താൾ:GaXXXIV5 2.pdf/354

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

348 Daniel, III. ദാനിയേൽ ൩. അ.

<lg n="൧൧"> ന്നും, വീണു നമസ്കരിക്കാത്തവൻ എരിയുന്ന തീച്ചൂളയുടേ നടുവിൽ
</lg><lg n="൧൨"> എറിയപ്പെടും എന്നും രാജാവേ നീ കല്പന വെച്ചുവല്ലോ. ബാബേൽ
നാടു നടത്തിപ്പാൻ നീ ആക്കിയ യഹൂദാപുരുഷന്മാർ ഉണ്ടു, ശദ്രക് മേശ
ക് അബ്ദനഗോ എന്നവർ തന്നേ, ഈ പുരുഷന്മാർ നിന്നെ കൂട്ടാക്കുന്നി
ല്ല, നിന്റേ ദേവകളെ സേവിക്കുന്നില്ല നീസ്ഥാപിച്ച സ്വൎണ്ണവിഗ്രഹ
</lg><lg n="൧൩"> ത്തിന്നു നമസ്കരിക്കുന്നതും ഇല്ല. എന്നാറേ കോപവും
ഊഷ്മാവും പൂണ്ടു ശദ്രക് മേശക് അബ്ദനഗോ എന്നവരെ കൊണ്ടുവരു
വാൻ കല്പിച്ചപ്പോൾ ആ പുരുഷന്മാരെ രാജാവിന്മുമ്പിൽ വരുത്തി.
</lg><lg n="൧൪"> നബുകദ്രേചർ അവരോട് ഉത്തരം പറഞ്ഞു:ഹേ ശദ്രക് മേശക് അബ്ദ
നഗോ എന്നവരേ എൻ ദേവരെ സേവിക്കാത്തതും ഞാൻ നിറുത്തിയ
സ്വൎണ്ണവിഗ്രഹത്തിന്നു നമസ്കരിയാത്തതും നിങ്ങളുടേ അഭിപ്രായം ത
</lg><lg n="൧൫">ന്നേയോ? ഇപ്പോൾ കൊമ്പു മുരളി വീണ കിന്നരം തമ്പുർ സഞ്ചിക്കു
ഴൽ മുതലായ വാദ്യങ്ങളുടേ നാദം കേട്ട ഉടനേ ഞാൻ ഉണ്ടാക്കിയ വിഗ്ര
ഹത്തിനു നിങ്ങൾ വീണു നമസ്കരിച്ചാൽ (കൊള്ളാം), നമസ്കരിയാതേ
നില്ക്കിലോ തൽക്ഷണം എരിയുന്ന തീച്ചൂൾനടുവിൽ എറിയപ്പെടും.
പിന്നേ എൻ കയ്യിൽനിന്നു നിങ്ങളെവിടുവിക്കുന്ന ദേവൻ ആർ?
</lg><lg n="൧൬">എന്നതിന്നു ശദ്രക് മേശക് അബ്ദനഗോ എന്നവർ രാജാവോട് ഉത്തരം
പറഞ്ഞു: നബുകദ്രേചരേ ഇതിനു പ്രതി പറവാൻ ഞങ്ങൾക്ക് ആവ
</lg><lg n="൧൭">ശ്യം തോന്നുന്നില്ല; ഞങ്ങൾ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വി
ടുവിപ്പാൻ കഴിയും എങ്കിൽ എരിയുന്ന തീച്ചൂളയിൽനിന്നും നിന്റേ കൈ
</lg><lg n="൧൮">യിൽനിന്നും വിടുവിക്കും, രാജാവേ, അല്ലെന്നുവരികിൽ ഞങ്ങൾ നി
ന്റേ ദേവകളെ സേവിക്ക ഇല്ല നീ സ്ഥാപിച്ച സ്വൎണ്ണവിഗ്രഹത്തിന്നു
നമസ്കരിക്കയും ഇല്ല എന്നു രാജാവ് അറിവൂതാക.
</lg>

<lg n="൧൯"> അപ്പോൾ നബുകദ്രേചർ ക്രോധപൂൎണ്ണനായി ശദ്രക് മേശക് അബ്ദന
ഗോ എന്നവൎക്കു നേരേ മുഖഭാവം മാറീട്ടു ചൂളത്തീ മൂട്ടുവാൻ തോന്നിയ
</lg><lg n="൨൦"> തിൽ ഏഴ് ഇരട്ടിയായി മൂട്ടുവാൻ ഉത്തരമായി കല്പിച്ചു. അവന്റേ പ
ടയിലേ പ്രാപ്തവീരന്മാരായ പുരുഷന്മാരോടുശദ്രക് മേശക് അബ്ദനഗോ
എന്നവവരെ കെട്ടീട്ടു എരിയുന്ന തീച്ചൂളയിൽ എറിവാൻ ചൊല്ലിയാറേ,
</lg><lg n="൨൧"> ഈ മൂവരെ ഉടുത്ത കമീസ് തുണി പുറങ്കുപ്പായം തുടങ്ങിയുള്ള വസ്ത്രങ്ങ
</lg><lg n="൨൨">ളോടും കെട്ടി എരിയുന്ന തീച്ചൂളനടുവിൽ ചാടികളഞ്ഞു. അതുകൊണ്ടു
രാജാവിൻ മൊഴി നിഷ്കൎഷിച്ചതും ചൂള അത്യന്തം മൂട്ടിയതും ആകയാൽ
ശദ്രക് മേശക് അബ്ദനഗോ എന്നവരെ കയറ്റുന്ന പുരുഷന്മാരെ അഗ്നി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/354&oldid=192458" എന്ന താളിൽനിന്ന് ശേഖരിച്ചത്