താൾ:GaXXXIV5 2.pdf/335

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്കേൽ ൪൩. അ. Ezekiel, XLIII. 329

<lg n="൧൪"> പീഠത്തിന്റേ മുറ്റുക. മണ്ണു നിറഞ്ഞു ചുവട്ടിൽനിന്നു കീഴേ നിലവരേ
രണ്ടു മുളം (ഉയരവും) ഒരു മുളം വീതിയും, ആ ചെറിയ നിലതൊട്ടു വ
</lg><lg n="൧൫">ലിയ നിലവരേ നാലു മുളം (ഉയരവും) ഒരു മുളം വീതിയും. പിന്നേ
ദേവമല (എന്ന നിലെക്കു) നാലു മുളം (ഉയരം); അതിൻ മേലോട്ടു നാലു
</lg><lg n="൧൬">കൊമ്പുകളും പൊന്തുന്ന ദേവടുപ്പു. ദേവടുപ്പു പന്ത്രണ്ടു മുളം നീളവും
പന്ത്രണ്ടു മുളം വീതിയുമായി നാലു ഭാഗങ്ങളിലും ചതുരം തന്നേ.
</lg><lg n="൧൭">(കീഴേ) നിലയോ നാലു ഭാഗത്തും പതിന്നാലു മുളം നീളവും പതിനാലു
മുളം വീതിയും ഉള്ളതു. ചുറ്റുന്ന വാക്കോ അര നുളവും, മടിച്ചുവടു ചുറ്റും
ഒരു മുളവും (അധികം); അതിന്റേ പടിക്കെട്ടു കിഴക്കോട്ടു നോക്കുന്നു.
</lg><lg n="൧൮">അവൻ എന്നോടു പറഞ്ഞു: മനുഷ്യപുത്ര യഹോവാകൎത്താവ് ഇവ്വണ്ണം
പറയുന്നു: ബലിപീഠത്തെ ഉണ്ടാക്കുന്ന ദിവസത്തിൽ അതിന്മേൽ ഹോ
</lg><lg n="൧൯">മം കഴിപ്പാൻ അണയുന്ന ചാദോൿസന്തതിക്കാരായ ലേവ്യപുരോഹിത
ന്മാൎക്കു നീ പാപബലിക്കായി ഒരു കാളക്കിടാവു കൊടുക്കേണം എന്നു
</lg><lg n="൨൦">യഹോവാ കൎത്താവിൻ അരുളപ്പാടു. അതിൻ രക്തത്തിൽനിന്ന് എടുത്തു
ഇതിന്റേ നാലു കൊമ്പുകളിലും നിലയുടേ നാലു കോണുകളിലും ചുറ്റുമു
ള്ള വക്കിലും ഇടുവിച്ചു ഇങ്ങനേ അതിൽ പാപം നീക്കി നിരപ്പു വരു
</lg><lg n="൨൧">ത്തുക. പാപബലിയായ കിടാവിനെ പിന്നേ എടുത്തു വിശുദ്ധസ്ഥല
</lg><lg n="൨൨">ത്തിന്നു പുറമേ ആലയത്തിൽ നിശ്ചയിച്ചവിടേ ചുട്ടുകളക. രണ്ടാം ദിവ
സത്തിൽ നിൎദ്ദോഷമായ വെള്ളാട്ടുകൊറ്റനെ പാപബലിയായി കഴിക്ക,
അവർ കാളകൊണ്ടു പാപം നീക്കിയപ്രകാരം ബലിപീഠത്തേപാപം
</lg><lg n="൨൩"> അകറ്റുവാൻ. പാപം നീക്കി തീൎന്നാൽ നിൎദ്ദോഷമായ കാളക്കിടാവും
നിൎദ്ദോഷമായ ആട്ടുകൊറ്റനെയും അടുപ്പിച്ചു യഹോവയുടേ മുമ്പിൽ ക
</lg><lg n="൨൪">ഴിക്ക; പുരോഹിതന്മാർ അവറ്റിൻ മേൽ ഉപ്പ് എറിഞ്ഞു അവ യഹോ
</lg><lg n="൨൫">വെക്കു ഹോമമാക്കി ഹോമിക്ക. ഏഴുനാൾ നീ ദിവസേന ഓരോ വെ
ള്ളടു പാപബലിയാക്കേണം, അവരും ദൂഷ്യം ഇല്ലാത്ത കാളക്കിടാവി
</lg><lg n="൨൬">നെയും ആട്ടുകൊറ്റനെയും (ഹോമമായി) കഴിക്ക. ഏഴു ദിവസംകൊ
ണ്ടു ബലിപീഠത്തിന്നു നിരപ്പും ശുദ്ധിയും വരുത്തി അതിൻ കൈ നിറെ
</lg><lg n="൨൭">പ്പിൻ, ഐ ദിവസങ്ങളെ തികെച്ച ശേഷം പുരോഹിതന്മാർ എട്ടാം
നാളിലും പിന്നേയും നിങ്ങളുടേ ഹോമങ്ങളെയും സ്തുതിബലികളെയും
ബലിപോഠത്തിന്മേൽ കഴിക്കയും ഞാൻ നിങ്ങളിൽ പ്രസാദിക്കയും ചെ
യ്യും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/335&oldid=192421" എന്ന താളിൽനിന്ന് ശേഖരിച്ചത്