താൾ:GaXXXIV5 2.pdf/360

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

354 Daniel, V. ദാനിയേൽ ൫. അ.

<lg n="൯"> പ്പാനും അൎത്ഥത്തെ രാജാവോട് അറിയിപ്പാനും കഴിഞ്ഞില്ല. അപ്പോൾ
ബേൽശചർരാജാവ് അത്യന്തം മെരിണ്ടു മുഖശോഭമങ്ങി അവന്റേ മഹ
</lg><lg n="൧൦"> ത്തുക്കളും തത്രപ്പെട്ടു പോയി.— രാജാവിന്റേയും മഹത്തുക്കളുടേയും
വാക്കുകൾ ഹേതുവായി (മൂത്ത) രാജ്ഞി അടിയന്തരശാലയിൽ ചെന്നു.
രാജ്ഞി പറഞ്ഞു: രാജാവേ എന്നേക്കും വാഴുക! വിചാരങ്ങൾ നിന്നെ
</lg><lg n="൧൧"> അരട്ടരുതു മുഖശോഭമാറുകയും അരുതു. വിശുദ്ധദേവകളുടെ ആത്മാ
വുള്ള ഒരു പുരുഷൻ നിന്റേ രാജ്യത്ത് ഉണ്ടു, നിന്റേ അപ്പന്റേ നാ
ളുകളിൽ ദിവ്യദൃഷ്ടിയും വിവേകവും ദേവകളുടേ ജ്ഞാനത്തിന് ഒത്ത
ജ്ഞാനവും അവനിൽ കാണായിവന്നു; നിന്റപ്പനായ നബുകദ്രേചർ
രാജാവ് അവനെ ശാസ്ത്രികൾ മന്ത്രവാദികൾ കല്ദയർ ജ്യോതിഷാരി
</lg><lg n="൧൨"> കൾക്കും മുമ്പനാക്കിവെച്ചു നിന്റപ്പൻ രാജാവേ, രാജാവു ബലച്ചചർ
എന്ന പേർ വിളിച്ചുള്ള ആ ദാനിയേലിൽ അതിശയാത്മാവും സ്വപ്നങ്ങ
ളെ പൊരുൾ തിരിക്ക കടങ്കഥകളെ തെളിയിക്ക നൂലാമാലയുടേ തുമ്പു
കിട്ടുക ഈ വകയിൽ അറിവും ബുദ്ധിയും കണ്ടെത്തുക നിമിത്തമേ. ഇ
പ്പോൾ ദാനിയേൽ വിളിക്കപ്പെടാവു, എന്നാൽ അൎത്ഥത്തെ ഉണർത്തിക്കും.

</lg>

<lg n="൧൩"> എന്നാറേ ദാനിയേൽ രാജാവിൻ മുമ്പിൽ കൊണ്ടുവരപ്പെട്ടപ്പോൾ
രാജാവു ദാനിയേലിനോടു ഉത്തരം പറഞ്ഞിതു: എൻ പിതാവായ രാജാ
വു യഹൂദയിൽനിന്നു വരുത്തിയ യഹൂദാപ്രവാസികളിൽ ഉള്ള ദാനി
</lg><lg n="൧൪"> യേൽ നീ അല്ലയോ? ദേവകളുടേ ആത്മാവ് നിങ്ങളിൽ ഉണ്ട് എന്നും
ദിവ്യദൃഷ്ടിയും വിവേകവും അതിശയജ്ഞാനവും നിങ്കൽ കാണാകുന്നു എ
</lg><lg n="൧൫">ന്നും നിന്നെച്ചൊല്ലി കേട്ടിട്ടുണ്ടു. ഇപ്പോൾ ഈ എഴുത്തു വായിച്ചു അ
ൎത്ഥത്തെ എനിക്ക് അറിയിപ്പാൻ മന്ത്രവാദികൾ മുതലായ വിദ്വാന്മാർ
എന്റേ മുമ്പിൽ വരുത്തിയാറേയും കാൎയ്യത്തിന്റേ അൎത്ഥം ഉണർത്തിപ്പാൻ
</lg><lg n="൧൬"> ആവത് ഇല്ല. പൊരുൾ തിരിപ്പാനും നൂലാമാലകളെ അഴിപ്പാനും നീ
പ്രാപ്തൻ എന്നു ഞാൻ കേട്ടു; ഇപ്പോൾ എഴുത്തിനെ വായിപ്പാനും അ
ൎത്ഥത്തെ അരിയിച്ചുതരുവാനും കഴിയും എങ്കിൽ നീ രക്താംബരവും കഴു
ത്തിൽ പൊന്മാലയും അണിഞ്ഞു രാജ്യത്തു മൂന്നാമനായി വാഴും.

</lg>

<lg n="൧൭">എന്നാറേ ദാനിയേൽ രാജാവിൻ മുമ്പിൽ ഉത്തരം പറഞ്ഞിതു: നിന്റേ
ദാനങ്ങൾ നിനക്ക് ഇരിക്ക, സമ്മാനങ്ങളെ മറ്റാൎക്കും കൊടുക്ക, എഴുത്തി
</lg><lg n="൧൮"> നെ രാജാവിനു വായിച്ചു അൎത്ഥത്തെ അറിയിച്ചു തരാം താനും. രാജാ
വായുള്ളോവേ! നിന്റേ പിതാവായ നബുക്ദ്രേചരിന്നു ഉന്നതദൈവം
</lg><lg n="൧൯"> രാജത്വവും വലിപ്പവും യശസ്സും പ്രാപ്തിയും നല്കി ഇരുന്നു. അവൻ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/360&oldid=192468" എന്ന താളിൽനിന്ന് ശേഖരിച്ചത്