താൾ:GaXXXIV5 2.pdf/338

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

332 Ezekiel, XLV. യഹെസ്കേൽ ൪൫. അ.

<lg n="">നടു തീൎക്കും; എന്റേ സകല ഉത്സവങ്ങളിലും എൻ ഉപദേശങ്ങളെയും
വെപ്പുകളെയും കാക്കയും എൻ ശബ്ബത്തുകളെ വിശുദ്ധീകരിക്കയും ചെ
</lg><lg n="൨൫">യ്യും (൩. മോ. ൨൧, ൧—൩) തന്നെ തീണ്ടിപ്പാൻ ഒരു ചാവിലും കൂട
രുതു. അപ്പൻ അമ്മയും മകൻ മകളും സഹോദരൻ പുരുഷവശത്ത്
ആകാത്ത സഹോദരി എവൎക്കു വേണ്ടി മാത്രം തങ്ങളെ തീണ്ടിക്കാം.
</lg><lg n="൨൬">ശുദ്ധീകരണത്തിൽ പിന്നേ ഏഴുനാൾ എണ്ണീട്ടത്രേ വിശുദ്ധസ്ഥനത്തു
</lg><lg n="൨൭">ചെല്ലാം. വിശുദ്ധസ്ഥലത്തു ശുശ്രൂഷിപ്പാൻ അകമുറ്റത്തിൽ പൂകുന്നന്നു
തന്റേ പാപബലിയെ കഴിക്കുക എന്നു യഹോവാകൎത്താവിൻ അരുള
</lg><lg n="൨൮">പ്പാടു. — അവൎക്ക് അവകാശം ആകുന്നത് എങ്കിലോ ഞാനേ അവരുടേ
</lg><lg n="൨൯">അവകാശം, നിങ്ങൾ അവൎക്ക് ഇസ്രയേലിൻ പ്രാക്കൽ തട്ടിയത് ഒക്കയും </lg><lg n="൩൦">(൩ മോ. ൨൭, ൨൧. ൨൮) അവൎക്ക് ആക. സകലത്തിലും ആദ്യഫല
ങ്ങളുടേ പ്രഥമം ഒക്കയും നിങ്ങളുടേ സകലവഴിപാടുകളിൽനിന്നും
എല്ലാ മീത്തും പുരോഹിതൎക്ക് ആകും, നിന്റേ വീട്ടിൽ അനുഗ്രഹം ഇരു
ത്തുവാൻ നിങ്ങൾ അരെച്ചതിന്റേ പ്രഥമവും പുരോഹിതന്നു കൊടു
</lg><lg n="൩൧">ക്കും. പക്ഷിയോ മൃഗമോ താനേ ചത്തതും ചീന്തിബിട്ടതും ഒന്നും പുരോ
ഹിതർ തിന്നുക ഇല്ല.

</lg>

<lg n="൪൫,൧">ദേശത്തെ നിങ്ങൾ നറുക്ക് എടുത്ത് അവകാശം ആക്കി പകുക്കുമ്പോൾ
ദേശത്തിലേ വിശുദ്ധാംശം എന്നു യഹോവെക്കു ഒരു മീത്തു വഴിപാടു
വേൎതിരിക്കേണം, ഇരുപത്തൈയായിരം (കോൽ) നീളവും (ഇരു) പതിനായുരം വീതിയും തന്നേ. ഇതു ചുറ്റുമുള്ള സകല അതിരോളം വിശു
</lg><lg n="൨">ദ്ധമത്രേ. അതിൽനിന്ന് അഞ്ഞൂറ്റിൽ ഗുണിച്ച അഞ്ഞൂട്ടു ചതുരമായി
കിശുദ്ധസ്ഥലത്തിന്ന് ഇറ്റിക്ക (൪൨, ൧൫); ഇതിനോടു ചുറ്റും അമ്പതു
</lg><lg n="൩">മുളം മൈതാനവും ചേൎക്കുക. ആ അളന്ന അംശത്തിൽ ഇരുപത്തയ്യാ
യിരം നീളത്തിലും പതിരായിരം വീതിയിലും അളക്ക, ഇതികനത്തു വി
</lg><lg n="൪">ശുദ്ധസ്ഥലം ഓർ അതിവിശുദ്ധം ആകും. ഇതു ദേശത്താലുള്ള വിശു
ദ്ധം, യഹോവയെ ശുശ്രൂഷിപ്പാൻ അണയുന്ന വിശുദ്ധസ്ഥലശിശ്രൂഷ
ക്കാർ ആകുന്ന പുരോഹിതൎക്ക് ഉള്ളതു, അവരുടേ വീടുകൾക്ക് ഇടവും
</lg><lg n="൫">വിശുദ്ധാലയത്തിന്നു വിശുദ്ധസ്ഥലവും ആക. പിന്നേ ഇരുപത്തയ്യാ
യിരം നീളത്തിലും പതിനായിരം വീതിയിലും (ഉള്ള പാതി) ഭവനശുശ്രൂ
ഷക്കാരായ ലേവ്യന്മാൎക്ക് ആക, അവർ വസിപ്പാനുള്ള ഊരുകൾക്കായി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/338&oldid=192430" എന്ന താളിൽനിന്ന് ശേഖരിച്ചത്