താൾ:GaXXXIV5 2.pdf/363

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

357 ദാനിയേൽ ൬. അ. Daniel, VI.

പതിവായി ചെയ്തുവരികകൊണ്ടു ഇന്നും പകൽ മൂന്നു വട്ടം മുട്ടുകുത്തി
൧൧ തൻ ദൈവത്തിൻ മുമ്പിൽ പ്രാൎത്ഥിച്ചു വാഴ്ത്തി പോന്നു. അനതരം ആ
പുരുഷന്മാർ തിടുതിടേ വന്നു ദാനിയേൽ സ്വദൈവത്തോടു യാജിച്ചു കെ
൧൨ ഞ്ചുന്നതു കണ്ടെത്തി. ഉടനേ അവർ രാജാവിൻ മുമ്പിൽ അടുത്തു രാജ
വിലക്കു ചൊല്ലി പറഞ്ഞു: രാജാവേ മുപ്പതുദിവസത്തിനകം ആരെങ്കി
ലും നിന്നോടല്ലാതേ യാതൊരു ദേവരോടോ മനുഷ്യനോടോ ഇരുന്നാലും
അവൻ സിംഹങ്ങളുടെ ഗുഹയിൽ ചാടപ്പെടേണം എന്ന് ഒരു വിലക്ക്
വരെച്ച് ഇല്ലയോ? രാജാവ് ഉത്തരം പറഞ്ഞു: നീക്കം വരാത്ത മാദായി
൧൩ പാൎസിധൎമ്മപ്രകാരം ആ കാൎയ്യം നിൎണ്ണയം തന്നേ. എന്നാറേ അവർ രാ
ജാവോടു ഉത്തരം പറഞ്ഞു: രാജാവേ യെഹൂദാപ്രവാസികളിൽ ഉള്ള
ദാനിയേൽ നിന്നെയും നീ വരെച്ച വിലക്കിനെയും കുറികൊണ്ടവൻ
൧൪ അല്ല, പകൽ മൂന്നു വട്ടം തന്റേ പ്രാൎത്ഥന ഇരന്നു പോരുന്നു. എന്ന
വാക്കുകേട്ടാറേ രാജാവിനുള്ളിൽ വളരേ രസകേടായി ദാനിയേലിനെ
രക്ഷിപ്പാൻ മനം വെച്ചു നേരം അസ്തമിപ്പോളം അവനെ ഉദ്ധരിപ്പാൻ
൧൫ പ്രയത്നം കഴിച്ചു. അന്ന് ആ പുരുഷന്മാർ തിടുതിടേ രാജാവിനെ
ചെന്നു കണ്ടു രാജാവിനോടു പറഞ്ഞു: രാജാവേ അരചൻ വെച്ചയാതൊ
രു വിലക്കും തീൎപ്പും മാറ്റം വരാത്തത് എന്നു മാദായി പാൎസികൾക്കു വ്യ
൧൬ വസ്ഥ തന്നേ എന്നറിക. അപ്പോൾ രാജാവു കല്പിച്ചിട്ടു അവർ
ദാനിയേലിനെ വരുത്തി സിംഹഗുഹയിൽ ചാടിവിട്ടു: നീ നിരന്തരം
സേവിക്കുന്ന നിന്റേ ദൈവം നിന്നെ രക്ഷിക്കാക! എന്നു രാജാവു ദാ
൧൭ നിയേലിനോടു പറഞ്ഞു. കൊണ്ടുവന്നൊരു കല്ലിനെ ഗുഹയുടേ വാ
യിൻ മേൽ ഇട്ടപ്പോൾ ദാനിയേലിന്റേ അവസ്ഥെക്കു യാതൊരു മാറ്റം
തട്ടാതവണ്ണം രാജാവു തന്റേ മോതിരവും മഹത്തുക്കളുടേ മോതിരവും
൧൮ കൊണ്ടു മുദ്രയിട്ടു. ശേഷം രാജാവു നോറ്റുകൊണ്ടും പെണ്ണുങ്ങളെ അ
൧൯ ടുപ്പിക്കാതേ കണ്ടും രാത്രി കഴിച്ചു ഉറക്ക് ഒഴികയും ചെയ്തു.- പുലൎച്ചെ
ക്കു വെളുക്കുമ്പോൾ രാജാവ് എഴുനീറ്റു ബദ്ധപ്പെട്ടു സിംഹഗുഹയിലേ
൨൦ ക്കു ചെന്നു. ഗുഹയോട് അണഞ്ഞാറേ ദാനിയേലിനെ ദു:ഖശബ്ദത്തോ
ടേ വിളിച്ചു: ജീവനുള്ള ദൈവത്തിന്റേ ദാസനായ ദാനിയേലേ നീ
നിരന്തരം സേവിക്കുന്ന നിന്റേ ദൈവത്തിന്നു സിംഹങ്ങളിൽനിന്ന്
നിന്നെ രക്ഷിപ്പാൻ ആവതോ? എന്നു രാജാവു ദാനിയേലിനോടു പറഞ്ഞു.
൨൧ ദാനിയേൽ രാജാവോട് ഉരിയാടി: രാജാവേ എന്നേക്കും വഴുക!
൨൨ എൻ ദൈവം തന്റേ ദൂതനെ അയച്ചു സിംഹങ്ങൾക്കു വായ് അടെപ്പി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/363&oldid=192474" എന്ന താളിൽനിന്ന് ശേഖരിച്ചത്