താൾ:GaXXXIV5 2.pdf/347

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

THE BOOK OF

DANIEL.

ദാനിയേൽ.

൧. അദ്ധ്യായം.

ദാനിയേൽ മുതലായ യഹൂദാബാല്യക്കാർ ബാബേലിൽ പ്രവസിച്ച ശേഷം
(൮) ഇസ്രയേൽധൎമ്മത്തെ പ്രമാണിച്ചു കാത്തു (൧൭) ദേവാനുഗ്രഹത്താൽ ഞ്ജാ
നികളായി വളൎന്നു.

<lg n="൧"> യഹൂദാരാജാവായ യോയക്കീമിൻ വാഴ്ചയുടേ മൂന്നാം ആണ്ടിൽ ബാ
ബേൽരാജാവായ നബുക്കദ്രേചർ യരുശലേമിലേക്കു യാത്രയായി അതി
</lg><lg n="൨"> നെ വളഞ്ഞു. കൎത്താവു യഹൂദാരാജാവായ യോയക്കീമെയും ദൈവാലയ
പാത്രങ്ങളിൽ ഓർ അംശത്തെയും അവന്റേ കൈയിൽ കൊടുത്താറേ
അവൻ അവ ശിന്യാർദേശത്തു സ്വദേവന്റേ ആലയത്തിലേക്കു കൊ
ണ്ടുപോയി പാത്രങ്ങളെ സ്വദേവന്റേ ഭണ്ടാരശാലയിൽ ആക്കിച്ചു.—
</lg><lg n="൩"> പിന്നേ രാജാവു തന്റേ ഷണ്ഡാദ്ധ്യക്ഷനായ അശ്പ നാജിനോടു കല്പിച്ചു:
</lg><lg n="൪"> ഇസ്രയേൽപുത്രന്മാരിലും രാജകുലത്തിലും മുമ്പന്മാരിലും കുറവ് ഒട്ടും
ഇല്ലാതേ രൂപഗുണവും സകലവിധ്യാബോധവും പൂണ്ടു അറിവും വിവേ
കവും ഏറി രാജമന്ദിരത്തിൽ നില്പാൻ പ്രാപ്തിയുള്ള ചില ബാല്യക്കാരെ
(തെരിഞ്ഞു) വരുത്തി കൽദയഗ്രന്ഥവും ഭാഷയും അഭ്യസിപ്പിക്കേണം.
</lg><lg n="൫"> എന്നാറേ രാജാവ് ആയവൎക്കു രാജഭോജനത്തിൽനിന്നും താൻ കുടിക്കുന്ന
വീഞ്ഞിൽനിന്നും ദിവസവൃത്തി നിശ്ചയിച്ചു മൂവാണ്ടുവളൎത്തി കഴിഞ്ഞാൽ
</lg><lg n="൬"> അവർ രാജാവിൻ മുമ്പിൽ നിൽക്ക എന്നു കല്പിച്ചു. ആയവരിൽ യഹൂദാ
പുത്രന്മാർ ആയതു ദാനിയേൽ ഹനഹ്യാ മീശയേൽ അജൎയ്യാ എന്നവർ.
</lg><lg n="൭"> ഇവൎക്ക് ഷണ്ഡാദ്ധ്യക്ഷൻ പേരുകൾ ഇട്ടതു: ദാനിയേലെ ബലചർ
എന്നും ഹനന്യാവെ ശദ്രൿ എന്നും മീശയേലെ മേശൿ എന്നും അജൎയ്യാ
വിനെ അബ്ദനഗോ എന്നും വിളിച്ചു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/347&oldid=192449" എന്ന താളിൽനിന്ന് ശേഖരിച്ചത്