താൾ:GaXXXIV5 2.pdf/358

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

352 ദാനിയേൽ ൪. അ. Daniel, IV.

<lg n="">മേൽ ഏഴു കാലം കഴികയും ചെയ്യും, മനുഷ്യരുടേ രാജത്വത്തിൽ അ
ത്യുന്നതൻ ഭരിക്കുന്നു എന്നും തനിക്കു തെളിഞ്ഞവന് അതിനെ കൊടുക്കു
</lg><lg n="൨൩"> ന്നു എന്നും നീ അറിവോളമേ. വൃക്ഷത്തിൻ വേരുകളുടേ കുറ്റിയെ വി
ട്ടേപ്പാൻ കല്പിച്ചതോ: ഭരിക്കുന്നതു സ്വൎഗ്ഗം തന്നേ എന്നു നീ അറിയുന്ന
</lg><lg n="൨൪"> തുമുതൽ നിന്റേ രാജത്വം നിനക്ക് എഴുനീല്ക്കും. ആയതുകൊണ്ടു രാ
ജാവേ എന്റേ മന്ത്രണം രുചിപ്പൂതാക: നിന്റേ സ്വസ്ഥതെക്കു സ്ഥിര
ത വരേണ്ടുകിൽ നിന്റേ പാപങ്ങളെ നീതിയാലും അക്രമങ്ങളെ ദീന
രിൽ കനികയാലും വേർവിടുവിത്താലും!

</lg>

<lg n="൨൫. ൨൬ ">നബുകദ്രേചർരാജാവിന്ന് അത് എല്ലാം തട്ടി. പന്ത്രണ്ടുമാസം ക
ഴിഞ്ഞ ശേഷം അവൻ ബാബേലിൽ രാജമന്ദിരത്തിന്മേൽ നടന്നുകൊ
</lg><lg n="൨൭"> ള്ളുമ്പോൾ, രാജാവു പറഞ്ഞു തുടങ്ങി: എന്റേ അധികാരബലത്തിനാ
ലും പ്രതാപത്തിൻ യശസ്സിന്നായും ഞാൻ രാജാലയമാക്കിത്തീൎത്ത വലിയ
</lg><lg n="൨൮"> ബാബേൽ ഇതല്ലയോ? ഈ വാക്കു രാജാവിൻ വായിലാകുമ്പോൾ ത
ന്നേ വാനത്തിൽനിന്നു ഒരു ശബ്ദം വീണിതു: നബുകദ്രേചർരാജാവേ
</lg><lg n="൨൯"> നിന്നോടു പറഞ്ഞുകിടക്കുന്നിതു: രാജത്വം നിന്നെ വിട്ടു നീങ്ങി; നി
ന്നെ മനുഷ്യരിൽനിന്നു ആട്ടിക്കളയും മൃഗങ്ങളോടു നിന്റേ പാൎപ്പാകും
കാളകൾകണക്കേ നിന്നെ സസ്യാദികൾ തീറ്റും, മനുഷ്യരുടെ രാജത്വ
ത്തിൽ അത്യുന്നതൻ ഭരിക്കുന്നു എന്നും തനിക്കു തെളിഞ്ഞവന്ന് അതിനെ
കൊടുക്കുന്നു എന്നും നീ അറിവോളം ഏഴുകാലം നിന്റേ മേൽ കഴിയും.
</lg><lg n="൩൦"> എന്നുള്ളക്ഷൺത്തിൽ തന്നേ ആ വാക്കു നബുകദ്രേചരിന്മേൽ നിവൃത്തി
യായി: അവൻ മനുഷ്യരിൽനിന്ന് ആട്ടപ്പെട്ടു കാളകൾ കണക്കേ സസ്യാ
ദി തിന്നും, അവന്റേ രോമം കഴുകിൻ തൂവൽ പോലേയും നഖങ്ങൾ
പക്ഷിനഖം പോലേയും വളരുവോളം അവന്റേ ദേഹം വാനത്തിൻ
മഞ്ഞുകൊണ്ടു നനഞ്ഞുപോരുകയും ചെയ്തു.

</lg>

<lg n="൩൧"> ആ ദിവസങ്ങൾ തികഞ്ഞപ്പോൾ നബുകദ്രേചരാകുന്ന ഞാൻ കണ്ണുക
ളെ സ്വൎഗ്ഗത്തിലേക്ക് ഉയൎത്തി ബോധം എനിക്കു മടങ്ങി അത്യുന്നതനെ
ഞാൻ സ്തുതിച്ചു എന്നേക്കും ജീവിക്കുന്നവനെ പുകണ്ണു കീൎത്തിച്ചു, അവ
ന്റേ വാഴ്ച എന്നേക്കും ഉള്ള വാഴ്ച രാജത്വം തലമുറതലമുറയോളം ഉള്ള
൩൨തും അല്ലോ. ഭൂമിയിൽ പാൎക്കുന്നവർ ഒക്കയും ഇല്ലായ്മ എന്നു മതിക്കപ്പെ
ടുന്നു, സ്വൎഗ്ഗസൈന്യത്തിലും ഭൂവാസികളിലും അവൻ തൻ ഇഷ്ടപ്രകാ
രം ചെയ്യുന്നു, അവന്റേ കൈക്ക് അടിച്ചു നീ എന്തു ചെയ്യുന്നു? എന്ന്
</lg><lg n="൩൩"> അവനോടു പറയുന്നവനും ഇല്ല. ആ സമയം എൻ ബോധം മടങ്ങി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/358&oldid=192464" എന്ന താളിൽനിന്ന് ശേഖരിച്ചത്