താൾ:GaXXXIV5 2.pdf/373

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

367 ദാനിയേൽ ൧൦. അ. Daniel, X.

<lg n="൮"> അകപ്പെടുകയാൽ പാഞ്ഞ് ഒളിച്ചു പോയി. ഞാൻ തനിയേ മിഞ്ചിനി
ന്നു ഈ വലിയ കാഴ്ചയെ കണ്ടപ്പോൾ എന്നിൽ ഊക്കു ശേഷിച്ചിരുന്നില്ല
</lg><lg n="൯"> മുഖശോഭമങ്ങലായിമാറി ഞാൻ ബലത്തെ വശമാക്കിയതും ഇല്ല. പിന്നേ
അവന്റേ വാക്കുകളുടേ ശബ്ദത്തെ കേട്ടു; വചനശബ്ദം കേട്ട ഉടനേ
ഞാൻ മുഖം നിലത്തോടു പറ്റവേ കവിണ്ണുവീണു സുഷുപ്തി പിടിച്ചു.
</lg><lg n="൧൦"> ഒരു കൈ ഇതാ എന്നെ തൊട്ടു മുഴങ്കാലുകളിലും കൈകളിലും ഊന്നി
</lg><lg n="൧൧"> ചാഞ്ചാടുമാറാക്കി. അവൻ എന്നോടു പറഞ്ഞു: ദാനിയേലേ ഓമലായപുരു
ഷ നിന്നോടു ഞാൻ ചൊല്ലുന്ന വാക്കുകളെ കുറിക്കൊണ്ടു നിൽക്കുന്നവിടേ
നിവിരുക, ഇന്നു ഞാൻ നിന്റേ അടുക്കൽ തന്നേ അയക്കപ്പെട്ടു. എന്നീ
വാക്ക് എന്നോടു ചൊല്ലിയാറേ ഞാൻ വിറെച്ചുംകൊണ്ടു നിന്നു.—
</lg><lg n="൧൨"> അവൻ എന്നോടു പറഞ്ഞു: ദാനിയേൽ ഭയപ്പെടരുതു, ബോധംകൊൾ
വാനും നിൻ ദൈവത്തിൻ മുമ്പാകേ ദണ്ഡിപ്പാനും നീ മനംവെച്ച ഒന്നാം
നാൾ മുതൽ നിന്റേ വാക്കുകൾ കേൾക്കപ്പെട്ടു ഞാനും നിൻ വാക്കുകൾ
</lg><lg n="൧൩"> മുതലായിട്ടു വന്നു. പിന്നേ പാൎസിരാജ്യത്തേപ്രഭു, ഇരുപത്തൊന്നു ദി
വസം എനിക്ക് എതിർനിന്നു, അതാ മീകയേൽ എന്ന പ്രധാനപ്രഭുക്ക
ളിൽ ഒരുവൻ എന്നെ തുണെപ്പാൻ വന്നു ഞാനും അവിടേ പാൎസിരാജാക്ക
</lg><lg n="൧൪"> ന്മാ‌ൎക്ക‌് അരികിൽ ജയംകൊണ്ടു. പിന്നേ ദിവസങ്ങളുടേ ഒടുക്കത്തിൽ
നിൻ ജനത്തിന്നു സംഭവിപ്പാനുള്ളതു നിന്നെ ഗ്രഹിപ്പിപ്പാൻ വന്നിരിക്കു
</lg><lg n="൧൫"> ന്നു; ആ ദിവസങ്ങളോളവും ആ ദൎശനം എത്തുന്നുവല്ലോ.— ഇങ്ങനേത്തോ വാ
ക്കുകളെ എന്നോടു ചൊല്ലുകയിൽ ഞാൻ മുഖത്തെ നിലത്തോട്ട് ആക്കി
</lg><lg n="൧൬"> മൗനമായ് പ്പാൎത്തു. ഇതാ മനുഷ്യപുത്രൎക്ക് ഒത്തൊരുവൻ എൻ ചുണ്ടുക
ളെ തൊട്ടു, ഞാനും വായി തുറന്നു എനിക്കു നേരേ നിൽക്കുന്നവനോട് ഉ
രിയാടി പറഞ്ഞു: കൎത്താവേ ദൎശനത്താൽ എനിക്കു നോവുകൾ പിടിച്ചു
</lg><lg n="൧൭"> ഊക്കു വശമാക്കുന്നതും ഇല്ല. പിന്നേ കൎത്താവിൻ ഈ ദാസന്ന് ഇങ്ങ
നേ ഉള്ള കൎത്താവിനോട് ഉരിയാടുവാൻ എങ്ങനേ കഴിയും? എന്നിലോ
ഇതുമുതൽ ഊക്കു നിലെക്ക ഇല്ല ശ്വാസം എന്നോടു ശേഷിക്കുകയും ഇല്ല.
</lg><lg n="൧൮"> എന്നാറേ രൂപംകൊണ്ടു മനുഷ്യന്ന് ഒത്ത ഒരുവൻ എന്നെ തൊട്ടു ബല
</lg><lg n="൧൯"> പ്പെടുത്തി, പറഞ്ഞു: ഓമൽപുരുഷനേ ഭയപ്പെടരുതു! നിനക്കു സമാ
ധാനം ആക! ബലത്തു ബലപ്പെടുക! ഇങ്ങനേ എന്നോട് ഉരിയാടുക
യാൽ ഞാൻ ബലം വന്നതു ബോധിച്ചു എൻ കൎത്താവ് ഉരക്കെ! നീ
</lg><lg n="൨൦"> എന്നെ ബലപ്പെടുത്തി സത്യം എന്നു പറഞ്ഞു.— അവൻ പറഞ്ഞു:
നിന്റേ അടുക്കേ എന്തിനു വന്നു എന്ന് അറിയുന്നുവോ? ഇപ്പോൾ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/373&oldid=192490" എന്ന താളിൽനിന്ന് ശേഖരിച്ചത്