താൾ:GaXXXIV5 2.pdf/370

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

364 Daniel, IX. ദാനിയേൽ ൯. അ.

<lg n="൫"> ഞങ്ങൾ പിഴെച്ചു ശഠിച്ചു ദോഷം ചെയ്തു മറുത്തുപോയി നിങ്കല്പനക
</lg><lg n="൬"> ളെയും ന്യായങ്ങളെയും വിട്ടുമാറി. ഞങ്ങളുടേ രാജാക്കന്മാർ പ്രഭുക്കൾ
പിതാക്കന്മാർ തുടങ്ങിയുള്ള ദേശജനത്തോടു നിന്തിരുനാമത്തിൽ ഉരിയാ
ടിയ നിൻ ദാസന്മാരായ പ്രവാചകരെ ഞങ്ങൾ ചെവിക്കൊണ്ടതും ഇല്ല.
</lg><lg n="൭"> നിനക്കു കൎത്താവേ നീതിയും ഞങ്ങൾക്കു മുഖലജ്ജയും ഉള്ളു, ലജ്ജയും
ഇന്നു ചേരുന്നതു യഹൂദാപുരുഷന്മാൎക്കും യരുശലേമിലേനിവാസികൾക്കും
എല്ലാ ഇസ്രയേലിന്നും നിന്നോട് അവർ ദ്രോഹിച്ച ലംഘനങ്ങൾ നിമി
ത്തം നീ ആട്ടിക്കളഞ്ഞ സകലരാജ്യങ്ങളിലും സമീപത്തും ദൂരത്തും ഉള്ള
</lg><lg n="൮"> വൎക്കും തന്നേ. കൎത്താവേ ഞങ്ങൾ നിന്നോടു പിഴെച്ചതുകൊണ്ടു ഞങ്ങൾ
ക്കും ഞങ്ങളുടേ രാജാക്കന്മാൎക്കും പ്രഭുക്കൾക്കും പിതാക്കൾക്കും മുഖലജ്ജയേ
</lg><lg n="൯"> ഉള്ളു. ഞങ്ങളുടേ ദൈവമായ കൎത്താവിന്നോ കരൾക്കനിവും വിമോച
</lg><lg n="൧൦"> നവും ഉണ്ടു. ഞങ്ങൾ ആകട്ടേ അവനോടു മത്സരിച്ചു. അവൻ സ്വ
ദാസന്മാരായ പ്രവാചകന്മാരെകൊണ്ടു ഞങ്ങളുടേ മുമ്പാകേ വെച്ച ധൎമ്മോ
പദേശങ്ങളിൽ നടപ്പാൻ ഞങ്ങളുടേ ദൈവമായ യഹോവയുടേ ശബ്ദ
</lg><lg n="൧൧"> ത്തെ കേൾക്കാതേ പോയി. എല്ലാ ഇസ്രായേലും നിന്റേ ധൎമ്മത്തെ
ലംഘിച്ചു നിന്റേ ശബ്ദത്തെ കേളാതേ വിട്ടുമാറി. ഇങ്ങനേ ദൈവദാ
സനായ മോശയുടേ ധൎമ്മത്തിൽ എഴുതിയ ശാപവും ആണയും ഞങ്ങൾ
</lg><lg n="൧൨"> അവനോടു പിഴെക്കയാൽ ഞങ്ങളുടേ മേൽ ചൊരിഞ്ഞു വന്നു. അവൻ
ഞങ്ങളെ കുറിച്ചും ഞങ്ങൾക്കു നടുതീൎത്ത ന്യായാധിപന്മാരെക്കുറിച്ചും
ചൊല്ലിയ വചനങ്ങളെ നിവൃത്തിച്ചുകൊണ്ടു വലിയ തിന്മ ഞങ്ങളുടേ
മേൽ വരുത്തി, അതു യരുശലേമിൽ നടന്നതുപോലേ വാനത്തിങ്കീഴ്
</lg><lg n="൧൩"> എങ്ങും നടന്നിട്ടില്ലല്ലോ. മോശേധൎമ്മത്തിൽ എഴുതിക്കിടക്കുന്നപ്രകാരം ഈ
തിന്മ ഒക്കയും ഞങ്ങളുടേ മേൽ വന്നു സത്യം; ഞങ്ങളുടേ അകൃത്യ
ങ്ങളെ വിട്ടു മടങ്ങി നിന്റേ സത്യത്തിൽ ബോധം കൊൾവാൻ ഞങ്ങളു
ടേ ദൈവമായ യഹോവയുടേ മുഖപ്രസാദം ഞങ്ങൾ തേടിയതും ഇല്ല.
</lg><lg n="൧൪"> എന്നിട്ടു യഹോവ തിന്മയുടേ മേൽ ജാഗരിച്ചു അതിനെ ഞങ്ങടേ മേൽ
വരുത്തി; ഞങ്ങൾടേ ദൈവമായ യഹോവ ആകട്ടേ ചെയ്യുന്ന സകല
ക്രിയകളിലും നീതിമാനത്രേ; ഞങ്ങളോ അവന്റേ ശബ്ദത്തെ കേട്ടുകൊ
</lg><lg n="൧൫"> ണ്ടിട്ടില്ല.- ഇപ്പൊഴോ ഞങ്ങളുടേ ദൈവമായ യഹോവേ മിസ്രദേശ
ത്തുനിന്നു നിന്റേ ജനത്തെ ശക്തകൈകൊണ്ടു പുറപ്പെടീച്ചിട്ടു ഇന്നു
ഉള്ളപ്രകാരം നിനക്ക് ഒരു നാമത്തെ ഉണ്ടാക്കിയോനേ ഞങ്ങൾ പിഴെ
</lg><lg n="൧൬"> ച്ചു ദ്രോഹിച്ചു. കൎത്താവേ നീ നടത്തിയ സകലനീതികൾക്കും തക്കവ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/370&oldid=192484" എന്ന താളിൽനിന്ന് ശേഖരിച്ചത്