. ഇവരോടു കൂട്ടുകെട്ട് ഉണ്ടാക്കിയ മുതല്ക്ക് അവൻ
വഞ്ചന ചെയ്തു കരേറിവന്നു അല്പപടയോട് എങ്കിലും പ്രബലനാകും.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/375&oldid=192494" എന്ന താളിൽനിന്ന് ശേഖരിച്ചത്